Sunday, October 31, 2010

കേരളപ്പിറവി

പരശുരാമന്റെ  മഴുവില്‍ നിന്നോ,
പതിരില്ലാ പഴമൊഴിക്കുള്ളില്‍ നിന്നോ  ,
പഴയൊരു  പാട്ടിന്റെ  പൊരുളില്‍നിന്നോ      
അഴകോലും  നാടെ നീയവതരിച്ച്ചു ?

തിറമേറും അറിവില്ലാപ്രജകളാലും ,
അറിവാളും ആചാര്യ പ്രമുഖരാലും ,
മലയന്റെ കണ്ണീര്‍ ക
ങ്ങളാലും,
അവികലമാന്നുനിന്‍  തിരുചരിതം ..!

വള്ളക്കളികളില്‍ തുള്ളിയാടി  ,
തുള്ളല്‍ക്കഥകള്‍   തന്നുള്ളം ഏറി .
എള്ളുകള്‍  പൂത്ത വയല്പ്പരപ്പില്‍ ,
നല്ലദിനം നീ പറന്നിറങ്ങീ...!

കേരളം കേകയും കാകളിയും ,
കേളിയുയര്‍ന്ന കഥകളിയും
നാലമ്പലവും നടുമുറ്റവും ,
നാടേ നിനക്ക് പ്ര
ണാമ്യഹം മേ  ...!


                                                                                              

Saturday, October 30, 2010

ആത്മപ്രണയം

നീയെനിക്കെന്നുമൊരു   സാന്ത്വനരാഗം ,
നീറും  മനസ്സിന്നിളനീര്‍  പ്രവാഹം ....
നിത്യതയ്ക്കുള്ളില്‍   നിന്നെത്തിയ സൗഹൃദം ,
ചിത്തത്തിനുള്ളില്‍ നിന്‍  സത്യപ്രകാശം ..!

ജീവിതസാഗര യാത്രയിലെന്‍  പ്രിയ --
ഭാമിനീ നീയെനിയ്ക്കെന്നുമൊരു  യാനം...
തളിരിട്ടുവരുമെന്‍  തനയസൂനങ്ങള്‍ക്ക് --
തണലേകിത്താങ്ങുമൊരു   ചിരഹരിത വൃക്ഷം ...

സ്വരബിന്ദൂ  തിരയുമെന്‍  തൂവലിന്‍ തുമ്പില്‍,
കരലാളനാമൃതം  ,  നിന്‍  പ്രണവമന്ത്രം ...
ചിരിതൂകിയെത്തുന്ന ഹിരനകിരണം പോല്‍ ---
അരികില്‍  വിരിയുന്നുനിന്നാത്മ പ്രണയം....!

ആത്മപ്രണയം

             ആത്മപ്രണയം

നീയെനിക്കെന്നുമൊരു   സാന്ത്വനരാഗം ,
നീറും  മനസ്സിന്നിളനീര്‍  പ്രവാഹം ....
നിത്യതയ്ക്കുള്ളില്‍   നിന്നെത്തിയ സൗഹൃദം ,
ചിത്തത്തിനുള്ളില്‍ നിന്‍  സത്യപ്രകാശം ..!

ജീവിതസാഗര യാത്രയിലെന്‍  പ്രിയ --
ഭാമിനീ നീയെനിയ്ക്കെന്നുമൊരു  യാനം...
തളിരിട്ടുവരുമെന്‍  തനയസൂനങ്ങള്‍ക്ക് --
തണലേകിത്താങ്ങുമൊരു   ചിരഹരിത വൃക്ഷം ...

സ്വരബിന്ദൂ  തിരയുമെന്‍  തൂവലിന്‍ തുമ്പില്‍,
കരലാളനാമൃതം  ,  നിന്‍  പ്രണവമന്ത്രം ...
ചിരിതൂകിയെത്തുന്ന ഹിരനകിരണം പോല്‍ ---
അരികില്‍  വിരിയുന്നുനിന്നാത്മ പ്രണയം....!

Friday, October 29, 2010

ചന്ദനത്തിരിയുടെ സൗരഭ്യം

  ചന്ദനത്തിരിയുടെ  സൗരഭ്യം
 
ചന്ദനത്തിരിയുടെ  സൌരഭ്യമൊഴുകുന്ന -
സന്നിധാനത്തില്‍ ഞാന്‍ നില്‍ക്കുമ്പോള്‍ ....
ചമയങ്ങളില്ലാതെ  മുഴുക്കാപ്പു ചാര്‍ത്താതെ ,
ഹൃദയത്തില്‍  അയ്യപ്പന്‍ തെളിയുന്നു ...!

അഭിഷേക കളഭത്താല്‍  തൊടുമഞ്ഞക്കുറി   ചാര്‍ത്തി
അനവദ്യ ഭസ്മത്തിന്‍  വരകള്‍ ചാര്‍ത്തി ...!
അറിവിന്റെ  പതിനെട്ടു  പടികള്‍ ഞാന്‍  കയറുമ്പോള്‍
അഖിലേശന്‍ അയ്യപ്പന്‍  തുണയേകുന്നു ..!

നിറയുംനിന്‍ ഒളിയിലെന്‍  നിരുപമ ശാന്തി തേടി,
നിജമാല്യ  പുഷ്പമൊന്നിന്‍ ഇതളായി ഞാന്‍ ..!
മനമുറും  തെന്നല്‍ നിന്റെ   മധുപൂന്കാവനത്തിന്ടെ
മനിമുട്ടത്തിലവെല്പ്പു  കിനാക്കളോടെ ..!

ശൈവ

                                 ശൈവ

എന്തെ തമസ്സിന്റെ നെഞ്ചില്‍      കുടുങ്ങിയ  നൊമ്പരം പോലെയീ വിശ്വം   !    
   എണ്ണിയാല്‍ തീരാത്ത കന്ന്വാശ്രമങ്ങളില്‍   കണ്ണീരില്‍ മുങ്ങിയ   ദു:ഖം !                                                                     
 കീറിയെറിഞ്ഞ തുണിയില്‍   പൊതിയുന്നൂ  നീറുന്ന ചാരിത്ര്യ ദു:ഖം !  
  നീതിതന്‍ നീളന്‍   വടിയുമായെത്തുന്നൂ നീരാളി പോല്‍    നീതിശാസ്ത്രം ! 
                
ത്രേതായുഗത്തിന്‍ ധനുസ്സിലെ കൂരമ്പ്‌ തേടിയതും വാമ നിന്നെ ,
 ദ്വാപര ദ്വാരക ഹോമകുന്ടങ്ങളില്‍ ഹോമിച്ച്തും ഭാമ നിന്നെ !
ഹേമന്ത ചന്ദ്രികയെന്നു വിളിച്ചു നിന്‍ മോഹം വളര്‍ത്തുന്നു കാമന്‍ ,
ഹേമാമ്ബുജക്കൂളിര   കോരകസൌഭഗം കീറിമറിക്കൂന്നൂ   ഭീമന്‍ !

ചോരപുരണ്ട വിരല്‍ മറച്ച്ചിപ്പോഴും  ഘോരം പ്രസംഗിപ്പൂ  ഭൂപന്‍
"പാവനം   ,സുന്ദരം ,നസ്വരാതീതമീ  ഭാരത സ്ത്രീകള്തന്‍  ശുദ്ധി  !"