പുതുവത്സരദിനം
"കിലുകിലുക്കം കിളികള്‍ ഉണര്‍ന്നൂ ...
ഒരു പുതുവത്സര ദിനം പിറന്നൂ .!
ഉലകിലെന്നുമുത്സവമേളം ,-ഇന്ന് -
ഉദയം മുതല്‍ മനസ്സിനുന്മാദം .!
കനകപ്പൊടി വാരിയെറിഞ്ഞൂ -ഈ -
കരകള്‍ പുണര്‍ന്നു കുഞ്ഞോളം ,
കഥകളിയുടെ നാടിന്‍ കരളില്‍ -ആഹാ -
കളിവഞ്ചിപ്പാട്ടുണരുന്നൂ ..!!
വയനാടന്‍ കാറ്റിന്‍ കുളിരും -ഈ -
വയലേലകള്‍ പോറ്റും കതിരും ,
വരവേറ്റുകഴിഞ്ഞൂ നിന്നേ -എന്റെ -
മനസ്സും ഹാ ..! ജനുവരി ഒന്നേ ..!!"
Wednesday, December 29, 2010
Saturday, December 25, 2010
ദൃശ്യവിചാരം
ഇതൊരു വ്യക്തിഗത വിലയിരുത്തല്‍ മാത്രമാണ്.മലയാളം ചാനലുകളില്‍ ദിവസവും കാണുവാന്‍ കഴിയുന്ന ഏറ്റവും ഹൃദ്യമായ പരിപാടികള്‍ വിലയിരുത്തുന്നു .
25 -12 -2010 - ഇല്‍ സൂര്യാ ടീ വീ യില്‍ അവതരിപ്പിച്ച "ഡീല്‍ ഓര്‍ നോഡീല്‍ "എന്ന പ്രോഗ്രാമില്‍ റിമി ടോമി കൂടിയായപ്പോള്‍ അതൊരു നല്ല ക്രിസ്തുമസ്സ് വിരുന്നായി മാറി..!! ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്കു മറക്കാനാവാത്ത ഒരനുഭവവും..!!റിമിയുടെ നിഷ്ക്കളങ്കത, സ്വരമാധുരി,പെര്‍ഫോമന്‍സ് ,അവതാരകനായ മുകേഷിന്റെ ,ഔചിത്യം,
അവതരണ ശൈലി ,സാമൂഹിക പ്രതിബദ്ധത എല്ലാം കൂടി ഒരു ഊര്‍ജ്ജ ഉത്സവമായി ഇത് മാറി ..!!
പ്രേക്ഷക ലക്ഷങ്ങളുടെ ഏറെ പ്രിയപ്പെട്ട ഒരു പരിപാടിയായി ഇത് മാറിക്കഴിഞ്ഞൂ...!!!
ഇതൊരു വ്യക്തിഗത വിലയിരുത്തല്‍ മാത്രമാണ്.മലയാളം ചാനലുകളില്‍ ദിവസവും കാണുവാന്‍ കഴിയുന്ന ഏറ്റവും ഹൃദ്യമായ പരിപാടികള്‍ വിലയിരുത്തുന്നു .
25 -12 -2010 - ഇല്‍ സൂര്യാ ടീ വീ യില്‍ അവതരിപ്പിച്ച "ഡീല്‍ ഓര്‍ നോഡീല്‍ "എന്ന പ്രോഗ്രാമില്‍ റിമി ടോമി കൂടിയായപ്പോള്‍ അതൊരു നല്ല ക്രിസ്തുമസ്സ് വിരുന്നായി മാറി..!! ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്കു മറക്കാനാവാത്ത ഒരനുഭവവും..!!റിമിയുടെ നിഷ്ക്കളങ്കത, സ്വരമാധുരി,പെര്‍ഫോമന്‍സ് ,അവതാരകനായ മുകേഷിന്റെ ,ഔചിത്യം,
അവതരണ ശൈലി ,സാമൂഹിക പ്രതിബദ്ധത എല്ലാം കൂടി ഒരു ഊര്‍ജ്ജ ഉത്സവമായി ഇത് മാറി ..!!
പ്രേക്ഷക ലക്ഷങ്ങളുടെ ഏറെ പ്രിയപ്പെട്ട ഒരു പരിപാടിയായി ഇത് മാറിക്കഴിഞ്ഞൂ...!!!
Friday, December 24, 2010
തീര്‍ഥാടകമലരുകള്‍
ധനുമാസ കുളിരിലുറങ്ങി,
തുളസിപ്പൂ മാലകള്‍ ചൂടി,
കണിയുണരും നേരത്തുണരും-
തീര്‍ഥാടക മലരുകളെ,
ആനന്ദ ദിനങ്ങളേ......!!
ശിവഗിരിയില്‍ മഞ്ഞത്തുമ്പികള്‍,
അണിയണിയായ് പാറി വരുമ്പോള്‍
ഒരുമിച്ചു നമുക്കിത് പാടാം
'ജയ ദേവാ ജയ ഗുരുദേവാ'..!
"നരരെല്ലാം ഒന്നാണെന്നും,
നിണവും ഒരു നിറമാണെന്നും,",
നിജ സൂക്തം , നിത്യ വിശുദ്ധം
അരുളുന്നൂ പാരിനു സത്യം...!!!
പരിപാവന സന്നിധി പൂകി,
അറിയാത്തൊരു നിര്‍വൃതി നേടി,
ഗുരുചേതന നിന്ന് വിളങ്ങും,
ശിവഗിരിയില്‍ ശിരസ്സ് വണങ്ങി ,
മനമാകെ പൂവുകള്‍ ചൂടി...!!!
ധനുമാസ കുളിരിലുറങ്ങി,
തുളസിപ്പൂ മാലകള്‍ ചൂടി,
കണിയുണരും നേരത്തുണരും-
തീര്‍ഥാടക മലരുകളെ,
ആനന്ദ ദിനങ്ങളേ......!!
ശിവഗിരിയില്‍ മഞ്ഞത്തുമ്പികള്‍,
അണിയണിയായ് പാറി വരുമ്പോള്‍
ഒരുമിച്ചു നമുക്കിത് പാടാം
'ജയ ദേവാ ജയ ഗുരുദേവാ'..!
"നരരെല്ലാം ഒന്നാണെന്നും,
നിണവും ഒരു നിറമാണെന്നും,",
നിജ സൂക്തം , നിത്യ വിശുദ്ധം
അരുളുന്നൂ പാരിനു സത്യം...!!!
പരിപാവന സന്നിധി പൂകി,
അറിയാത്തൊരു നിര്‍വൃതി നേടി,
ഗുരുചേതന നിന്ന് വിളങ്ങും,
ശിവഗിരിയില്‍ ശിരസ്സ് വണങ്ങി ,
മനമാകെ പൂവുകള്‍ ചൂടി...!!!
Thursday, December 23, 2010
സ്വര്‍ഗ്ഗവും സര്‍വലോക വൃന്ദവും
"സ്വര്‍ഗ്ഗവും സര്‍വലോക വൃന്ദവും
സര്‍ഗ സംഗീതം പാടുമ്പോള്‍
ബത് ലഹേമിലെ പുല്‍തൊഴുത്തില
കൊച്ചു താരം പിറന്നല്ലോ .."
ഏദനില്‍നിന്ന് ദൈവമാട്ടിയ
മാനവര്‍ക്കൊരു മോചകാന്‍ !
എതുകാലവും എണ്ണവറ്റാത്ത -
സ്നേഹത്തിന്‍ മണിദീപകം!!
ക്രുദ്ധനായ പിതാവില്‍ സ്നേഹത്തിന്‍
വിത്ത് പാകിയ നീതിമാന്‍ !
കുട്ടിയായിരിക്കുമ്പോഴേ ദൈവ -
പുത്രനാണെന്ന് അറിഞ്ഞവന്‍ ..!!
ഭൂമിയില്‍ നിന്ന് ദൈവത്തിങ്കലേക്കു
ഏക മാര്‍ഗമീ രക്ഷകന്‍ !
നീ പിറന്ന ദിനം പിറക്കവേ
കേളി കൊട്ടുന്നു മാനസം .."
"സ്വര്‍ഗ്ഗവും സര്‍വലോക വൃന്ദവും
സര്‍ഗ സംഗീതം പാടുമ്പോള്‍
ബത് ലഹേമിലെ പുല്‍തൊഴുത്തില
കൊച്ചു താരം പിറന്നല്ലോ .."
ഏദനില്‍നിന്ന് ദൈവമാട്ടിയ
മാനവര്‍ക്കൊരു മോചകാന്‍ !
എതുകാലവും എണ്ണവറ്റാത്ത -
സ്നേഹത്തിന്‍ മണിദീപകം!!
ക്രുദ്ധനായ പിതാവില്‍ സ്നേഹത്തിന്‍
വിത്ത് പാകിയ നീതിമാന്‍ !
കുട്ടിയായിരിക്കുമ്പോഴേ ദൈവ -
പുത്രനാണെന്ന് അറിഞ്ഞവന്‍ ..!!
ഭൂമിയില്‍ നിന്ന് ദൈവത്തിങ്കലേക്കു
ഏക മാര്‍ഗമീ രക്ഷകന്‍ !
നീ പിറന്ന ദിനം പിറക്കവേ
കേളി കൊട്ടുന്നു മാനസം .."
Wednesday, December 22, 2010
ദാവീദിന്‍ പുത്രന്‍
ദാവീദിന്‍ പുത്രന്‍ ,സ്നേഹസ്വരൂപന്‍
ശ്രീയേശുനാഥന്‍ നീ ...!
കനിവിന്റെ ദേവന്‍ ,കാരുണ്യ രൂപന്‍
കന്യാതനയന്‍ നീ.....!
കാലിത്തൊഴുത്തിലെ പുല്‍ക്കൂട്ടിലന്നു നീ
താരകം പോലുദിച്ചു....!
ആദിവചനങ്ങള്‍ ഒക്കെയുള്‍ക്കൊള്ളുന്ന
ആതിര പോലുദിച്ചു....!
ആട്ടിടയന്‍ നീയണിഞ്ഞ പൊന്‍തൂവലിന്‍
മാറ്റില്‍ ഈ വിശ്വമാകെ
ആനന്ദ സാന്ദ്രമായ് മാറുന്നൂ
എന്മനം പാടുന്നു ഹാലേലൂയാ .... ....
ദാവീദിന്‍ പുത്രന്‍ ,സ്നേഹസ്വരൂപന്‍
ശ്രീയേശുനാഥന്‍ നീ ...!
കനിവിന്റെ ദേവന്‍ ,കാരുണ്യ രൂപന്‍
കന്യാതനയന്‍ നീ.....!
കാലിത്തൊഴുത്തിലെ പുല്‍ക്കൂട്ടിലന്നു നീ
താരകം പോലുദിച്ചു....!
ആദിവചനങ്ങള്‍ ഒക്കെയുള്‍ക്കൊള്ളുന്ന
ആതിര പോലുദിച്ചു....!
ആട്ടിടയന്‍ നീയണിഞ്ഞ പൊന്‍തൂവലിന്‍
മാറ്റില്‍ ഈ വിശ്വമാകെ
ആനന്ദ സാന്ദ്രമായ് മാറുന്നൂ
എന്മനം പാടുന്നു ഹാലേലൂയാ .... ....
Monday, December 20, 2010
"ശ്രീ ഗുരുവന്ദനം "
ഗുരുവിന്‍ തൃപ്പാദതളിരില്‍ കുമ്പിട്ടി-
ന്നിരുകരം കൂപ്പിതൊഴുന്നു ഞാന്‍ ..!
ഗുണകരാ ദേവാ, ദയാനിധേ പാരില്‍ -
ഇനിയും വന്നു നീ ഉദിയ്ക്കണേ..!!
അനന്തശക്തിയായ് തപത്താല്‍ എത്തി നീ,
അനന്ത ശോഭയാല്‍ ജ്വലിച്ചു നീ..!
അനംഗബാധയൊന്നറിയാതുള്ളോരെന്‍
അമൃതജ്യോതിസ്സേ വണങ്ങുന്നേന്‍ ..!!
അറിയുവാന്‍ അരുതടിയന്നങ്ങതന്‍
അണിമയും ദിവ്യ ഗരിമയും ..,
അതുലശോഭായാര്‍ന്നരുളും ആത്മീയ-
പ്രഭയില്‍ മുങ്ങിയ മഹിമയും..!!
വിമല വിസ്മയ ഫലിത ഫാലവും ,
വിഷയമോലാത്ത നയനവും,
വിരളഹാസത്താല്‍ വിളങ്ങുമാനന -
വിശുദ്ധ തേജസ്സും വണങ്ങുന്നേന്‍ ...!!
പുലിയും പാമ്പുമായ് ഇണക്കം നേടിയ -
പുരുഷാ നിന്നിലെ സമസ്നേഹം,
പുളിനം തന്നിലെ ജലം പോലാര്‍ദ്രവും,
ഭുവനമാകെയും നിറഞ്ഞതും..!!
മഹല്‍ തപസ്സിന്റെ ഹിമവല്‍ ശ്രിംഗത്ത്തില്‍
മനനത്താലെത്തി മഹത് ഗുരു
മനുജസ്നേഹത്താല്‍ തിരികെ പോരുന്നു
മനുഷ്യരെ നന്നായ് നയിക്കുവാന്‍ ..!!
നയിച്ചു നീയെന്നും ,നയിച്ചു ഞങ്ങളെ -
ഇരുളില്‍ നിന്നുമീ വെളിച്ചത്തില്‍..,
നയിച്ചു വിജ്ഞാനപ്രഭയാം സ്നേഹത്തിന്‍ -
മതത്തില്‍ ജാതിതന്‍ പുറത്തേക്കും..!!
മരണമറ്റൊരെന്‍ ഗുരുവിന്‍ ജ്യോതിസ്സേ -
വണങ്ങുന്നേന്‍ താണു വണങ്ങുന്നേന്‍ ..!
മഹത്താം നീയാകും വെളിച്ചം ഞങ്ങളെ -
നയിക്കുവാനായി നമിയ്ക്കുന്നേന്‍ ..!!!
**** **** **** **** ****
ഗുരുവിന്‍ തൃപ്പാദതളിരില്‍ കുമ്പിട്ടി-
ന്നിരുകരം കൂപ്പിതൊഴുന്നു ഞാന്‍ ..!
ഗുണകരാ ദേവാ, ദയാനിധേ പാരില്‍ -
ഇനിയും വന്നു നീ ഉദിയ്ക്കണേ..!!
അനന്തശക്തിയായ് തപത്താല്‍ എത്തി നീ,
അനന്ത ശോഭയാല്‍ ജ്വലിച്ചു നീ..!
അനംഗബാധയൊന്നറിയാതുള്ളോരെന്‍
അമൃതജ്യോതിസ്സേ വണങ്ങുന്നേന്‍ ..!!
അറിയുവാന്‍ അരുതടിയന്നങ്ങതന്‍
അണിമയും ദിവ്യ ഗരിമയും ..,
അതുലശോഭായാര്‍ന്നരുളും ആത്മീയ-
പ്രഭയില്‍ മുങ്ങിയ മഹിമയും..!!
വിമല വിസ്മയ ഫലിത ഫാലവും ,
വിഷയമോലാത്ത നയനവും,
വിരളഹാസത്താല്‍ വിളങ്ങുമാനന -
വിശുദ്ധ തേജസ്സും വണങ്ങുന്നേന്‍ ...!!
പുലിയും പാമ്പുമായ് ഇണക്കം നേടിയ -
പുരുഷാ നിന്നിലെ സമസ്നേഹം,
പുളിനം തന്നിലെ ജലം പോലാര്‍ദ്രവും,
ഭുവനമാകെയും നിറഞ്ഞതും..!!
മഹല്‍ തപസ്സിന്റെ ഹിമവല്‍ ശ്രിംഗത്ത്തില്‍
മനനത്താലെത്തി മഹത് ഗുരു
മനുജസ്നേഹത്താല്‍ തിരികെ പോരുന്നു
മനുഷ്യരെ നന്നായ് നയിക്കുവാന്‍ ..!!
നയിച്ചു നീയെന്നും ,നയിച്ചു ഞങ്ങളെ -
ഇരുളില്‍ നിന്നുമീ വെളിച്ചത്തില്‍..,
നയിച്ചു വിജ്ഞാനപ്രഭയാം സ്നേഹത്തിന്‍ -
മതത്തില്‍ ജാതിതന്‍ പുറത്തേക്കും..!!
മരണമറ്റൊരെന്‍ ഗുരുവിന്‍ ജ്യോതിസ്സേ -
വണങ്ങുന്നേന്‍ താണു വണങ്ങുന്നേന്‍ ..!
മഹത്താം നീയാകും വെളിച്ചം ഞങ്ങളെ -
നയിക്കുവാനായി നമിയ്ക്കുന്നേന്‍ ..!!!
**** **** **** **** ****
'ദുരിതഭൂമിയിലെ നിരാലംബര്‍ '
റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനിലെ പെന്‍ഷന്‍കാര്‍ .......
ഒരു മനുഷ്യന്‍ അവന്റെ ജീവിതത്തിലെ സുവര്‍ണകാലമെന്നു വിശേഷിപ്പിക്കുന്ന യൌവന- കാലം സാധാരണയായി പൊതുസര്‍വീസിനു വേണ്ടി ഉപയോഗിക്കുകയും ഉപജീവനം തേടുകയും ചെയ്യുന്നു . അതിലൂടെ ചെറുതെങ്കിലും ഭദ്രമായ ഒരു കുടുംബജീവിതവും കെട്ടിപ്പടുക്കുന്നു. വല്ലായ്മകളുടെയും ഇല്ലായ്മകളുടെയും ദുരിതകാലമായ വാര്‍ധക്യത്തിന്റെ ക്ഷീണിതവേളയില്‍ മരുന്നിനും ലളിതഭക്ഷണത്തിനും ലഭിക്കുന്ന പെന്‍ഷന്‍ എന്നാ നാമ -മാത്ര തുകയെ ആശ്രയിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ഒരു സാധാരണ ഇന്ത്യക്കാരന്റെ ജീവിതചക്ര സംക്രമണത്തില്‍ കണ്ടുവരുന്നത് .
തീരെ ധനികരല്ലാത്തവരാണ് ഏറിയ പങ്കും ക്ലാസ്സ് ത്രീ , ക്ലാസ്സ് ഫോര്‍ ലാവണങ്ങളില്‍ പ്രവേശിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നത് .ഇതില്‍ ഭാഗ്യം,രാഷ്ട്രീയ സ്വാധീനം ,അഴിമതി നടത്തുന്നതിനുള്ള സാഹചര്യം തുടങ്ങിയവയുടെ പിന്‍ബലത്തില്‍ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന കുറച്ചു പേരുണ്ട്. എന്നാല്‍ അധ്യാപകര്‍ ,ട്രാന്‍സ്പോര്‍ട്ട് ജീവനക്കാര്‍ തുടങ്ങി തുശ്ച്ചശമ്പളത്തില്‍ തുടരുകയും തുടങ്ങിയത് പോലെ ഒടുങ്ങുകയും ചെയ്യുന്നവരാണ് ധാരാളം പേര്‍ .
ഒരുപറ്റം മനുഷ്യരുടെ സേവനങ്ങളിലൂടെ സജീവമാകുന്ന സര്‍ക്കാര്‍ സേവനയന്ത്രം തിരിക്കുന്നവരില്‍ ഏറ്റവുമധികം ക്ലേശങ്ങള്‍ സഹിക്കുന്നവരും പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നവരും കെ.എസ് .ആര്‍ . റ്റി .സി. ജീവനക്കാരാണ്.എന്നാല്‍ ഇതര സര്‍ക്കാര്‍ സര്‍വീസുകളില്‍ കാലാകാലങ്ങളില്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളൊന്നും തന്നെ ഈ പാവങ്ങള്‍ക്ക് ലഭിക്കുന്നില്ല. കെ.എസ് .ആര്‍ . റ്റി .സി. യിലെ ഓപ്പറെറ്റിംഗ് വിഭാഗമായ കണ്ടക്റ്റര്‍ , ഡ്രൈവര്‍ ,മെക്കാനിക് എന്നിവരുടെ സര്‍വീസ് ജീവിതം വൃത്തിഹീനമായ പരിസരങ്ങളിലൂടെ ക്ലേശങ്ങളുടെയും ,
ദുരിതങ്ങളുടെയും അകമ്പടിയോടെയാണ് കടന്നു പോകുന്നതെന്ന് അധികമാരും അറിയുന്നില്ല ..!
അധികാരികളില്‍ നിന്നും ,ഭരണ മേലാലന്മാരില്‍ നിന്നും ,പലപ്പോഴും പൊതു ജനങ്ങളില്‍ നിന്നും അവഹേളനവും ,ആക്ഷേപങ്ങളും സഹിച്ചു
തുശ്ചമായ ശമ്പളത്തില്‍ ജോലിചെയ്യുന്ന ഈ വിഭാഗത്തിന്‍മേലാണ് കെ .എസ് .ആര്‍ .ടീ .സീ യുടെ ഊതിപ്പെരുപ്പിച്ച നഷ്ടകണക്കുകളുടെ കുരിശും പൊതുജനം കെട്ടി വൈക്കുന്നത് .
പെട്രോള്‍ ,ഡീസ്സല്‍, സ്പെയര്‍പാര്‍ട് വിളകള്‍ കുതിച്ച്ചുയര്‍ന്നാലും ,അപകടകാരികളായ പൊതുനിരത്ത്കളെന്ന കുളങ്ങളില്‍ വീണു കേടുപാടുകള്‍ സംഭവിച്ചാലും ,ഭരണാധികാരികളുടെ അഴുമതിയും,തീരെ കളവായി പെരുപ്പിച്ചു കാണിക്കുന്ന നഷ്ട കണക്കുകള്‍ ഹിമാലയം പോലെ ഉയര്‍ന്നു നിന്നാലും യാത്രാചാര്‍ജു വര്‍ധിപ്പിക്കാന്‍ അധികാരമില്ലാത്ത 'ചുമ്മാ മുതലാളിയായി' ഊര്‍ധ ശ്വാസം
വലിച്ചു നിരങ്ങി നീങ്ങുന്ന കെ.എസ്.ആര്‍.ടീ.സീയും ,ശമ്പളപരിഷ്കാരമോ,അര്‍ഹമായ ക്ഷാമ ബത്തയോ, മുന്‍കാല കുടിശിഖയോ ഇല്ലാത്ത കേവലം മനുഷ്യപ്പുഴുക്കളായ
ജീവനക്കാരും സമൂഹ മനസാക്ഷിയുടെ മുന്നില്‍ നീതി നിഷേധിക്കപ്പെട്ടവരാണ്.....!
ഇത് കെ .എസ് .ആര്‍ .ടീ .സീ യുടെ ആകെത്തുക.ഏറ്റവും വലിയ പ്രശ്നം ഇതല്ല .ഒരു ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ കരിയും ,പുകയും ഏറ്റുവാടിയും,ചെളിയും,വെള്ളവും കുഴികളും നിറഞ്ഞ നിരത്തുകളില്‍ തുള്ളി വിറച്ചു നീങ്ങിയും, പൊതുജനത്തിന്റെ നാവിന്‍തുമ്പിലെ സരസ്വതീകടാക്ഷം ഏറെ ഏറ്റുവാങ്ങിയും സേവനംചെയ്തു വിരമിച്ച മുപ്പതിനായിരം പെന്‍ഷന്‍കാരുടെ ദയനീയ ചിത്രമാണ്
മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ചു കളയുന്നത് ..!!
കൈ കാലുകള്‍ക്ക് ബലക്ഷയം സംഭവിച്ചു ഊന്നു വടിയുടെയും , വീല്‍ ചെയറിന്റെയും സഹായത്താല്‍ നിരങ്ങി നീങ്ങുന്നവരും ,കണ്ണ് കാണാത്ത അവസ്ഥയിലെത്തിയ വയോവൃധരും,ജീവിതനിമിഷങ്ങള്‍ക്ക് മരുന്നുകളുടെ വില നല്‍കേണ്ടവരും മറ്റാശ്രയങ്ങളില്ലാത്ത ഭാര്യ-മക്കള്‍ എന്നിവരെ പൊറ്റെണ്ടവര്‍ എന്നിങ്ങനെ ജീവിത പ്രശ്നങ്ങള്‍ ചൂഴ്ന്ന ,ആലംബ ഹീനരായ കെ.എസ്.ആര്‍.ടീ.സീ പെന്‍ഷന്‍കാര്‍ അക്ഷരാര്‍ഥത്തില്‍ ഇന്ന് ജീവന്‍ -മരണ പോരാട്ടത്തിലാണ്...!അവരെ കെ.എസ്.ആര്‍. ടീ.സീയില്‍ എത്തിച്ച വിധിയെയും, കണ്ണില്‍ ചോരയില്ലാത്ത അധികാരി വര്‍ഗ്ഗത്തെയും നിരന്തരം പഴിച്ചു കൊണ്ട് അവര്‍ കരയാതെ കരഞ്ഞുകൊണ്ടിരിക്കുന്നൂ..!
സമൂഹ മനസാക്ഷിയുടെ മുന്നിൽ കൈക്കുമ്പിൾനീട്ടി യാചിക്കുന്ന ഈ പരിചയ സമ്പന്നരായ പാവങ്ങൾക്കു അറിയാം കേ.എസ്സ്.ആർ.ടീ.സീ നഷ്ടത്തിലല്ലന്നു..!മുൻ മന്ത്രിമാരും ,എം.എൽ.ഈ.മാരും,മാധ്യമ പ്രവർത്തകരും ,മറ്റു ധാരാളം സൗജന്യ പാസ്സുകാരും നിരന്തരം സൗജന്യ യാത്ര ചെയ്താലും,ജന പ്രതിനിധികളുടെ താൽപര്യ പ്രകാരം ആളില്ലാത്ത നിരത്തിൽ കുറച്ചു ഓർഡിനറി ബസ്സുകൾ ഓടിയാലും ഈ വമ്പൻ പ്രസ്താനം നഷ്ടത്തിലാകില്ലെന്നു അവർക്കറിയാം ....! പിന്നെ പ്രൈവറ്റ് ബസ്സുകളിൽ നിന്നും ഈടാക്കുന്നതിന്റെ രണ്ടര ഇരട്ടിനിരത്തുക ടാക്സ് ഇനത്തില്‍ 'ഓടുന്നതും, ഓടാത്തതുമായ 'ഓരോ കെ.എസ്സ്.ആർ.ടീ.സീ വണ്ടികൾക്കു മേലും ചുമത്തീ എഴുതിചേർത്തു കാട്ടുന്ന കള്ളകണക്കുകളുടെ കളി മാത്രമാണീ നഷ്ടക്കണക്കെന്നും ഈ മിണ്ടാപ്രാണികൾക്കറിയാം....!!
കേവലം 5 ലേക്ഷം രൂപാ മുതൽ മുടക്കി ആരംഭിച്ച കെ.എസ്സ്.ആർ.ടീ.സീയുടെ ഇന്നത്തെ ആസ്തി വില 10000000 ലക്ഷം(10000 കോടി ) രൂപയിലധികമായതിന്റെ പിന്നിൽ ഈ പാവങ്ങളുടെ ചോരയും വിയര്‍പ്പും അലിഞ്ഞു ചേർന്നിട്ടില്ലേ?റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനിലെ പെന്‍ഷന്‍കാര്‍ .......
ഒരു മനുഷ്യന്‍ അവന്റെ ജീവിതത്തിലെ സുവര്‍ണകാലമെന്നു വിശേഷിപ്പിക്കുന്ന യൌവന- കാലം സാധാരണയായി പൊതുസര്‍വീസിനു വേണ്ടി ഉപയോഗിക്കുകയും ഉപജീവനം തേടുകയും ചെയ്യുന്നു . അതിലൂടെ ചെറുതെങ്കിലും ഭദ്രമായ ഒരു കുടുംബജീവിതവും കെട്ടിപ്പടുക്കുന്നു. വല്ലായ്മകളുടെയും ഇല്ലായ്മകളുടെയും ദുരിതകാലമായ വാര്‍ധക്യത്തിന്റെ ക്ഷീണിതവേളയില്‍ മരുന്നിനും ലളിതഭക്ഷണത്തിനും ലഭിക്കുന്ന പെന്‍ഷന്‍ എന്നാ നാമ -മാത്ര തുകയെ ആശ്രയിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ഒരു സാധാരണ ഇന്ത്യക്കാരന്റെ ജീവിതചക്ര സംക്രമണത്തില്‍ കണ്ടുവരുന്നത് .
തീരെ ധനികരല്ലാത്തവരാണ് ഏറിയ പങ്കും ക്ലാസ്സ് ത്രീ , ക്ലാസ്സ് ഫോര്‍ ലാവണങ്ങളില്‍ പ്രവേശിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നത് .ഇതില്‍ ഭാഗ്യം,രാഷ്ട്രീയ സ്വാധീനം ,അഴിമതി നടത്തുന്നതിനുള്ള സാഹചര്യം തുടങ്ങിയവയുടെ പിന്‍ബലത്തില്‍ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന കുറച്ചു പേരുണ്ട്. എന്നാല്‍ അധ്യാപകര്‍ ,ട്രാന്‍സ്പോര്‍ട്ട് ജീവനക്കാര്‍ തുടങ്ങി തുശ്ച്ചശമ്പളത്തില്‍ തുടരുകയും തുടങ്ങിയത് പോലെ ഒടുങ്ങുകയും ചെയ്യുന്നവരാണ് ധാരാളം പേര്‍ .
ഒരുപറ്റം മനുഷ്യരുടെ സേവനങ്ങളിലൂടെ സജീവമാകുന്ന സര്‍ക്കാര്‍ സേവനയന്ത്രം തിരിക്കുന്നവരില്‍ ഏറ്റവുമധികം ക്ലേശങ്ങള്‍ സഹിക്കുന്നവരും പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നവരും കെ.എസ് .ആര്‍ . റ്റി .സി. ജീവനക്കാരാണ്.എന്നാല്‍ ഇതര സര്‍ക്കാര്‍ സര്‍വീസുകളില്‍ കാലാകാലങ്ങളില്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളൊന്നും തന്നെ ഈ പാവങ്ങള്‍ക്ക് ലഭിക്കുന്നില്ല. കെ.എസ് .ആര്‍ . റ്റി .സി. യിലെ ഓപ്പറെറ്റിംഗ് വിഭാഗമായ കണ്ടക്റ്റര്‍ , ഡ്രൈവര്‍ ,മെക്കാനിക് എന്നിവരുടെ സര്‍വീസ് ജീവിതം വൃത്തിഹീനമായ പരിസരങ്ങളിലൂടെ ക്ലേശങ്ങളുടെയും ,
ദുരിതങ്ങളുടെയും അകമ്പടിയോടെയാണ് കടന്നു പോകുന്നതെന്ന് അധികമാരും അറിയുന്നില്ല ..!
അധികാരികളില്‍ നിന്നും ,ഭരണ മേലാലന്മാരില്‍ നിന്നും ,പലപ്പോഴും പൊതു ജനങ്ങളില്‍ നിന്നും അവഹേളനവും ,ആക്ഷേപങ്ങളും സഹിച്ചു
തുശ്ചമായ ശമ്പളത്തില്‍ ജോലിചെയ്യുന്ന ഈ വിഭാഗത്തിന്‍മേലാണ് കെ .എസ് .ആര്‍ .ടീ .സീ യുടെ ഊതിപ്പെരുപ്പിച്ച നഷ്ടകണക്കുകളുടെ കുരിശും പൊതുജനം കെട്ടി വൈക്കുന്നത് .
പെട്രോള്‍ ,ഡീസ്സല്‍, സ്പെയര്‍പാര്‍ട് വിളകള്‍ കുതിച്ച്ചുയര്‍ന്നാലും ,അപകടകാരികളായ പൊതുനിരത്ത്കളെന്ന കുളങ്ങളില്‍ വീണു കേടുപാടുകള്‍ സംഭവിച്ചാലും ,ഭരണാധികാരികളുടെ അഴുമതിയും,തീരെ കളവായി പെരുപ്പിച്ചു കാണിക്കുന്ന നഷ്ട കണക്കുകള്‍ ഹിമാലയം പോലെ ഉയര്‍ന്നു നിന്നാലും യാത്രാചാര്‍ജു വര്‍ധിപ്പിക്കാന്‍ അധികാരമില്ലാത്ത 'ചുമ്മാ മുതലാളിയായി' ഊര്‍ധ ശ്വാസം
വലിച്ചു നിരങ്ങി നീങ്ങുന്ന കെ.എസ്.ആര്‍.ടീ.സീയും ,ശമ്പളപരിഷ്കാരമോ,അര്‍ഹമായ ക്ഷാമ ബത്തയോ, മുന്‍കാല കുടിശിഖയോ ഇല്ലാത്ത കേവലം മനുഷ്യപ്പുഴുക്കളായ
ജീവനക്കാരും സമൂഹ മനസാക്ഷിയുടെ മുന്നില്‍ നീതി നിഷേധിക്കപ്പെട്ടവരാണ്.....!
ഇത് കെ .എസ് .ആര്‍ .ടീ .സീ യുടെ ആകെത്തുക.ഏറ്റവും വലിയ പ്രശ്നം ഇതല്ല .ഒരു ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ കരിയും ,പുകയും ഏറ്റുവാടിയും,ചെളിയും,വെള്ളവും കുഴികളും നിറഞ്ഞ നിരത്തുകളില്‍ തുള്ളി വിറച്ചു നീങ്ങിയും, പൊതുജനത്തിന്റെ നാവിന്‍തുമ്പിലെ സരസ്വതീകടാക്ഷം ഏറെ ഏറ്റുവാങ്ങിയും സേവനംചെയ്തു വിരമിച്ച മുപ്പതിനായിരം പെന്‍ഷന്‍കാരുടെ ദയനീയ ചിത്രമാണ്
മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ചു കളയുന്നത് ..!!
കൈ കാലുകള്‍ക്ക് ബലക്ഷയം സംഭവിച്ചു ഊന്നു വടിയുടെയും , വീല്‍ ചെയറിന്റെയും സഹായത്താല്‍ നിരങ്ങി നീങ്ങുന്നവരും ,കണ്ണ് കാണാത്ത അവസ്ഥയിലെത്തിയ വയോവൃധരും,ജീവിതനിമിഷങ്ങള്‍ക്ക് മരുന്നുകളുടെ വില നല്‍കേണ്ടവരും മറ്റാശ്രയങ്ങളില്ലാത്ത ഭാര്യ-മക്കള്‍ എന്നിവരെ പൊറ്റെണ്ടവര്‍ എന്നിങ്ങനെ ജീവിത പ്രശ്നങ്ങള്‍ ചൂഴ്ന്ന ,ആലംബ ഹീനരായ കെ.എസ്.ആര്‍.ടീ.സീ പെന്‍ഷന്‍കാര്‍ അക്ഷരാര്‍ഥത്തില്‍ ഇന്ന് ജീവന്‍ -മരണ പോരാട്ടത്തിലാണ്...!അവരെ കെ.എസ്.ആര്‍. ടീ.സീയില്‍ എത്തിച്ച വിധിയെയും, കണ്ണില്‍ ചോരയില്ലാത്ത അധികാരി വര്‍ഗ്ഗത്തെയും നിരന്തരം പഴിച്ചു കൊണ്ട് അവര്‍ കരയാതെ കരഞ്ഞുകൊണ്ടിരിക്കുന്നൂ..!
സമൂഹ മനസാക്ഷിയുടെ മുന്നിൽ കൈക്കുമ്പിൾനീട്ടി യാചിക്കുന്ന ഈ പരിചയ സമ്പന്നരായ പാവങ്ങൾക്കു അറിയാം കേ.എസ്സ്.ആർ.ടീ.സീ നഷ്ടത്തിലല്ലന്നു..!മുൻ മന്ത്രിമാരും ,എം.എൽ.ഈ.മാരും,മാധ്യമ പ്രവർത്തകരും ,മറ്റു ധാരാളം സൗജന്യ പാസ്സുകാരും നിരന്തരം സൗജന്യ യാത്ര ചെയ്താലും,ജന പ്രതിനിധികളുടെ താൽപര്യ പ്രകാരം ആളില്ലാത്ത നിരത്തിൽ കുറച്ചു ഓർഡിനറി ബസ്സുകൾ ഓടിയാലും ഈ വമ്പൻ പ്രസ്താനം നഷ്ടത്തിലാകില്ലെന്നു അവർക്കറിയാം ....! പിന്നെ പ്രൈവറ്റ് ബസ്സുകളിൽ നിന്നും ഈടാക്കുന്നതിന്റെ രണ്ടര ഇരട്ടിനിരത്തുക ടാക്സ് ഇനത്തില്‍ 'ഓടുന്നതും, ഓടാത്തതുമായ 'ഓരോ കെ.എസ്സ്.ആർ.ടീ.സീ വണ്ടികൾക്കു മേലും ചുമത്തീ എഴുതിചേർത്തു കാട്ടുന്ന കള്ളകണക്കുകളുടെ കളി മാത്രമാണീ നഷ്ടക്കണക്കെന്നും ഈ മിണ്ടാപ്രാണികൾക്കറിയാം....!!
ഓണത്തിനും, കൃസ്തുമസ്സിനും , രെംസ്സാനും മറ്റെല്ലാപെൻഷൻകാർക്കും പെൻഷൻ ലഭിക്കുമ്പോൾ, കഴിഞ്ഞ മാസ്സത്തെപെൻഷൻ തുകക്കുവേണ്ടി നിരവധി വൃദ്ധശരീരങ്ങള്‍ സമര പന്തലുകളിലും,കെ.എസ്സ്.ആർ .ടീ.സീ .ഡിപ്പോകളിലും വിശക്കുന്ന വയറുമായി കൈ നീട്ടിയിരിക്കുന്ന കാഴ്ച ദയനീയമാണു..., സാക്ഷരതയിലും,സംസ്കാരത്തിലും മുൻപന്തിയിൽ നിൽക്കുന്നു എന്നഭിമാനിക്കുന്ന കേരള ജനസ്സമൂഹം സ്വന്തം മനസ്സാക്ഷിയുടെ മുന്നിലെങ്കിലും ഈ കാഴ്ച കണ്ടു ലജ്ജിച്ചു തലകുനിച്ചു പോകും.ഈ ദയ്നീയദുരന്തത്തിനു ഉത്തരവാദപ്പെട്ട ഭരണാധികാരികൾ ; ജനങ്ങളുടെയും, ഈശ്വരന്റേയും കോടതികളിൽ വിചാരണ ചെയ്യപ്പെടുകയും ചെയ്യും...തീര്‍ച്ച ..!!!
Friday, December 17, 2010
മാനിഷാദ
കൂട്തിരഞ്ഞ കിളിയുടെ രോദനം
ഈറന്‍ മിഴിയിലുണ്ടിന്നും
കൈകാലടിച്ചു പിടയുമോരാത്മാവിന്‍
കണ്ണുനീര്‍ തുള്ളിയുണ്ടിന്നും
കാണാത്ത വര്‍ണ്ണ സ്വപ്‌നങ്ങള്‍ പെറുക്കിയും
കനകപ്പൊന്‍ തൂവല്‍ അണിഞ്ഞും
ഏറെ പറന്നുയര്‍ന്നെങ്കിലും നിന്‍ മനം
എന്നുമീ കൂട് അണഞ്ഞെത്തി
ഹംസങ്ങളില്‍ രാജഹംസമായ് നീലിമ -
ചിന്തും വിഹായസ്സില്‍ പൊന്തി
ചക്രവാളങ്ങള്‍ക്കുമപ്പുറത്തേക്ക് നിന്‍
ചക്ഷുസ്സിന്‍ വീക്ഷണമെത്തി ......
****************************************
ഏറെ നാള്‍ നാടിന്നഭിമാനമേകിയും,
രോമഹര്‍ഷങ്ങള്‍ വിതച്ചും
ദേശാടന പക്ഷിയെങ്കിലും നീയൊരു-
ദേശീയ പക്ഷിയായ് വാണൂ...!!
താളുകള്‍ നിന്‍ ചിത്രവര്‍ണ്ണരേണുക്കളില്‍
താണു പറന്നുമ്മ വച്ചു ..!
താമരപ്പൂവിന്റെ ചാരുതയോലുന്ന-
തായമ്പകകള്‍ രചിച്ചു..!!
******************************
ക്രൂരമായ് ,എത്ര വികൃതമായ് ഹാ വിധി
കൂരമ്പുമായി വന്നെത്തി..!
കൂടണഞ്ഞല്‍പ്പമൊന്നാശ്വസ്സിക്കാന്‍ മുറി-
പ്പാടുമായ് നീ പറന്നെത്തി....!!
സ്വപ്ന സങ്കല്‍പ്പ സായൂജ്യ തല്‍പ്പത്തിലെ -
കല്‍പ്പ സുഷുപ്തിയെ പുല്‍കാന്‍ ..,
വേദന വിങ്ങും കരളിന്‍ മുറിപ്പാടില്‍
നാടിന്‍ അമൃതം പുരട്ടാന്‍ ...,
നീ പറന്നെത്തി ഹാ! എങ്കിലും നിന്നെയീ-
നാടിന്നഴുമതി വെന്നൂ...!
കാളകൂടം പോല്‍ പരന്നു കിടക്കുന്ന-
കൈതവം നിന്നെയും കൊന്നു..!!
***************************************
ഏവനും ഹാ നിജ നീഡം അരുളുന്ന
നീതി നിനക്കേകിയില്ലാ....,
ഏറെ പിടഞ്ഞു പിടഞ്ഞു വീഴുമ്പോള്‍ നീ -
ഒതിയോ "ഹാ..! മാ നിഷാദാ" .....!!
****************
കേരളത്തിന്റെ -ഭാരതത്തിന്റെ തന്നെ-അഭിമാനമായിരുന്ന
കൊല്ലം സ്വദേശിയായ
ഒരു വ്യവസായിയെ ,വിദേശ കുത്തക ലോബിയുടെ
സ്വാധീനത്തിന് വഴങ്ങി കുപ്രസിദ്ധമായ ജയിലറയില്‍
കുരുതി കൊടുത്ത ദാരുണ സംഭവം അനുസ്മരിച്ചു കൊണ്ട്
കൂട്തിരഞ്ഞ കിളിയുടെ രോദനം
ഈറന്‍ മിഴിയിലുണ്ടിന്നും
കൈകാലടിച്ചു പിടയുമോരാത്മാവിന്‍
കണ്ണുനീര്‍ തുള്ളിയുണ്ടിന്നും
കാണാത്ത വര്‍ണ്ണ സ്വപ്‌നങ്ങള്‍ പെറുക്കിയും
കനകപ്പൊന്‍ തൂവല്‍ അണിഞ്ഞും
ഏറെ പറന്നുയര്‍ന്നെങ്കിലും നിന്‍ മനം
എന്നുമീ കൂട് അണഞ്ഞെത്തി
ഹംസങ്ങളില്‍ രാജഹംസമായ് നീലിമ -
ചിന്തും വിഹായസ്സില്‍ പൊന്തി
ചക്രവാളങ്ങള്‍ക്കുമപ്പുറത്തേക്ക് നിന്‍
ചക്ഷുസ്സിന്‍ വീക്ഷണമെത്തി ......
****************************************
ഏറെ നാള്‍ നാടിന്നഭിമാനമേകിയും,
രോമഹര്‍ഷങ്ങള്‍ വിതച്ചും
ദേശാടന പക്ഷിയെങ്കിലും നീയൊരു-
ദേശീയ പക്ഷിയായ് വാണൂ...!!
താളുകള്‍ നിന്‍ ചിത്രവര്‍ണ്ണരേണുക്കളില്‍
താണു പറന്നുമ്മ വച്ചു ..!
താമരപ്പൂവിന്റെ ചാരുതയോലുന്ന-
തായമ്പകകള്‍ രചിച്ചു..!!
******************************
ക്രൂരമായ് ,എത്ര വികൃതമായ് ഹാ വിധി
കൂരമ്പുമായി വന്നെത്തി..!
കൂടണഞ്ഞല്‍പ്പമൊന്നാശ്വസ്സിക്കാന്‍ മുറി-
പ്പാടുമായ് നീ പറന്നെത്തി....!!
സ്വപ്ന സങ്കല്‍പ്പ സായൂജ്യ തല്‍പ്പത്തിലെ -
കല്‍പ്പ സുഷുപ്തിയെ പുല്‍കാന്‍ ..,
വേദന വിങ്ങും കരളിന്‍ മുറിപ്പാടില്‍
നാടിന്‍ അമൃതം പുരട്ടാന്‍ ...,
നീ പറന്നെത്തി ഹാ! എങ്കിലും നിന്നെയീ-
നാടിന്നഴുമതി വെന്നൂ...!
കാളകൂടം പോല്‍ പരന്നു കിടക്കുന്ന-
കൈതവം നിന്നെയും കൊന്നു..!!
***************************************
ഏവനും ഹാ നിജ നീഡം അരുളുന്ന
നീതി നിനക്കേകിയില്ലാ....,
ഏറെ പിടഞ്ഞു പിടഞ്ഞു വീഴുമ്പോള്‍ നീ -
ഒതിയോ "ഹാ..! മാ നിഷാദാ" .....!!
****************
കേരളത്തിന്റെ -ഭാരതത്തിന്റെ തന്നെ-അഭിമാനമായിരുന്ന
കൊല്ലം സ്വദേശിയായ
ഒരു വ്യവസായിയെ ,വിദേശ കുത്തക ലോബിയുടെ
സ്വാധീനത്തിന് വഴങ്ങി കുപ്രസിദ്ധമായ ജയിലറയില്‍
കുരുതി കൊടുത്ത ദാരുണ സംഭവം അനുസ്മരിച്ചു കൊണ്ട്
Wednesday, December 15, 2010
ഉണ്ണി ഗണപതി
കൊട്ടാരക്കര ഉണ്ണിഗ്ഗണപതി -
യ്ക്കെട്ടു ദിക്കും പുകള്‍ ഏറുന്നു...!
ഇഷ്ടങ്ങള്‍ കിട്ടുവാന്‍ പ്രാര്‍ഥിക്കും ഭക്തന്റെ-
വിഘ്നങ്ങള്‍ എല്ലാം ഒഴിക്കുന്നൂ...!!
തിരുമനം നിറയുവാന്‍ മേടമാസത്തിലെ -
തിരുവാതിരക്കെ മഹോത്സവം...!!
തിങ്കള്‍ നിറമുള്ളോന്‍ കുംഭീ മുഖമുള്ളോന്‍
ശിവസുതന്‍ കനിയുമ്പോള്‍ പൂക്കാലം..!!
ഉഷപൂജ തോഴുവാനിന്നുദയാര്‍ക്കനെത്തുമ്പോള്‍
ഉണ്ണിഗ്ഗണപതിയ്ക്കാമോദം......!!
ഉണ്ണിയപ്പത്തി ന്നമൃതെത്ത് കഴിയുമ്പോള്‍
ഉച്ചയുറക്കത്തിന്നാലസ്യം.......!!!
കൊട്ടാരക്കര ഉണ്ണിഗ്ഗണപതി -
യ്ക്കെട്ടു ദിക്കും പുകള്‍ ഏറുന്നു...!
ഇഷ്ടങ്ങള്‍ കിട്ടുവാന്‍ പ്രാര്‍ഥിക്കും ഭക്തന്റെ-
വിഘ്നങ്ങള്‍ എല്ലാം ഒഴിക്കുന്നൂ...!!
തിരുമനം നിറയുവാന്‍ മേടമാസത്തിലെ -
തിരുവാതിരക്കെ മഹോത്സവം...!!
തിങ്കള്‍ നിറമുള്ളോന്‍ കുംഭീ മുഖമുള്ളോന്‍
ശിവസുതന്‍ കനിയുമ്പോള്‍ പൂക്കാലം..!!
ഉഷപൂജ തോഴുവാനിന്നുദയാര്‍ക്കനെത്തുമ്പോള്‍
ഉണ്ണിഗ്ഗണപതിയ്ക്കാമോദം......!!
ഉണ്ണിയപ്പത്തി ന്നമൃതെത്ത് കഴിയുമ്പോള്‍
ഉച്ചയുറക്കത്തിന്നാലസ്യം.......!!!
Tuesday, December 14, 2010
അന്വേഷിപ്പിന്‍
അന്വേഷിപ്പിന്‍ കണ്ടെത്തും ...,
മുട്ടുവിന്‍ ........ തുറന്നീടും...,
ചോദിക്കൂ....ലഭിച്ചീടും...
താതന്‍ കരുണാ മയനല്ലോ...!!
അപ്പം ചോദിക്കും മകന്
കല്ലേകില്ലൊരു നാളുമവന്‍ ...!
സ്വര്‍ഗസ്ഥനായ പിതാവിന്‍ കൈകള്‍ -
നിത്യം കാവല്‍ നമുക്കെല്ലാം...!
ഏറെ ഇടുങ്ങിയ വാതിലിലൂടെ
പോവുക നീയും കുഞ്ഞാടേ...,
ഈ വഴി ചെന്ന് തുറപ്പതു പുതിയൊരു -
ജീവിതവീഥിയിലാണല്ലോ....!!
അന്വേഷിപ്പിന്‍ കണ്ടെത്തും ...,
മുട്ടുവിന്‍ ........ തുറന്നീടും...,
ചോദിക്കൂ....ലഭിച്ചീടും...
താതന്‍ കരുണാ മയനല്ലോ...!!
അപ്പം ചോദിക്കും മകന്
കല്ലേകില്ലൊരു നാളുമവന്‍ ...!
സ്വര്‍ഗസ്ഥനായ പിതാവിന്‍ കൈകള്‍ -
നിത്യം കാവല്‍ നമുക്കെല്ലാം...!
ഏറെ ഇടുങ്ങിയ വാതിലിലൂടെ
പോവുക നീയും കുഞ്ഞാടേ...,
ഈ വഴി ചെന്ന് തുറപ്പതു പുതിയൊരു -
ജീവിതവീഥിയിലാണല്ലോ....!!
ദൈവപുത്രന്‍
യേശുദേവന്‍ പറഞ്ഞു :-
"അധരങ്ങള്‍ കൊണ്ടെന്നെ ബഹുമാനിക്കുമ്പോഴും
ഹൃദയങ്ങള്‍ അകലത്തിലുള്ളവരെ
അറിവിന്റെ തിരിവെട്ടം അകതാരിലില്ലാത്തോ-
രന്ധരെ നിങ്ങള്‍ നയിപ്പതാരെ ..?
ദൈവപിതാവിന്‍ വചനങ്ങളില്‍ നിങ്ങള്‍
സ്വന്തം തിരുത്തുമായ് വന്നുനില്പ്പൂ
ഞങ്ങള്‍ പചിക്കുന്നതല്ല അശുദ്ധം
നിങ്ങളില്ലാവചനം വചിപ്പതത്രേ...!
സ്വര്‍ഗ്ഗ പിതാവിന്നു നട്ടതല്ലാതുള്ള
മുള്‍ച്ചെടിയൊക്കെ പിഴുതുമാറ്റാന്‍
നിഷ്ഠയാലെന്നെ അയച്ചിരിപ്പൂ താതന്‍
ഇഷ്ട തനയന്‍ ഞാന്‍ ഓര്‍ത്തു കൊള്‍ക...!! "
മാറ്റാന്‍
യേശുദേവന്‍ പറഞ്ഞു :-
"അധരങ്ങള്‍ കൊണ്ടെന്നെ ബഹുമാനിക്കുമ്പോഴും
ഹൃദയങ്ങള്‍ അകലത്തിലുള്ളവരെ
അറിവിന്റെ തിരിവെട്ടം അകതാരിലില്ലാത്തോ-
രന്ധരെ നിങ്ങള്‍ നയിപ്പതാരെ ..?
ദൈവപിതാവിന്‍ വചനങ്ങളില്‍ നിങ്ങള്‍
സ്വന്തം തിരുത്തുമായ് വന്നുനില്പ്പൂ
ഞങ്ങള്‍ പചിക്കുന്നതല്ല അശുദ്ധം
നിങ്ങളില്ലാവചനം വചിപ്പതത്രേ...!
സ്വര്‍ഗ്ഗ പിതാവിന്നു നട്ടതല്ലാതുള്ള
മുള്‍ച്ചെടിയൊക്കെ പിഴുതുമാറ്റാന്‍
നിഷ്ഠയാലെന്നെ അയച്ചിരിപ്പൂ താതന്‍
ഇഷ്ട തനയന്‍ ഞാന്‍ ഓര്‍ത്തു കൊള്‍ക...!! "
മാറ്റാന്‍
എമ്മാനുവേല്‍
എമ്മാനുവേലായ് വന്നവനെ..,
എന്‍ കരുണാമയനെ ....,
യേശുവേ എപ്പോഴും നീ -
ഞങ്ങളെ കാത്തു കൊള്ളേണമേ .....!!
പരമപിതാവിന്‍ മകനെ.,
പാപികള്‍ക്കുടയവനെ ..,
സ്നേഹരൂപാ നിന്‍ മഹത്വം
വാഴ്ത്തപ്പെടെണമേ...!!
ബത് ലഹേമില്‍ പുല്‍ക്കൂട്ടില്‍ ഒരു -
നക്ഷത്രം പോല്‍ പിറന്നു നീ..!
മറ്റൊരു താരം വഴികാട്ടിയുമായ്
നിന്റെ സന്നിധിയില്‍...!!!
എമ്മാനുവേലായ് വന്നവനെ..,
എന്‍ കരുണാമയനെ ....,
യേശുവേ എപ്പോഴും നീ -
ഞങ്ങളെ കാത്തു കൊള്ളേണമേ .....!!
പരമപിതാവിന്‍ മകനെ.,
പാപികള്‍ക്കുടയവനെ ..,
സ്നേഹരൂപാ നിന്‍ മഹത്വം
വാഴ്ത്തപ്പെടെണമേ...!!
ബത് ലഹേമില്‍ പുല്‍ക്കൂട്ടില്‍ ഒരു -
നക്ഷത്രം പോല്‍ പിറന്നു നീ..!
മറ്റൊരു താരം വഴികാട്ടിയുമായ്
നിന്റെ സന്നിധിയില്‍...!!!
"കന്യാമാതാവ് "
ആദിവചനം പിറക്കും മുന്‍പേ -ദൈവ-
മാനസം തന്നില്‍ ഉദിച്ചവളെ ..,
ആകുല ചിത്തര്‍ക്കഭയമാകും-ദിവ്യ-
രൂപിണീ കന്യാമറിയം അമ്മെ...!!
നിര്‍മ്മലേ നിത്യ വിശുദ്ധയാം കന്യകേ
കര്‍മ്മലറാണിയാം മേരീമാതെ...,
നിര്‍മ്മയം ഞങ്ങളെ കാത്തരുളേണമേ-
നിന്‍ കരുണാര്‍ദ്രമാം കയ്യുകളില്‍ ..!!
ക്രൂശിതനായ നിന്‍ പുത്രന്റെ ചാരത്തു
നീറും കരളുമായ് നിന്നവളെ
ലോകം മുഴുവന്‍ നിറഞ്ഞ നിന്‍ സ്നേഹത്തെ -
ഈ മക്കള്‍ വാഴ്ത്തി സ്തുതിക്കും അമ്മെ...!!!
ആദിവചനം പിറക്കും മുന്‍പേ -ദൈവ-
മാനസം തന്നില്‍ ഉദിച്ചവളെ ..,
ആകുല ചിത്തര്‍ക്കഭയമാകും-ദിവ്യ-
രൂപിണീ കന്യാമറിയം അമ്മെ...!!
നിര്‍മ്മലേ നിത്യ വിശുദ്ധയാം കന്യകേ
കര്‍മ്മലറാണിയാം മേരീമാതെ...,
നിര്‍മ്മയം ഞങ്ങളെ കാത്തരുളേണമേ-
നിന്‍ കരുണാര്‍ദ്രമാം കയ്യുകളില്‍ ..!!
ക്രൂശിതനായ നിന്‍ പുത്രന്റെ ചാരത്തു
നീറും കരളുമായ് നിന്നവളെ
ലോകം മുഴുവന്‍ നിറഞ്ഞ നിന്‍ സ്നേഹത്തെ -
ഈ മക്കള്‍ വാഴ്ത്തി സ്തുതിക്കും അമ്മെ...!!!
മനുഷ്യ പുത്രന്‍
മനുഷ്യ പുത്രന്‍ വരും ദിനമെണ്ണി നിങ്ങള്‍ തന്‍
മനസ്സും തുറന്നിരിക്കൂ... !
മാലാഖമാരുടെ മന്ത്ര സംഗീതികള്‍
മധുരം ശ്രവിച്ച്ചിരിക്കൂ....!
നാല് ദിനം കൊണ്ട് ദൈവപുത്രന്‍ നല്ല-
നാളെകള്‍ കോര്‍ത്തെടുക്കും....!
നാഴികക്കുള്ളില്‍ തെരഞ്ഞെടുക്കപ്പെട്ട -
മാനവroത്ത് കൂടും...!
അത്തിമരത്തളിര്‍ വേനലിന്‍ ചുണ്ടിലൊ-
രസ്തമയം വിടര്‍ത്തും !!
നല്ല ശമരിയക്കാരയവന്‍ ദേവ-
സംഗീത ധാരയാക്കും...!!!
മനുഷ്യ പുത്രന്‍ വരും ദിനമെണ്ണി നിങ്ങള്‍ തന്‍
മനസ്സും തുറന്നിരിക്കൂ... !
മാലാഖമാരുടെ മന്ത്ര സംഗീതികള്‍
മധുരം ശ്രവിച്ച്ചിരിക്കൂ....!
നാല് ദിനം കൊണ്ട് ദൈവപുത്രന്‍ നല്ല-
നാളെകള്‍ കോര്‍ത്തെടുക്കും....!
നാഴികക്കുള്ളില്‍ തെരഞ്ഞെടുക്കപ്പെട്ട -
മാനവroത്ത് കൂടും...!
അത്തിമരത്തളിര്‍ വേനലിന്‍ ചുണ്ടിലൊ-
രസ്തമയം വിടര്‍ത്തും !!
നല്ല ശമരിയക്കാരയവന്‍ ദേവ-
സംഗീത ധാരയാക്കും...!!!
Monday, December 13, 2010
പീശ്ച്ചേ മൂഢ്
തലയില്‍ ചരിച്ചു വച്ച തൊപ്പി ,കാക്കികുപ്പായവും അരനിക്കറും ,കാലില്‍ ചുവന്ന ബൂട്ടുകള്‍ ,അരയില്‍ ബ്രാസിന്റെ തിളങ്ങുന്ന ബക്കിളുകളുള്ള ബ ല്‍ റ്റ്കള്‍ ..,
ഒരേ താളം ! ഒരേ ലയം !
ജൂനിയര്‍ എന്‍ സീ. സീ. കേടട്ടുകളുടെ മാര്‍ച്ച് പാസ്റ്റ് നോക്കി നിന്നപ്പോള്‍ അറിയാതെ മനസ്സ് വളരെ വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക് പോയി ..! മനോഹരങ്ങളായ
തെളിഞ്ഞ ദിനങ്ങളും,മനസ്സില്‍ സ്നേഹത്തിന്റെയും,പ്രതീക്ഷകളുടെയും പൂമൊട്ടുകളും,കുരുന്നിലകളും സൂക്ഷിക്കുന്ന കൌമാരാനന്തര കാലം..!ഒന്നാം വര്‍ഷ പ്രീ ഡിഗ്രിയുടെ എല്ലാ കുസൃതികളും പേറി കളിച്ചു തിമര്‍ത്തു നടക്കുന്ന കാലം..,
ഏറ്റവും ഇഷ്ടപ്പെട്ട വിഷയം എന്‍ .സീ .സീ ..!ഒത്തു ചേരല്‍,ചിട്ട ,
ശത്രു സംഹാരം ചെയ്തു ഭാരതത്തെ കാത്തു സൂക്ഷിക്കുന്ന വന്‍ ശക്തിയുടെ കുഞ്ഞു രൂപമെന്ന അഭിമാനം..!
സീനിയര്‍ ഡിവിഷന്‍ എന്‍ സീ സീ യിലെ ജൂനിയര്‍ കേദറ്റുകളാണ്
പ്രീ ഡിഗ്രിക്കാര്‍..,മിക്കവാറും കൃസ്തുമസ് അവധിക്കാലത്ത് നടത്തപ്പെടുന്ന ആന്വല്‍
ക്യാമ്പില്‍ ആവേശത്തോടെ പങ്കെടുക്കുന്നതും ഈ കൊച്ചു കേടറ്റുകളാണ്.....!!
അങ്ങനെ ഒരു ക്യാമ്പ് -ഒരു പക്ഷെ കോളേജു ജീവിത വേളകളില്‍ ഏറ്റവും തെളിഞ്ഞ
ചിത്രമായ് മാറിയ ഒരു ക്യാമ്പിന്റെ ഓര്‍മയാണ് ഈ കുറിപ്പ് ..!
ആയിരത്തി തൊള്ളായിരത്തി എഴുപതില്‍ കൊല്ലം ജില്ലയിലെ
"മുളങ്കാടകം- വെസ്റ്റ് കൊഇലോന്‍ ഹൈ സ്കൂള്‍ "ആണ് ലൊക്കേഷന്‍ .സ്വന്തം
വീടുകളില്‍ നിന്ന് ഒരുദിവസം പോലും വിട്ടു നിന്നിട്ടില്ലാത്തവരാണ് ക്യാമ്പ് അംഗങ്ങളില്‍
അധികവും..ആലംബ ഹീനത്വം പരസ്പരാശ്രയത്താല്‍ പരിഹരിക്കുവാന്‍ വെമ്പുന്ന പ്രായം..!!
ചിട്ടയായ പരേഡുകള്‍, മിലിട്ടറി ഡിസ്സിപ്ലിന്‍ ,ശുദ്ധിയും ,വെടിപ്പും ഒക്കെ
നിര്‍ബന്ധം.. പകല്‍ നല്ല കായികാധ്വാനം !പോഷക സമൃദ്ധമായ ഭക്ഷണം ...,സന്ധ്യ മുതല്‍ രണ്ടു മൂന്നു മണിക്കൂര്‍ വിനോദ പരിപാടികള്‍ ..ഓരോരുത്തര്‍ക്കും അവരവരുടെ
കഴിവുകള്‍ പ്രദര്‍ശിപ്പിക്കാം,പ്രകടിപ്പിക്കാം.!പിന്നെ തറയില്‍ ഡറി വിരിച്ചു
സുഖമായോരുറക്കം . !
ഇതൊക്കെ എല്ലാ എന്‍ സീ സീ ക്യാമ്പുകളിലും ഉണ്ടാകും .ഇതൊന്നുമായിരുന്നില്ല വെസ്റ്റ് കൊഇലോന്‍ ക്യാമ്പിന്റെ പ്രത്യേകത ,സത്യ സന്ധമായി
പറഞ്ഞാല്‍ ഈ ക്യാമ്പ് എല്ലാ വേളകളിലും പ്രകാശമാനമാക്കുന്ന ഒരു കേടറ്റില്‍ ആയിരുന്നു
ആ പ്രത്യേകത ..!!
ഒരു ബാലന്‍ ..! ഞങ്ങളെപോലെ ഒരു ഫസ്റ്റ് പ്രീ ഡിഗ്രീ വിദ്യാര്‍ഥി .കൊല്ലം ഫാത്തിമാ കോളേജില്‍ നിന്നാണ് ക്യാമ്പിലെത്തിയത് ..,ഓമനത്തമുള്ള മുഖം..!
തെളിഞ്ഞു തിളങ്ങുന്ന വലിയ കണ്ണുകള്‍ ..!!പരേഡില്‍,ഫയറിംഗില്‍,പാസ്സിംഗില്‍
എല്ലാം ഏതോ ഒരു പ്രത്യേകത ദൃശ്യമാകുന്നുണ്ടായിരുന്നൂ അയാളില്‍ ..!
സായന്തനങ്ങളിലെ ഒത്തുചേരലിലും കലാ പ്രകടനങ്ങളിലും ആയിരുന്നു
ആ കുട്ടി മുഴുവന്‍ ക്യംപംഗങ്ങളെയും വിസ്മയിപ്പിച്ച്ചത് ...!!
ചലനങ്ങളില്‍,പ്രകടനങ്ങളില്‍,നടനത്തില്‍,ആലാപനത്തില്‍,അനുകരണ കലയില്‍ ഈ പ്രായത്തിലുള്ള ഒരാള്‍ക്ക് സാധ്യമാകാത്ത തരത്തില്‍ കഴിവുകള്‍ കാട്ടുന്ന
ഈ കൌമാര പ്രായക്കാരന്‍ ..!! ഏത് പ്രകടനത്തിലും ഉന്നത നിലവാരം പുലര്‍ത്തുവാനും അയാള്‍ക്ക് ഒരു പ്രത്യേക കഴിവുണ്ടായിരുന്നൂ ..!!
ദൈവത്തിന്റെ നേര്‍ സന്താനമെന്നു വേദിയില്‍ തെളിയിക്കുന്ന ഈ
പ്രതിഭാ ശാലി സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഓലമേഞ്ഞ ഷെഡില്‍ ഞാന്‍
ഉറങ്ങാന്‍ വിരിക്കുന്ന ഡറിക്കരികെ ഡറി വിരിച്ചു കിടന്നു എല്ലാം മറന്നുറങ്ങുംപോള്‍
ഒരു വിശുദ്ധ ശിശുവിന്റെ ഭാവം ആ മുഖത്ത് അരണ്ട വെളിച്ചത്തിലും കാണാമായിരുന്നു ..!
ഒരു മനുഷ്യനിലെ ദൈവ ചൈതന്യത്തിനു ഒരുപാട് കാര്യങ്ങള്‍ ചെയ്യാം
എന്നുള്ള ആത്മവിശ്വാസം എന്നില്‍ വളര്‍ത്തിയ അന്നത്തെ ആ കൊച്ചു കൂട്ടുകാരന്‍ ആരെന്നല്ലേ?
"ബാലചന്ദ്ര മേനോന്‍ "
അതെ,ഇന്നത്തെ ഭരത് ബാലചന്ദ്ര മേനോന്‍ .അന്നത്തെ ക്യാമ്പ് അംഗങ്ങള്‍ ആയിരുന്നഞങ്ങളുടെ ഒക്കെ മനസ്സില്‍ ഇന്നുമുള്ള" ഞങ്ങളുടെ ബാലചന്ദ്രന്‍ ..!"
വിധിയ്ക്കപ്പെടാതെയിരിക്കാന്‍
വിധിയ്ക്കപ്പെടാതെയിരിക്കാന്‍ മനുഷ്യാ ....
വിധിയ്ക്കാന്‍ ശ്രമിക്കരുതല്ലോ നീ .....
അളക്കപ്പെടാതെയിരിക്കാന്‍ അപരനെ -
അളക്കാന്‍ ശ്രമിക്കരുതല്ലോ നീ....
അവന്റെ കണ്ണിലെ കരടുകള്‍ ചൂണ്ടി
അപമാനിക്കുകയല്ലോ നീ....
നിന്റെ കണ്ണില്‍ നിറഞ്ഞ മരമുറി-
നീയെന്തേ കാണുന്നീലാ....
വിശുദ്ധമായതു നായ്ക്കള്‍ക്കേകി
വിലോലമണികള്‍ പന്നിയ്ക്കും ,
വിയര്‍പ്പു മുത്തിന്‍ വിലയറിയാതവ -
വിഴുപ്പുപോലെ നശിപ്പിക്കും.....
വിധിയ്ക്കപ്പെടാതെയിരിക്കാന്‍ മനുഷ്യാ ....
വിധിയ്ക്കാന്‍ ശ്രമിക്കരുതല്ലോ നീ .....
അളക്കപ്പെടാതെയിരിക്കാന്‍ അപരനെ -
അളക്കാന്‍ ശ്രമിക്കരുതല്ലോ നീ....
അവന്റെ കണ്ണിലെ കരടുകള്‍ ചൂണ്ടി
അപമാനിക്കുകയല്ലോ നീ....
നിന്റെ കണ്ണില്‍ നിറഞ്ഞ മരമുറി-
നീയെന്തേ കാണുന്നീലാ....
വിശുദ്ധമായതു നായ്ക്കള്‍ക്കേകി
വിലോലമണികള്‍ പന്നിയ്ക്കും ,
വിയര്‍പ്പു മുത്തിന്‍ വിലയറിയാതവ -
വിഴുപ്പുപോലെ നശിപ്പിക്കും.....
ഹൃദയങ്ങള്‍ അകലത്തിലുള്ളവരേ
അധരങ്ങള്‍ കൊണ്ടെന്നെ ബഹുമാനിക്കുമ്പോഴും
ഹൃദയങ്ങള്‍ അകലത്തിലുള്ളവരേ....
അറിവിന്റെ തിരിവെട്ടം അകതാരിലില്ലാത്തോ-
രന്ധരെ നിങ്ങള്‍ നയിപ്പതാരെ ?
ദൈവ പിതാവിന്‍ വചനങ്ങളില്‍ നിങ്ങള്‍ -
സ്വന്തം തിരുത്തുമായ് വന്നു നില്‍പ്പൂ ........
ഞങ്ങള്‍ പചിക്കുന്നതല്ല അശുദ്ധം നിങ്ങള്‍
ഇല്ലാ വചനം വചിപ്പതത്രേ ....
സ്വര്‍ഗപിതാവിന്നു നട്ടതല്ലാതുള്ള-
മുള്‍ച്ചെടിയൊക്കെ പിഴുതുമാറ്റാന്‍ ..
നിഷ്ട്ടയാലെന്നെ അയച്ചിരിപ്പൂ താതന്‍
ഇഷ്ട തനയന്‍ ഞാന്‍ ഓര്‍ത്തുകൊള്‍ക .......
അധരങ്ങള്‍ കൊണ്ടെന്നെ ബഹുമാനിക്കുമ്പോഴും
ഹൃദയങ്ങള്‍ അകലത്തിലുള്ളവരേ....
അറിവിന്റെ തിരിവെട്ടം അകതാരിലില്ലാത്തോ-
രന്ധരെ നിങ്ങള്‍ നയിപ്പതാരെ ?
ദൈവ പിതാവിന്‍ വചനങ്ങളില്‍ നിങ്ങള്‍ -
സ്വന്തം തിരുത്തുമായ് വന്നു നില്‍പ്പൂ ........
ഞങ്ങള്‍ പചിക്കുന്നതല്ല അശുദ്ധം നിങ്ങള്‍
ഇല്ലാ വചനം വചിപ്പതത്രേ ....
സ്വര്‍ഗപിതാവിന്നു നട്ടതല്ലാതുള്ള-
മുള്‍ച്ചെടിയൊക്കെ പിഴുതുമാറ്റാന്‍ ..
നിഷ്ട്ടയാലെന്നെ അയച്ചിരിപ്പൂ താതന്‍
ഇഷ്ട തനയന്‍ ഞാന്‍ ഓര്‍ത്തുകൊള്‍ക .......
Sunday, December 12, 2010
ക്ഷമയുള്ളോന്‍
ക്ഷമയുള്ളോന്‍ സഹനത്തിന്‍ തീ വഹിക്കും
അത് കഴിഞ്ഞാനന്ദ കടലില്‍ മുങ്ങും ..!!
ക്ഷമയുള്ളോന്‍ സ്വയമവന്‍ നാവടക്കും ..!!
അധരങ്ങള്‍ ആയിരം അവനെ വാഴ്ത്തും ..!!
വിജ്ഞാനം ഇശ്ചിപ്പോന്‍ കല്‍പ്പനകള്‍ -
വിശ്വാസമാര്‍ന്നു പാലിച്ചിടെണം....!
കര്‍ത്താവിലുള്ള ഭയം വെടിഞ്ഞാല്‍
കര്‍ക്കശന്‍ കാപട്യനായി മാറും..!!
വിശ്വസ്തതയും എളിമയും നിന്‍ -
വിമലമാം ഹൃദയത്തെ ഉദയമാക്കും...!!
വിളകൊണ്ടു നിന്റെ കളപ്പുരകള്‍ -
വിശ്വൈക രക്ഷകന്‍ ധന്യമാക്കും....!!
ബൈബിള്‍ ഗാനം -പതിനാല്
പ്രഭാഷകന്‍ -പതിനേഴ്-ഇരുപത്തി മൂന്ന് -മുപ്പത്
ക്ഷമയുള്ളോന്‍ സഹനത്തിന്‍ തീ വഹിക്കും
അത് കഴിഞ്ഞാനന്ദ കടലില്‍ മുങ്ങും ..!!
ക്ഷമയുള്ളോന്‍ സ്വയമവന്‍ നാവടക്കും ..!!
അധരങ്ങള്‍ ആയിരം അവനെ വാഴ്ത്തും ..!!
വിജ്ഞാനം ഇശ്ചിപ്പോന്‍ കല്‍പ്പനകള്‍ -
വിശ്വാസമാര്‍ന്നു പാലിച്ചിടെണം....!
കര്‍ത്താവിലുള്ള ഭയം വെടിഞ്ഞാല്‍
കര്‍ക്കശന്‍ കാപട്യനായി മാറും..!!
വിശ്വസ്തതയും എളിമയും നിന്‍ -
വിമലമാം ഹൃദയത്തെ ഉദയമാക്കും...!!
വിളകൊണ്ടു നിന്റെ കളപ്പുരകള്‍ -
വിശ്വൈക രക്ഷകന്‍ ധന്യമാക്കും....!!
ബൈബിള്‍ ഗാനം -പതിനാല്
പ്രഭാഷകന്‍ -പതിനേഴ്-ഇരുപത്തി മൂന്ന് -മുപ്പത്
Saturday, December 11, 2010
മാതൃ പിതൃ സ്നേഹം
അച്ഛന്നു മക്കള്‍ തന്‍ മേലെ- ദൈവ -
മധികാരം നല്കിയിരിപ്പൂ ..!
അമ്മ തന്നധികാരമെന്നും -അവന്‍
നന്നായി ഉറപ്പിച്ചിരിപ്പൂ....!!
തന്‍ പിതാവിന്നാദരം നല്‍കിടും മകന്‍
പാപങ്ങള്‍ പോയ വിശുദ്ധന്‍ ..!
മാതാവിന്നാദരം നല്‍കുന്ന മക്കളോ
നിക്ഷേപം ശേഖരിക്കുന്നോര്‍ ..!!
സ്വന്ത സന്താനങ്ങളാല്‍ സുഖ സംതൃപ്തി -
ഉണ്ടായ് വരും നല്ലവര്‍ക്ക് ..!
ആകയാല്‍ എന്നെന്നും ആദരിച്ചീടണം
മാതാപിതാക്കളെ നിങ്ങള്‍ ..!!!
ബൈബിള്‍ ഗാനം -പതിമൂന്നു -
പ്രാഭാഷകന്‍- മൂന്ന്-ഒന്ന്-എട്ട്-
അച്ഛന്നു മക്കള്‍ തന്‍ മേലെ- ദൈവ -
മധികാരം നല്കിയിരിപ്പൂ ..!
അമ്മ തന്നധികാരമെന്നും -അവന്‍
നന്നായി ഉറപ്പിച്ചിരിപ്പൂ....!!
തന്‍ പിതാവിന്നാദരം നല്‍കിടും മകന്‍
പാപങ്ങള്‍ പോയ വിശുദ്ധന്‍ ..!
മാതാവിന്നാദരം നല്‍കുന്ന മക്കളോ
നിക്ഷേപം ശേഖരിക്കുന്നോര്‍ ..!!
സ്വന്ത സന്താനങ്ങളാല്‍ സുഖ സംതൃപ്തി -
ഉണ്ടായ് വരും നല്ലവര്‍ക്ക് ..!
ആകയാല്‍ എന്നെന്നും ആദരിച്ചീടണം
മാതാപിതാക്കളെ നിങ്ങള്‍ ..!!!
ബൈബിള്‍ ഗാനം -പതിമൂന്നു -
പ്രാഭാഷകന്‍- മൂന്ന്-ഒന്ന്-എട്ട്-
പാപികള്‍
ചഞ്ചല ഹൃദയരും ,അലസ്സരും ഭൂമിയില്‍-
ദുരിതം വഹിക്കുവാനര്‍ഹര്‍ ...!
രണ്ടു മാര്‍ഗത്തില്‍ ചരിയ്ക്കുന്ന പാപികള്‍
ദുരിതം വഹിക്കുവാന്‍ അര്‍ഹര്‍..!!
ദുര്‍ബല ഹൃദയര്‍ക്ക് ദുരിതം വരും ദൈവ-
വിശ്വാസമില്ലായ്ക മൂലം...!
പാപികള്‍ക്കെല്ലാം ദുരിതം വരും-ഹൃത്ത് -
പാപം വഹിപ്പതു മൂലം...!!
പശ്ചാത്തപിച്ചു മനസ്സില്‍ ദൃഡ -
വിശ്വാസമാര്‍ന്നു വരുമ്പോള്‍
കര്‍ത്താവിന്‍ ഉജ്ജ്വല സ്നേഹം-കത്തി-
നില്‍ക്കുന്നു ദീപമായ് ഹൃത്തില്‍...!!
ബൈബിള്‍ ഗാനം - പന്ത്രണ്ട് -
പ്രഭാഷകന്‍ -രണ്ട്- പതിനൊന്ന്-പതിനെട്ട്
ചഞ്ചല ഹൃദയരും ,അലസ്സരും ഭൂമിയില്‍-
ദുരിതം വഹിക്കുവാനര്‍ഹര്‍ ...!
രണ്ടു മാര്‍ഗത്തില്‍ ചരിയ്ക്കുന്ന പാപികള്‍
ദുരിതം വഹിക്കുവാന്‍ അര്‍ഹര്‍..!!
ദുര്‍ബല ഹൃദയര്‍ക്ക് ദുരിതം വരും ദൈവ-
വിശ്വാസമില്ലായ്ക മൂലം...!
പാപികള്‍ക്കെല്ലാം ദുരിതം വരും-ഹൃത്ത് -
പാപം വഹിപ്പതു മൂലം...!!
പശ്ചാത്തപിച്ചു മനസ്സില്‍ ദൃഡ -
വിശ്വാസമാര്‍ന്നു വരുമ്പോള്‍
കര്‍ത്താവിന്‍ ഉജ്ജ്വല സ്നേഹം-കത്തി-
നില്‍ക്കുന്നു ദീപമായ് ഹൃത്തില്‍...!!
ബൈബിള്‍ ഗാനം - പന്ത്രണ്ട് -
പ്രഭാഷകന്‍ -രണ്ട്- പതിനൊന്ന്-പതിനെട്ട്
പാപികള്‍
ചഞ്ചല ഹൃദയരും ,അലസ്സരും ഭൂമിയില്‍-
ദുരിതം വഹിക്കുവാനര്‍ഹര്‍ ...!
രണ്ടു മാര്‍ഗത്തില്‍ ചരിയ്ക്കുന്ന പാപികള്‍
ദുരിതം വഹിക്കുവാന്‍ അര്‍ഹര്‍..!!
ദുര്‍ബല ഹൃദയര്‍ക്ക് ദുരിതം വരും ദൈവ-
വിശ്വാസമില്ലായ്ക മൂലം...!
പാപികള്‍ക്കെല്ലാം ദുരിതം വരും-ഹൃത്ത് -
പാപം വഹിപ്പതു മൂലം...!!
പശ്ചാത്തപിച്ചു മനസ്സില്‍ ദൃഡ -
വിശ്വാസമാര്‍ന്നു വരുമ്പോള്‍
കര്‍ത്താവിന്‍ ഉജ്ജ്വല സ്നേഹം-കത്തി-
നില്‍ക്കുന്നു ദീപമായ് ഹൃത്തില്‍...!!
ബൈബിള്‍ ഗാനം - പന്ത്രണ്ട് -
പ്രഭാഷകന്‍ -രണ്ട്- പതിനൊന്ന്-പതിനെട്ട്
ചഞ്ചല ഹൃദയരും ,അലസ്സരും ഭൂമിയില്‍-
ദുരിതം വഹിക്കുവാനര്‍ഹര്‍ ...!
രണ്ടു മാര്‍ഗത്തില്‍ ചരിയ്ക്കുന്ന പാപികള്‍
ദുരിതം വഹിക്കുവാന്‍ അര്‍ഹര്‍..!!
ദുര്‍ബല ഹൃദയര്‍ക്ക് ദുരിതം വരും ദൈവ-
വിശ്വാസമില്ലായ്ക മൂലം...!
പാപികള്‍ക്കെല്ലാം ദുരിതം വരും-ഹൃത്ത് -
പാപം വഹിപ്പതു മൂലം...!!
പശ്ചാത്തപിച്ചു മനസ്സില്‍ ദൃഡ -
വിശ്വാസമാര്‍ന്നു വരുമ്പോള്‍
കര്‍ത്താവിന്‍ ഉജ്ജ്വല സ്നേഹം-കത്തി-
നില്‍ക്കുന്നു ദീപമായ് ഹൃത്തില്‍...!!
ബൈബിള്‍ ഗാനം - പന്ത്രണ്ട് -
പ്രഭാഷകന്‍ -രണ്ട്- പതിനൊന്ന്-പതിനെട്ട്
വിജ്ഞാന കിരീടം
വിജ്ഞാനത്തിന്റെ കിരീടമെന്തേ ?
കര്‍ത്താവിലുള്ള ഭയമതത്രേ..!
അഭിമാനം നല്‍കും ,ബഹുമതിയും -
അവനില്‍ ഭയത്തോടു നോക്കുവോനു
സന്തുഷ്ടി ,ആനന്ദം ,ദീര്‍ഘായുസ്സും -
സന്തതം ,നല്‍കുവോന്‍ ആട്ടിടയന്‍ ..!
അവനെ ഭയക്കുകില്‍ സത്ഫലങ്ങള്‍...!
ഭവനത്തില്‍ അഭികാമ്യ സംഭവങ്ങള്‍ ...!!
കര്‍ത്താവിനെ നീ ഭയപ്പെടുകില്‍
വിജ്ഞാനത്തിന്റെ തുടക്കമായീ ..!
കര്‍ത്താവിന്‍ സ്നേഹത്തില്‍ നിത്യവും നീ -
വിശ്വാസം അര്‍പ്പിക്കില്‍ വിജ്ഞനായി ...!!
ബൈബിള്‍ ഗാനം -പതിനൊന്ന്-
പ്രഭാഷകന്‍ -ഒന്ന് -എട്ട്-പത്തൊന്‍പത്
വിജ്ഞാനത്തിന്റെ കിരീടമെന്തേ ?
കര്‍ത്താവിലുള്ള ഭയമതത്രേ..!
അഭിമാനം നല്‍കും ,ബഹുമതിയും -
അവനില്‍ ഭയത്തോടു നോക്കുവോനു
സന്തുഷ്ടി ,ആനന്ദം ,ദീര്‍ഘായുസ്സും -
സന്തതം ,നല്‍കുവോന്‍ ആട്ടിടയന്‍ ..!
അവനെ ഭയക്കുകില്‍ സത്ഫലങ്ങള്‍...!
ഭവനത്തില്‍ അഭികാമ്യ സംഭവങ്ങള്‍ ...!!
കര്‍ത്താവിനെ നീ ഭയപ്പെടുകില്‍
വിജ്ഞാനത്തിന്റെ തുടക്കമായീ ..!
കര്‍ത്താവിന്‍ സ്നേഹത്തില്‍ നിത്യവും നീ -
വിശ്വാസം അര്‍പ്പിക്കില്‍ വിജ്ഞനായി ...!!
ബൈബിള്‍ ഗാനം -പതിനൊന്ന്-
പ്രഭാഷകന്‍ -ഒന്ന് -എട്ട്-പത്തൊന്‍പത്
രക്ഷകന്‍
വിജ്ഞാനം ഒക്കയും വിശ്വം നിറഞ്ഞതീ
കര്‍ത്താവില്‍ നിന്നുമാത്രം !
വിശ്വ രഹസ്യങ്ങള്‍ ഒക്കയും വന്നതും
കര്‍ത്താവില്‍ നിന്ന് മാത്രം ..!
ആഴിതന്നാഴങ്ങള്‍ മേവുന്ന മണ്‍തരി -
ആരാല്‍ അതെണ്ണപ്പെടും ..?
ആഴിയില്‍ പോയി മറയും മഴത്തുള്ളി
ആരാലാതെ ണ്ണ പ്പെടും ..?
വിജ്ഞാനവീചികള്‍ വിശ്വം നിറച്ചവന്‍
നിശ്ചയം രക്ഷകന്‍ നീ ....!
വിശ്വാസമോടെ നിന്‍ മുന്നിലെത്തുന്നോര്‍ക്ക്
രക്ഷയേകുന്ന നാഥന്‍ ..!!
ബൈബിള്‍ ഗാനം-പത്ത്-പ്രഭാഷകന്‍ ഒന്ന്-ആറ്
വിജ്ഞാനം ഒക്കയും വിശ്വം നിറഞ്ഞതീ
കര്‍ത്താവില്‍ നിന്നുമാത്രം !
വിശ്വ രഹസ്യങ്ങള്‍ ഒക്കയും വന്നതും
കര്‍ത്താവില്‍ നിന്ന് മാത്രം ..!
ആഴിതന്നാഴങ്ങള്‍ മേവുന്ന മണ്‍തരി -
ആരാല്‍ അതെണ്ണപ്പെടും ..?
ആഴിയില്‍ പോയി മറയും മഴത്തുള്ളി
ആരാലാതെ ണ്ണ പ്പെടും ..?
വിജ്ഞാനവീചികള്‍ വിശ്വം നിറച്ചവന്‍
നിശ്ചയം രക്ഷകന്‍ നീ ....!
വിശ്വാസമോടെ നിന്‍ മുന്നിലെത്തുന്നോര്‍ക്ക്
രക്ഷയേകുന്ന നാഥന്‍ ..!!
ബൈബിള്‍ ഗാനം-പത്ത്-പ്രഭാഷകന്‍ ഒന്ന്-ആറ്
രക്ഷകന്‍
വിജ്ഞാനം ഒക്കയും വിശ്വം നിറഞ്ഞതീ
കര്‍ത്താവില്‍ നിന്നുമാത്രം !
വിശ്വ രഹസ്യങ്ങള്‍ ഒക്കയും വന്നതും
കര്‍ത്താവില്‍ നിന്ന് മാത്രം ..!
ആഴിതന്നാഴങ്ങള്‍ മേവുന്ന മന്ത്രി -
ആരാല്‍ അതെണ്ണപ്പെടും ..?
ആഴിയില്‍ പോയി മറയും മഴത്തുള്ളി
ആരാലാതെ ണ്ണ പ്പെടും ..?
വിജ്ഞാനവീചികള്‍ വിശ്വം നിറച്ചവന്‍
നിശ്ചയം രക്ഷകന്‍ നീ ....!
വിശ്വാസമോടെ നിന്‍ മുന്നിലെത്തുന്നോര്‍ക്ക്
രക്ഷയേകുന്ന നാഥന്‍ ..!!
ബൈബിള്‍ ഗാനം-പത്ത്-പ്രഭാഷകന്‍ ഒന്ന്-ആറ്
വിജ്ഞാനം ഒക്കയും വിശ്വം നിറഞ്ഞതീ
കര്‍ത്താവില്‍ നിന്നുമാത്രം !
വിശ്വ രഹസ്യങ്ങള്‍ ഒക്കയും വന്നതും
കര്‍ത്താവില്‍ നിന്ന് മാത്രം ..!
ആഴിതന്നാഴങ്ങള്‍ മേവുന്ന മന്ത്രി -
ആരാല്‍ അതെണ്ണപ്പെടും ..?
ആഴിയില്‍ പോയി മറയും മഴത്തുള്ളി
ആരാലാതെ ണ്ണ പ്പെടും ..?
വിജ്ഞാനവീചികള്‍ വിശ്വം നിറച്ചവന്‍
നിശ്ചയം രക്ഷകന്‍ നീ ....!
വിശ്വാസമോടെ നിന്‍ മുന്നിലെത്തുന്നോര്‍ക്ക്
രക്ഷയേകുന്ന നാഥന്‍ ..!!
ബൈബിള്‍ ഗാനം-പത്ത്-പ്രഭാഷകന്‍ ഒന്ന്-ആറ്
അബ്രാമിനോട് ......
അബ്രാമിനോട് ദൈവം അരുള്‍ ചെയ്തു .....അബ്രാമേ,
"നീ നിന്‍ ഭവനവും ,താതന്റെ ഭവനവും
ദേശവും വേഗം വെടിഞ്ഞു കൊള്‍ക..!
ബന്ധങ്ങള്‍ എല്ലാം ഉപേക്ഷിക്ക,ഞാന്‍ കാട്ടും-
ദേശത്തെക്കിപ്പോള്‍ നടന്നു കൊള്‍ക..!
ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും,-നിന്റെ-
നാമം മഹാനീയമാക്കും ...!
നിന്നെ അനുഗ്രഹിപ്പോരെ അന്ഗ്രഹി-
ച്ച്ചിന്നു ഞാന്‍ സംതൃപ്തനാകും ..!!
അബ്രാമേ നിന്നെ ശപിപ്പോരെ ശാപത്താല്‍
നിര്‍ദയം ഞാന്‍ നശിപ്പിയ്ക്കും ...!
നീ നിമിത്തം ഭൂവിലെല്ലാ കുടുംബവും
നിശ്ചയം സംതുഷ്ടമാകും ....!! "
ബൈബിള്‍ ഗാനം -ഒന്‍പത്
Thursday, December 9, 2010
ശാശ്വത സത്യത്തിന്‍ മുദ്ര
മാനത്ത് വിരിയുന്ന മഴവില്ല് താതന്റെ -
കാണും ഉടമ്പടിയല്ലേ ....
പ്രളയത്താല്‍ ഭൂമിയെ ശിക്ഷിച്ച ദേവന്റെ -
ഹൃദയത്തിന്‍ സൌന്ദര്യമല്ലേ....
നോഹിന്റെ മുന്നിലീ ദേവന്‍ അറിയിച്ച
ശാശ്വത സത്യത്തിന്‍ മുദ്ര ...
തന്‍ വില്ലെടുത്തു മേഘത്തിന്‍ മുകളിലായ്
ഇന്നവന്‍ കാട്ടിയ മുദ്ര ....
ഈ വില്ല് മേഘങ്ങളില്‍ ദൃശ്യമാകവേ
താതന്‍ അതിലേയ്ക്കു നോക്കും ...
സര്‍വ ചരാചരങ്ങള്‍ക്കും അന്നേകിയ
നല്ല ഉടമ്പടിയോര്‍ക്കും
" ഇനിയൊരു കാലവും ഭൂമിയെ ശിക്ഷിക്കാന്‍
പ്രളയമുണ്ടാകില്ലയെന്നും
സകല ചരാചര വസ്തുക്കളും നശി-
ച്ചമരുവാന്‍ പാടില്ലയെന്നും ...."
മാനത്ത് വിരിയുന്ന മഴവില്ല് താതന്റെ -
കാണും ഉടമ്പടിയല്ലേ ....
പ്രളയത്താല്‍ ഭൂമിയെ ശിക്ഷിച്ച ദേവന്റെ -
ഹൃദയത്തിന്‍ സൌന്ദര്യമല്ലേ....
നോഹിന്റെ മുന്നിലീ ദേവന്‍ അറിയിച്ച
ശാശ്വത സത്യത്തിന്‍ മുദ്ര ...
തന്‍ വില്ലെടുത്തു മേഘത്തിന്‍ മുകളിലായ്
ഇന്നവന്‍ കാട്ടിയ മുദ്ര ....
ഈ വില്ല് മേഘങ്ങളില്‍ ദൃശ്യമാകവേ
താതന്‍ അതിലേയ്ക്കു നോക്കും ...
സര്‍വ ചരാചരങ്ങള്‍ക്കും അന്നേകിയ
നല്ല ഉടമ്പടിയോര്‍ക്കും
" ഇനിയൊരു കാലവും ഭൂമിയെ ശിക്ഷിക്കാന്‍
പ്രളയമുണ്ടാകില്ലയെന്നും
സകല ചരാചര വസ്തുക്കളും നശി-
ച്ചമരുവാന്‍ പാടില്ലയെന്നും ...."
ശാശ്വത സത്യത്തിന്‍ മുദ്ര
മാനത്ത് വിരിയുന്ന മഴവില്ല് താതന്റെ -
കാണും ഉടമ്പടിയല്ലേ ....
പ്രളയത്താല്‍ ഭൂമിയെ ശിക്ഷിച്ച ദേവന്റെ -
ഹൃദയത്തിന്‍ സൌന്ദര്യമല്ലേ....
നോഹിന്റെ മുന്നിലീ ദേവന്‍ അറിയിച്ച
ശാശ്വത സത്യത്തിന്‍ മുദ്ര ...
തന്‍ വില്ലെടുത്തു മേഘത്തിന്‍ മുകളിലായ്
ഇന്നവന്‍ കാട്ടിയ മുദ്ര ....
ഈ വില്ല് മേഘങ്ങളില്‍ ദൃശ്യമാകവേ
താതന്‍ അതിലേയ്ക്കു നോക്കും ...
സര്‍വ ചരാചരങ്ങള്‍ക്കും അന്നേകിയ
നല്ല ഉടമ്പടിയോര്‍ക്കും
" ഇനിയൊരു കാലവും ഭൂമിയെ ശിക്ഷിക്കാന്‍
പ്രളയമുണ്ടാകില്ലയെന്നും
സകല ചരാചര വസ്തുക്കളും നശി-
ച്ചമരുവാന്‍ പാടില്ലയെന്നും ...."
മാനത്ത് വിരിയുന്ന മഴവില്ല് താതന്റെ -
കാണും ഉടമ്പടിയല്ലേ ....
പ്രളയത്താല്‍ ഭൂമിയെ ശിക്ഷിച്ച ദേവന്റെ -
ഹൃദയത്തിന്‍ സൌന്ദര്യമല്ലേ....
നോഹിന്റെ മുന്നിലീ ദേവന്‍ അറിയിച്ച
ശാശ്വത സത്യത്തിന്‍ മുദ്ര ...
തന്‍ വില്ലെടുത്തു മേഘത്തിന്‍ മുകളിലായ്
ഇന്നവന്‍ കാട്ടിയ മുദ്ര ....
ഈ വില്ല് മേഘങ്ങളില്‍ ദൃശ്യമാകവേ
താതന്‍ അതിലേയ്ക്കു നോക്കും ...
സര്‍വ ചരാചരങ്ങള്‍ക്കും അന്നേകിയ
നല്ല ഉടമ്പടിയോര്‍ക്കും
" ഇനിയൊരു കാലവും ഭൂമിയെ ശിക്ഷിക്കാന്‍
പ്രളയമുണ്ടാകില്ലയെന്നും
സകല ചരാചര വസ്തുക്കളും നശി-
ച്ചമരുവാന്‍ പാടില്ലയെന്നും ...."
Wednesday, December 8, 2010
നോഹയുടെ പെട്ടകം
നാല്‍പ്പതു രാവുംപകലും നിലയ്ക്കാത്ത
പേമാരി പെയ്യിച്ചു ദൈവം ..!
ധാര്‍മികമല്ലാത്തതൊക്കെ നശിപ്പിച്ചു -
താതന്‍ ദയാമയന്‍ ദൈവം ..!!
നോഹതന്‍ പെട്ടകം പൂകിയ ജീവികള്‍ -
മാത്രമേ ഭൂമിയിലുണ്ടാകൂ ..
ശുദ്ധ മൃഗങ്ങളില്‍ നിന്നേഴു ജോഡികള്‍
പക്ഷികളും ഏഴു ജോഡി ..!!
ശുദ്ധിയില്ലാത്ത മൃഗങ്ങളില്‍ നിന്നേക -
ജോഡിയും പെട്ടകം പൂകി ..!
ഭൂമിയിലുള്ളതാം ജീവജാലങ്ങളെ
ജോഡിയായി പെട്ടകമേറ്റി
തന്‍ പത്നിയേയും തനയരേയും തന്റെ -
മക്കള്‍ തന്‍ പത്നിമാരെയും
താതന്റെ ഇശ്ച്ചപോല്‍ രെക്ഷിച്ച നോഹയെ -
താതന്‍ അനുഗ്രഹിക്കുന്നു ..!!
ബൈബിള്‍ ഗാനം -ഏഴ്
യഹോവയും അവ്വയും
കര്‍ത്താവിന്‍ ആജ്ഞയെ ധിക്കരിച്ചാദ്യമായ്-
കനിതിന്നോരവ്വയെ നോക്കി
കര്‍ത്താവ് കല്‍പ്പിച്ചു" ധിക്കാരിയാം നിന്റെ -
ഗര്‍ഭത്തിന്‍ പീഡകള്‍ ഏറ്റും
എങ്കിലും നീയെന്നും കാമിക്കും ഭര്‍ത്താവിന്‍ -
സുന്ദര മേനിയും ചൂടും...!!
സര്‍പ്പത്തിന്‍ ശത്രുക്കള്‍ -തമ്മില്‍ നശിപ്പിക്കും
പുത്രരേ ഞാന്‍ നിനക്കേകും..
ഉരഗമായ് ജീവിതം പൊടിതിന്നു തീര്‍ക്കുവാന്‍
സര്‍പ്പത്തിനേയും ശപിച്ചൂ..!
ഉലകെല്ലാം വാഴുന്ന ദൈവത്തിന്‍ കോപത്തെ
അറിയുന്നു സാത്താനാവേള..!!
തോല്‍കൊണ്ട് വസ്ത്രമുണ്ടാക്കി നല്‍കി -ദൈവം-
മനുജരെ ആട്ടിയിറക്കി
ജീവവൃക്ഷക്കനി തിന്നാതിരിക്കുവാന്‍
'കെരുബുക്കളെ 'കാവലാക്കി
ഒരു തീയാളും വാളുമൊരുക്കി...!!
ബൈബിള്‍ ഗാനം -ആറ്
ഏദന്‍തോട്ടം
ഏദനില്‍ ദൈവമേ നീ തീര്‍ത്ത തോട്ടമെന്‍ -
ഭാവനയ്ക്കുള്ളില്‍ ഞാന്‍ കണ്ടൂ ..!!
കാണുവാന്‍ കൌതുകമേറും മരങ്ങളും,
പൂവും ,ഫലങ്ങളും കണ്ടൂ..!!
ജീവികള്‍ ഉല്ലസ്സിച്ചാര്‍ക്കുമത്തോട്ടത്തില്‍
ജീവവൃക്ഷം നില്‍പ്പതുണ്ട്...!!!
ജ്ഞാനത്തിന്‍ പൊന്‍കനി കിങ്ങിണി ചാര്‍ത്തുന്ന -
ജ്ഞാന വൃക്ഷം നില്‍പ്പതുണ്ട് ..!!
പീശോന്‍ നദിയിലെന്‍ ഭാവനയെത്തവേ-
ഈശ്വരനെ സ്മരിയ്ക്കുന്നൂ ...!!
നാലായ്പ്പിരിയും വഴി പോലെയല്ലയോ
മാനവരാശിയിന്നെങ്ങും....!!!
ബൈബിള്‍ ഗാനം -അഞ്ച്
മാനവ സൃഷ്ടി
ആദിമകാല മഹാന്ധ തമസ്സിലെ-
ആറാം നാളില്‍ വിശ്വ മഹേശന്‍
നീ നിന്‍ സുന്ദര രൂപം നല്‍കീ ,
നരവംശത്തിന് ജന്മംനല്കീ ..!!
വിത്ത് മുളയ്ക്കും ചെടികളും അവയുടെ-
സത്ത് നിറഞ്ഞൊരു ഫലവും നല്‍കീ ..!
ഇക്ഷിതി തന്നില്‍ സകല ചരാചര -
വസ്തുവിനും മേല്‍ സ്ഥാനംനല്കീ ..!!
തന്‍ പ്രതിരൂപം ദേവന്‍ നോക്കീ
സന്തോഷത്തൊട് മന്ദഹസ്സിച്ചൂ ..!!
ഏഴാംദിവസം വിശ്രമമായി
ഏതിനും ആദിപിതാവാം ദൈവം ..!!
ബൈബിള്‍ ഗാനം -അഞ്ച്
നാലാം നാള്‍
നാലാംനാളില്‍ പകലിനെ ഭരിയ്ക്കുവാന്‍
നീയെന്‍ പിതാവേ സൂര്യനെ സൃഷ്ടിച്ചു ..!
രാവിന്റെ നായകന്‍ ആകുവാന്‍ ചന്ദ്രനാം
ജ്യോതിസ് നിര്‍മ്മിച്ച് വാനില്‍ പതിച്ചു ..!
ആയിരമായിരം നക്ഷത്ര മുത്തുകള്‍
ആദിപിതാവേ നീ വാരിവിതച്ചൂ ..!
ആകാശമൊക്കെയും പൊന്നൊളി ചിന്തി -
ആലക്തദീപങ്ങള്‍ മിന്നുന്നതിന്നും ..!!
അഞ്ചാംനാളിലെ സൃഷ്ടികര്‍മങ്ങളില്‍
ആകാശപ്പറവയും മത്സ്യവും വന്നു ..!
അഞ്ചിത ശോഭയാര്‍ന്നാ ജന്തു ജാലം -
സഞ്ചരിച്ചീടുന്നതിന്‍ ജന്മകാലം ...!
കാനനചാരികള്‍ ,കാട്ട്മൃഗങ്ങള്‍
കേഴകള്‍ ഒക്കയും സൃഷ്ടിക്കപ്പെട്ടു ..!!
ഭൂമി തന്‍ നിശ്ചല രൂപം വെടിഞ്ഞൂ
പൂക്കള്‍ നിറഞ്ഞൊരു ഭൂതലം വന്നൂ ..!!
ബൈബിള്‍ ഗാനം -മൂന്ന്
ഉലകിന്നുയിരാം അമ്മേ ജയ ജയ..!
ഉലകിന്നുയിരാം അമ്മേ ജയ ജയ..!
ഉമയാം ശക്തി സ്വരൂപിണി ജയ ജയ !!
ഉഴറിവരുന്നൊരു ഭക്തജനത്തിനു
ഉണര്‍വേകുന്ന ദയാമയി ജയ ജയ ..!
ഉദയം പോലും നിന്‍തിരുമുന്‍പില്‍
കനിവിന്നായ് കൈ കൂപ്പി നമിപ്പൂ..!!
മഹിതമഹേശ്വര മൂര്‍ത്തീ പാദം-
മലരുകളാല്‍ പൂജിക്കും ദേവീ ..!!
സന്ധ്യാദീപ പ്രഭയില്‍ വിളങ്ങും
സിന്ദൂരാംഗിത സുന്ദരവദനം
കണ്ടുവണങ്ങും ഞങ്ങള്‍ക്കുള്ളിലെ -
ഇണ്ടല്‍ അശേഷം ഒഴിഞ്ഞേ പോകും....!!!
Tuesday, December 7, 2010
ഇന്‍കം ടാക്സിലെ ജെന്റില്‍ മാന്‍
മൊബൈലിന്റെ സ്നേഹാര്‍ദ്ര സംഗീതം നിലച്ചപ്പോള്‍
അതൊരു മിസ്സ്ഡ് കോള്‍ ആയി!
പതിവ് പോലെ സര്‍വീസസിന് വേണ്ടി ഏതെങ്കിലും
ക്ലൈന്റാകാം.... ഒരു പക്ഷേ പുതിയ ഒരു പോളിസിയുടെ
നേര്‍ത്ത ചരടിന്റെ ഒരറ്റം ഈ കോളിന്റെ തലക്കലെങ്ങാന്‍
കിടപ്പുന്ടെങ്കിലോ ? ..തിരിച്ചു വിളിച്ചു ..
അങ്ങേ തലക്കല്‍ മാന്യമായ ശബ്ദം !"ഇന്‍കം ടാക്സ്
ഓഫീസ്സില്‍ നിന്നാണ് ..തിരിച്ചു വിളിച്ചത് ഭാഗ്യം ..,നിങ്ങള്‍ സമര്‍പ്പിച്ച
ടാക്സ് റിടെന്‍ രേഖകളില്‍ ബാങ്ക് അക്കൌണ്ട് നമ്പരില്ല.."
സര്‍ക്കാര്‍ ഓഫീസ്സുകളില്‍ നിന്നും ഒരിക്കലും കേള്‍ക്കാത്ത
ഒരു സേവന സൌമനസ്സ്യം!!അഹന്തയില്ലാത്ത സ്വരം..!
അത്ഭുതപ്പെട്ടു പോയി...!!
ധാരാളം ആവശ്യങ്ങള്‍ തല ഉയര്‍ത്തി ദയനീയമായി
നോക്കി നില്‍ക്കുന്ന ഈ സമയത്ത് ടിഫക്റ്റ് രേഖപ്പെടുത്തി
ഈ വലിയ ഓഫീസിന്റെ പൊടിപിടിച്ച മൂലയിലെങ്ങാന്‍
ദീര്‍ഘ വിശ്രമം ചെയ്യേണ്ട ഫയല്‍.....
ആ മാന്യതയുടെ ശബ്ദത്തിന്നുടമയോട് ഞാന്‍
ഫോണിലൂടെഎന്റെ ബാങ്ക് അക്കൌണ്ട് നമ്പര്‍ പറഞ്ഞു .
നെറ്റിലൂടെ ലക്ഷ്യസ്ഥാനത്തേക്ക് ഫയല്‍ പറക്കുമ്പോള്‍
ഞാന്‍ മനസ്സില്‍ പറഞ്ഞൂ .."നന്മകള്‍ മരിച്ചിട്ടില്ല".
കാണാത്ത ആ നല്ല മനസ്സിന്നുടമയ്ക്ക് ഒരു പേര് വേണ്ടേ .?
അത് ഇങ്ങനെ ആകാം ."ഇന്‍കം ടാക്സിലെ ജെന്റില്‍ മാന്‍ " ...!
ആകാശകമാനം
ഭൂമിക്കു മുകളില്‍ കമാനം വിടര്‍ത്തി -
ആദിപിതാവേ നീ ..!
ആകാശമെന്നൊരു പേരും നല്‍കി
ആദിപിതാവേ നീ...!
കരുവായ വെള്ളത്തെ കൈചൂണ്ടി ദൂരെപ്പോയ് -
അമരുവാനരുളീ നീ ...!!
കടലെന്നതിന്നൊരു പേരും നല്‍കീ -
കരുണാമയനേ നീ ...!!
കരയായി തീര്‍ന്നൊരു ഭാഗത്തെ ഭൂമിയെ-
ന്നരുളി വിളിച്ചൂ നീ ...!
അവിടെ ഫലവൃക്ഷ നിരകള്‍ നിറക്കുവാന്‍
ആജ്ഞാപിച്ചൂ നീ ....!!
ആദിപിതാവേ നിന്‍ കനിവല്ലോ
ഈ കാണുന്ന സര്‍വവുമേ....!!
ആദിപിതാവേ നിന്‍ പോരുലല്ലേ
ഈ ലോകം മുഴുവനുമേ ....!!
൧൦-൦൯-൨൦൦൬ ൧൦.൦൯ പീ എം
ബൈബിള്‍ ഗാനം-രണ്ട്
"ആദിപിതാവേ സ്തുതി "
ആദിയില്‍ ആകാശം ,ഭൂമിയും സൃഷ്ടിച്ച -
ആദിപിതാവേ സ്തുതി ..!
അവിടുത്തെ നാമം വാഴ്ത്തുന്നു ഞങ്ങള്‍
അനുഗ്രഹി ചചീടെണമേ ...!
ആദിയില്‍ ആകൃതി ഇല്ലാത്ത ഭൂമിക്കു -
ലാവണ്യമേകിയോനെ ...,
പകലിനെ ,രാവിനെ വേര്‍തിരിച്ചു -നീ-
പണിതുടങ്ങീ ,ഒന്നാം ദിനമൊടുങ്ങീ ...!!
ഉഷസ്സായി ,സന്ധ്യയായ് ഉയിരാര്‍ന്ന ദിനമിതിന്‍ -
ഉയിരായി നിന്നവനെ ,
നിത്യയ്ഹോവയാം നിന്നെ സ്തുതിക്കുന്നു
സ്വസ്തികര്‍മാവേ,സകലേശനെ...!!
൧൦-൦൯-൨൦൦൬ ൧൧.൦൫ എ എം
അമ്പാടിക്കണ്ണന്‍
അഞ്ജന ശിലയിലെന്‍ അമ്പാടിക്കണ്ണന്റെ-
മഞ്ജുളവിഗ്രഹം കണ്ടൂ ഞാന്‍ ..!
ആദിവ്യ രൂപത്തില്‍ ആത്മാവ്‌കൊണ്ട് ഞാന്‍
പാദാദികേശം നമിച്ചൂ..!!
തിരുമുടിമാലയില്‍ ഉദയസൂര്യന്‍ വന്നു -
ചിരിതൂകി നില്പ്പതു കണ്ടൂ...!
തിലകം തിളങ്ങുന്നനെറ്റിയില്‍ കാലത്തിന്‍ -
തിരകളിരമ്പുന്ന കണ്ടൂ .....!!
മണിമാറില്‍ അണിയുന്ന കൌസ്തുഭം മാനത്തെ-
പനിമതിയാണെന്ന് കണ്ടൂ....!
മഴയേന്തും മേഘത്തിന്‍നിറമുള്ള പൂമേനി -
മകരന്തമാണെന്ന് കണ്ടൂ...!!
കതിര്‍ചിന്തും കണ്‍പീലിശോഭയില്‍ സ്നേഹത്തിന്‍ -
ഉതിര്‍മണിമുത്തുകള്‍ കണ്ടൂ...!
ഹൃദയത്തിന്‍ നോവുകള്‍ എല്ലാംമറന്നു നിന്‍ -
സവിധത്തില്‍ കൈകൂപ്പി നിന്നൂ...!!
Monday, December 6, 2010
"രാജീവ ലോചനന്‍ "
വേദങ്ങല്‍ക്കൊക്കെയും വേദമം നീയെന്റെ -
വേദന മാറ്റുന്ന വിഷ്ണുമൂര്‍ത്തി !
ചാരത്തണഞ്ഞ കുചേലന് ജീവിത-
സാഫല്യമേകിയ ചക്രവര്‍ത്തി ...!!
രാധതന്‍ ണരാഗാര്ദ്ര മാനസരാജീവം
ലാളിച്ചുണര്ത്തിയ സ്നേഹശക്തി ...!!
രാഗേന്ദു പോലെ രണഭൂവില്‍ നന്മതന്‍ -
തേര്തെളിച്ചു നീ ധര്‍മമൂര്‍ത്തി....!!!
പീലിത്തിരുമുടി,ചെന്തളിര്‍ ചേവടി-
ഓടക്കുഴല്‍വിളി,നിന്റെ കേളി-
കാണുമാറാകണം കായാമ്പൂവര്‍ണന്റെ -
ലീലകള്‍ എന്നുമെന്‍ മാനസ്സത്തില്‍......!!!
കാവടിപ്രിയന്‍
തൈപ്പൂയ കാവടിയില്‍ ശ്രീ മുരുകന്‍ -
നീലമയില്‍ ഏറി വരും വേലായുധന്‍ ..!
കാലുകള്‍ക്ക് കനലാട്ടം ചെയ്തിടുന്ന വേളകളില്‍
കാത്തരുളി കനിവരുളും താരകാഹരന്‍ ...!!
വെള്ളിമല കുന്നുകളില്‍ വള്ളിമണാളന്‍ ,
കണ്ണുകള്‍ക്ക് കുളിര്തരും മോഹന രൂപന്‍ ..!!
ഉള്ളില്‍ വന്നു നിറഞ്ഞെന്റെ അല്ലലെല്ലാം ഒഴിച്ച് നീ-
നല്ലകാലം അരുളുന്നോന്‍ പാര്‍വതീസുതന്‍ ..!!
പവിഴമണിച്ചുണ്ടുകളില്‍ പുഞ്ചിരിയോടെ ,
പകലവന്റെ കാന്തിയാര്‍ന്ന പൂവുടലോടെ
അരുകില്‍ വന്നനുഗ്രഹിച്ചു ദുരിതമെല്ലാം ഭസ്മമാക്കി
തരിക പുതിയ പുണ്യജന്മം ശ്രീകുമാരകാ...!!!
Sunday, December 5, 2010
ശ്രീ ഗണപതീം നമ:
"ഒരു കൊമ്പും തുമ്പിയുമായ് അമരുന്ന ഗണപതീ-
തിരു മുന്‍പിലെന്‍ പ്രണാമം..!
ഒഴുകുന്ന കാരുണ്യ നദിയില്‍ നിന്നടിയന്റെ -
തൊഴു കൈയില്‍ അല്‍പ്പം തരേണം ..!!
സകലതും വിഘ്നേശ്വരാ തവ കരാംബുജത്തിന്റെ-
തണലില്‍സഫലമാകുന്നു..!!
പഴവങ്ങാടിയില്‍ നിന്റെ ഭക്തരെത്തി നമിക്കുമ്പോള്‍-
പരമ്പൊരുള്‍ നീയരുളുന്നു- ഗണേശാ -
പരിചോടനുഗ്രഹിക്കുന്നൂ ..!!!
വിമലം നിന്‍ മുഖമാകും കമലം എന്‍വിനായകാ-
ഹൃദയത്തില്‍ നിറയും നേരം
കരിമുകില്‍ അകലുന്ന ,പകലവന്‍ തെളിയുന്ന-
പുതുമാനമാകുന്നൂ മനം...!!! "
തിരു മുന്‍പിലെന്‍ പ്രണാമം..!
ഒഴുകുന്ന കാരുണ്യ നദിയില്‍ നിന്നടിയന്റെ -
തൊഴു കൈയില്‍ അല്‍പ്പം തരേണം ..!!
സകലതും വിഘ്നേശ്വരാ തവ കരാംബുജത്തിന്റെ-
തണലില്‍സഫലമാകുന്നു..!!
പഴവങ്ങാടിയില്‍ നിന്റെ ഭക്തരെത്തി നമിക്കുമ്പോള്‍-
പരമ്പൊരുള്‍ നീയരുളുന്നു- ഗണേശാ -
പരിചോടനുഗ്രഹിക്കുന്നൂ ..!!!
വിമലം നിന്‍ മുഖമാകും കമലം എന്‍വിനായകാ-
ഹൃദയത്തില്‍ നിറയും നേരം
കരിമുകില്‍ അകലുന്ന ,പകലവന്‍ തെളിയുന്ന-
പുതുമാനമാകുന്നൂ മനം...!!! "
Saturday, December 4, 2010
മണികണ്ഠന്‍
"ദേഹബലം തന്നേ കാക്കും ,ദേവനിരുന്നരുളും
പൂങ്കാവനമിത് തേടിവരുന്നേ പുണ്യം നേടുന്നെ
പാദബലം തന്നേ പാവം ഭക്തനില്‍ അണയുന്നേ
പാര്‍വണശശികല പോലെവിളങ്ങും പാര്‍വണ മുഖകമലം!
പമ്പാതീര്‍ഥത്തിന്‍ സ്നാനം പാപം കഴുകുന്നേ,
പമ്പാ ഗണപതി ദര്‍ശനമെന്റെ വിഘ്നമൊഴിക്കുന്നെ..,
ശങ്കര നന്ദനനെ കാണാന്‍ ,ശബരീഗിരി കയറാന്‍
ശരണം തരണം സകലാശ്രയ നിന്‍ സന്നിധി പൂകീടാന്‍ ..!
കഠിനവ്രതം കൊണ്ടേ ഹൃദയം പരിപാവനമാക്കി ,
കരളില്‍ അയ്യാ നിന്നെയിരുത്തി പൊന്നമ്പലമാക്കി..!
പല വഴി താണ്ടീട്ടെ ഞങ്ങള്‍ പടി കയറാന്‍വന്നെ-
പരമേശ്വരസുത ദര്‍ശനമേകാന്‍ മടി കാണിക്കരുതേ ...!!!
പരം പൊരുള്‍
അച്ഛന്‍ കോവിലിലും ആര്യന്‍ കാവിലും
അമരും പരം പൊരുളേ...,
കുളത്തൂപ്പുഴയിലും , കാന്തമലയിലും,
ആണ്ടവന്‍ നീ താനല്ലേ?! അയ്യപ്പാ .......
ശംഖ്പുഷ്പ മിഴിയുമായ് ,ശബരി മലയില്‍ സ്വസ്തി -
ബന്ധനത്തിലിരുപ്പവനെ..!
ഹരിവരാസനം കേട്ട് മയങ്ങി ഉണരും നിന്റെ -
തിരു ചരണങ്ങള്‍ തൊഴുന്നേന്‍ .......!
കരളിലെ പൂത്താലത്തില്‍,..കര്‍പ്പൂരപ്പൂക്കളുമായ്
കരം കൂപ്പി ഞാന്‍ അണയുമ്പോള്‍
കനകാഭ ഒളിച്ചിന്നും കമനീയാനനം തന്നില്‍ -
കതിരിടും ചിരിതൂകുമോ ? അയ്യാ -
കലിയുഗ വരമേകുമോ ....?!!
Wednesday, December 1, 2010
വിശ്വ മോഹിനി
വിശ്വ മോഹന ഗാനം പാടും
വൃശ്ചികമാസ കുളിര്‍ കാറ്റേ...,
നൃത്തം വയ്ക്കും പൂവുകളോടി-
ന്നെന്തേ നിന്നുടെ സല്ലാപം !
ചിത്രാ പൌര്‍ണ്ണമി രാവിന്‍ ഹൃദയം
സപ്തസ്വര ലയ സംഗീതം..!
ശില്പമനോഹരിമാരുടെ നൂപുര-
ഹൃദ്യാലാപന ഭാവലയം ..!!
ആകാശത്തിലൊരായിരമായിര -
മഞ്ചിത മിഴികള്‍ തുറക്കുമ്പോള്‍ ;
താഴെ തരളിത യുവ ഹൃദയങ്ങളില്‍ -
നീളെ കനവുകള്‍ കതിരണിയും ..!!
ശാശ്വത സ്നേഹം
ഭാരം ചുമന്നും ദേഹം തളര്‍ന്നും
ഞാനെത്തിടുന്നു ദേവന്റെ ചാരെ ...
ഈശോ നിന്‍ കൈകള്‍ ഏകുന്ന സ്നേഹം
ഈ മണ്ണിലെന്നും ശാശ്വത സ്നേഹം ....
ഏഴകള്‍ക്കെന്നും നീയേകിടുന്നു
ഏറെ നിന്‍ സ്നേഹം ഇപ്പോഴും നാഥാ....
പാടുന്നു ഞങ്ങള്‍ പാരില്‍ നിന്‍ നാമം
പാപികള്‍ക്കെല്ലാം മോചനമന്ത്രം ....
നിന്‍ തിരുപ്പാദങ്ങള്‍ നിത്യം കഴുകാന്‍
എന്‍ മിഴി നീരാം ലേപനം മാത്രം ..
നിന്‍ തിരുപ്പാദത്തിലര്‍പ്പിക്കുവാനെന്‍ -
നിത്യമെന്‍ ഭക്തിതന്‍ പുഷ്പങ്ങള്‍ മാത്രം .....
"ശിവഗിരി നാഥന്‍ "
ശിവഗിരി കുന്നാകെ നിറയും ശിവത്തിനും -
പൊരുളായ ശ്രീ ഗുരുദേവാ .....
ശിവശിലാ വിഗ്രഹം അരുവിപ്പുറത്തിനും ,
അധമനും ചൈതന്യമേകി....!
പുതിയൊരു വിപ്ലവ പുലരിയാല്‍ നാടിന്റെ -
മനമാകെ തൊട്ടങ്ങുണര്‍ത്തി.,
പതിതനും പരമനും പ്രണവാശ്രു തൂകുവാന്‍ -
ഗുരുവേകി പുതിയമ്പലങ്ങള്‍....!!
ഇനിയെത്ര പുരുഷാര്‍ത്ഥം ഓടിമറഞ്ഞാലും,
തെളിയും നിന്‍ ചൈതന്യപൂരം..!!
ഇനിയെത്ര സുരയൂഥം മിന്നിപ്പൊലിഞ്ഞാലും-
അണയില്ല ഗുരുവിന്‍ പ്രകാശം ..!!
അത് നയിക്കട്ടൊരു പുതിയയുഗത്തിന്റെ
പിറവിയിലേക്കെന്റെ ജന്മം ,
അതുലപ്രഭയതില്‍ മുഴുകട്ടെ ലോകമിന്ന്‍-
ഇരുളാകെ വെടിയട്ടെ മേലില്‍ ...!!!
"വചനമായ് വന്നവന്‍"
വചനമായ് ആദിയില്‍ വന്നവനെ,
വരദാന ജന്മം എടുത്തവനെ,
മിശിഹയായ്പാപ വിമോചകനായ്
മനുഷ്യ രൂപത്തില്‍ പിറന്നവനെ ..!
കരുണ തുളുമ്പും മിഴികളോടെ,
അധരങ്ങളില്‍ ദിവ്യഹാസമോടെ ,
കനിവിന്റെ നാഥന്‍ പിറന്ന പുല്‍കൂട്ടിലെ-
കറുകപ്പുല്‍ നാമ്പാകാന്‍ ഞാന്‍ കൊതിപ്പൂ ..!!
അറിയാതെ ചെയ്തോരെന്‍ പാപങ്ങളില്‍-
അനുതപിക്കുംപോഴേ നീ വരുന്നൂ ..,
അവിടെ നിന്‍ സിംഹാസനത്തില്‍ സ്നേഹത്തിന്റെ-
പുലരി വെളിച്ചം തിളങ്ങിടുന്നൂ...!!
-
Subscribe to:
Posts (Atom)