Tuesday, November 30, 2010

ദൈവത്തിന്‍ സ്നേഹം



ദൈവത്തിന്‍ സ്നേഹം അപാരം!
ദൈവത്തിന്‍ സ്നേഹം അവാച്യം!
ദൈവത്തിന്‍ സ്നേഹം അതുല്യം!
ദൈവത്തിന്‍ സ്നേഹം നിസ്വാര്‍ഥം !

ദൈവമേ നിന്‍ സ്നേഹം  എല്ലാം തരും സ്നേഹം -
എന്നുമെന്‍ ആത്മാവിന്‍ ഗീതം..
മനസ്സിന്‍ പൂവാടിയില്‍ വടരുന്നു,ദീനരില്‍-
ദയ ചൊരിയിന്നു നിന്‍ സ്നേഹം!!

പകരം തരാനൊന്നുമില്ലെങ്കിലും നിന്റെ-
തിരു കരങ്ങള്‍ കാത്തിടുന്നു!
പനിനീര്‍പ്പൂ പോലെ നിന്‍ ഹൃദയം ചൊരിയുന്ന -
പരിമളം ഞാനറിയുന്നു!

ഒരു പാറപോലെ ഞാന്‍ നിന്നെ അറിയുകില്‍-
ഒരു സ്വര്‍ഗം ഏകിടുന്നോന്‍-നീ
ഒരു മകനായി ഞാന്‍ നിന്നടുത്തെത്തുകില്‍
സകലതും നലകിടുന്നോന്‍

അവിടുത്തെ തിരുമുന്‍പില്‍ സകലവും കാഴ്ച്ച വ-
ച്ചിടയനെ പ്രാര്‍ഥിക്കുംപോള്‍,
ഒഴുകുന്ന കണ്ണീരില്‍ പാപങ്ങള്‍ പരിതപി-
ച്ചൊഴുകി ഞാന്‍ ശുദ്ധനാകും!!

ദേവാ നിന്‍ പാതയൊരുക്കി


ദേവാ  നിന്‍ പാതയൊരുക്കി
സ്നാപക യോഹന്നാന്‍
പൂക്കാലം മാലയൊരുക്കി 
നിന്നെ വരവേല്‍ക്കാന്‍  ‍....!

ദീനര്‍ക്കായ് നീ പിറന്ന
ദിനം പിറന്നല്ലോ....
മിശിഹാ നിന്‍ മുഖദീപത്തിന്‍
ശോഭ പരന്നല്ലോ...!

ഹാലേലൂയ പാടുന്നു
കാട്ടരുവികള്‍ പോലും
കാനായിലെ വീഞ്ഞിന്‍  മധുരം
കരളിന്നുത്സാഹം ...!

കാതോര്‍ക്കുകയാണെന്‍ നാഥാ
ഇനിയും നീ വരുവാന്‍
ഉണ്ണീശോയ്ക്കൊരു പുല്‍ക്കൂടാകാന്‍
ഹൃദയത്തിനു മോഹം....!

പരിശുദ്ധാത്മാവേ ....


ആത്മാവിലേഴുദാനങ്ങള്‍   നിറയ്ക്കുന്നോ-
രാശ്വാസ ദായകനേ.....
പുണ്യപ്രകാശം പരത്തിയെന്‍ ജീവനില്‍
ദൈവത്തികവേകണേ ...!

പരിശുദ്ധരൂപിയാമവിടുത്തെ നിറവിനാല്‍
പാപമാകന്നീടുമ്പോള്‍ .......
പാമരന്‍ പോലും പ്രവാചകനാകുന്നു
കൂരിരുള്‍ നീങ്ങീടുന്നു.....!

ആത്മാവിന്‍ ജീവനും കല്യാണവസ്ത്രവും
ഈശ്വര സ്നേഹവും നീ ......
ആഴിയപാരതയ്ക്കുള്ളില്‍ നയിക്കുന്ന-
തോണിയും പ്രാണനും നീ....

Thursday, November 25, 2010

ആകാശപ്പൂവാടിക

"അനന്തകോടിപ്പുക്കള്‍ വിരിയും
ആകാശപ്പൂവാടികയില്‍
അനംഗനേന്തും നവമാലികപോല്‍
വിരിഞ്ഞു നില്പ്പു ശശികല നീ !

അഴകാര്‍ന്നമൃത് പൊഴിക്കുകയല്ലോ
ഹരി ചന്ദനമായ് ,ചന്ദ്രികയായ്
നിഴലിന്‍ തോഴനോടൊത്ത് കളിക്കേ
നിയതം നീയൊരു മാലാഖ !

നിളയുടെ മാറില്‍  നീ  വീഴുമ്പോള്‍
തെളുതെളെ മിന്നും പുത്തിരിപോള്‍
ഇരുവെ
ണ്‍ ചിറക് വിരിച്ചു പറക്കും
കിളിപോല്‍ കിന്നര കന്യകപോല്‍  ..!"


കുമാരനാശാന്‍


 
കായിക്കരയില്‍ കാവ്യാങ്കുരമായ്
കാലം തന്ന വിഭാതമേ .....
ശ്രീനാരായണ ഗുരുസന്നിധിയില്‍
ശ്രീലകമാര്‍ന്ന പ്രകാശമേ ....

 നമിക്കയാണൊരു സംസ്കാരത്തിന്‍
ചരിത്രമെഴുതിയ കുമാരനെ...
നമിക്കയാണൊരു    യുഗ വിശ്വാസം
തിരുത്തി എഴുതിയ കുമാരനെ .....

ഒരു പൂവിനാല്‍ കരയും മിഴിയില്‍ -
കരുണരസത്തിന്‍ തിരനോട്ടം
പ്രണവം പുത്തൊരു കരളില്‍ വിശ്വ -
പ്രണയം ,സ്നേഹം ,സായുജ്യം !

തുലികയൊന്നു ചലിച്ചാല്‍ ഭുവില്‍ -
തുമിഴി വിടരും കാവ്യസുമം
തുമുത്തുകളുടെ സുന്ദരഹാരം
തുയിലുണരുന്നു സംഗീതം ....!

Wednesday, November 24, 2010

പാഥേയം


പാതികഴിച്ച പൊതിച്ചോറ്
പാതിരാകൂമന്റെ താരാട്ട് ..!
പാഴ്നിലപ്പുല്ലിന്‍ നെറുകയില്‍ വേര്‍പ്പിന്റെ -
പാട ഉണങ്ങിയിട്ട് ഉപ്പുകൂട്ടു !

ഭാരതം മക്കളെ പായിലിരുത്തുന്നു
ഭാവിതന്‍ കൈരേഖ നോക്കുന്നു ..,
പാടങ്ങള്‍പോലെ പരന്നോരാ കൈകളില്‍
പാടെ ചെളിയും നിണക്കറയും..!

കാലം തെളിയുന്നു കൈകളില്‍ ,കണ്ണുനീര്‍
കൂലം കുത്തിയൊഴുകുന്നു
കാലികള്‍ക്കാകെ വയര്നോവ്
കരിയുന്ന സത്യത്തിന്‍ തിറയാട്ട് !
കളിയല്ല കാര്യമാണെല്ലാമെല്ലാം 
കിഴവന്റെ കനവിലും കൌമാരം !
കൌമാരം  നാല്ചുവരുകള്‍ക്കുള്ളിലും
കലികാല ചെപ്പിലും കരിയുന്നു !

  എരിയുന്ന സ്വാതന്ത്ര്യം എണ്ണയില്ലാത്തൊരു
നിലവിളക്കിന്‍ തിരിച്ചന്തത്തില്‍ !
എവിടെ സത്യത്തിന്നുദയാര്ക്കന്‍ !
എവിടെ  നീതിതന്‍ ഗണനാഥന്‍ !

കവികള്‍ക്കും കാമുകരാകണം സമ്മാന -
പൊതിയില്‍ വെറും പുകയെന്നാലും !
ചരടിലെ കൈവിരല്‍ കാണാതെ പുഞ്ചിരി -
ച്ചുണര് വോടെ   നില്‍ക്കുവോര്‍ക്കാനന്ദം !

പുറകിലെ കീശയൊരു പുല്ലോര്‍ക്കുടംആക്കി
പുതിയ ധന്വന്തരി എത്തുമ്പോള്‍,
എഴുന്നേറ്റ് പോകുന്നു പാവങ്ങള്‍ വഞ്ചിയില്‍
എരിയുന്ന  തുട്ടുകള്‍ അര്ച്ചിക്കാന്‍ !

സടകുടഞ്ഞുയരുന്ന സര്‍ക്കാര്‍സിംഹത്തിന്‍
സകല രോമങ്ങള്‍ക്കും സായൂജ്യം !
മലയാളമാനസ്സ മംഗല്ല്യത്താളുകള്‍
ഫയലുകള്‍ആക്കും വിധാതാക്കള്‍
അറിയുന്നില്ലായിരം ജീവിത ദുഃഖങ്ങള്‍
വരിയുന്ന നാടയില്‍ പിടയുന്നൂ !

നീതിക്ക് ചോരനിറം കൊടുക്കാന്‍
കാക്ക കോലംകെട്ടി കരഞ്ഞു പോയാല്‍
നീളത്തില്‍ നീട്ടുരമൊന്നു കിട്ടും -പിന്നെ -
നീളെനടത്തും പെരുവഴിയില്‍ ...!

ചിരികള്‍ക്ക് പിന്നിലെ ചിത മറച്ചേ കൂളി -
പ്പടനയിപ്പോര്‍ തിമര്ത്തെത്തുംപോള്‍
വലിയസിംഹാസനം കനവില്‍ ചുമന്ന്‍ കൊണ്ട -
ലയുന്നോരാത്മാവ് തെളിയുന്നു ...!

ഇടതുകാല്‍ മുന്നോട്ടു വച്ചേ പോയവര്‍
വലതുകാല്‍ കുന്തിക്കളിക്കുന്നു !
അതുപോലെതന്നെ തിരിച്ചും കാണാം
പരമാര്ധ ത്യാഗത്തിന്‍ ഭാഗധേയം ...!

ഇവരൊക്കെ നിന്മക്കള്‍ ചുവരുകള്‍ക്കുള്ളിലെ
കളിയരങ്ങത്തെ കളിക്കൂട്ടര്‍!
ഫയലുകല്‍ക്കുള്ളിലെ പൈങ്കിളി കഥയൂമായ്
സമയംകഴിക്കുന്ന മേലാളര്‍ ..!

പൊതുജനത്തിന്‍ വേര്‍പ്പ്തുള്ളികള്‍ക്കുള്ളിലെ
മണിമന്ദിരങ്ങളില്‍ വാഴുന്നോര്‍ !
ഇടതടവില്ലാതെ വാചകമേളയില്‍
ചൊരിയുന്ന മാലിന്യം കൂടുന്നു !

ഹൃദയത്തുടിപ്പിന്റെ നേരിലും നെറിയിലും
ഹിമകണം പേറുന്ന പാവങ്ങള്‍
ഇവിടുത്തെ ചെങ്കോല്കയ്യാളുവോര്‍ കാട്ടു -
മിരുള്‍നാടകം കണ്ടു ഞെട്ടുന്നു ...!








മുരളീഗാനം


ഗുരുവായുരപ്പാ നീയെന്‍ 

മനസ്സിലെയമ്പലത്തില്‍
മുഴുക്കാപ്പ്
ചാര്‍ത്തിയെത്തുമ്പോള്‍ 
 മുഖദീപം പൊഴിക്കുന്ന 
മൃദുമന്ദഹാസത്തിലെന്‍  
ഹൃദയ ദുംദുഭി ഉണരും-എന്റെ -
തനുവാകെ കുളിരണിയും....!

ഒരുകോടി ജന്മങ്ങളായ് 

അവിടുത്തെ പദതാരില്‍
അമരും പരാഗമെന്‍മനം
കളഭകൂട്ടണിയുമ്പോള്‍ ,
മനികാഞ്ചി ഉണരുമ്പോള്‍ ,
സഫലമെന്‍ ജനിമോഹങ്ങള്‍ -നിന്നെ -
കണികാണും ശുഭയാമങ്ങള്‍ !

മുകില്‍ വര്‍ണ്ണന്‍ പൂന്താനത്തിന്‍ -
മധുവുണ്ട് മയങ്ങുമ്പോള്‍
കുനുകുന്തളം തലോടും ഞാന്‍
മുരളിക പൊഴിക്കുന്ന 
കളഗാന നദിയിലെന്‍ -
മനംഒരാലിലയായിടും -കണ്ണാ -
അറിയാതെ ഞാനോഴുകും ! 

അയ്യപ്പനല്ലാതെ ഒന്നുമില്ലാ

അയ്യപ്പനല്ലാതെ   ഒന്നുമില്ല   പാരില്‍ -    
അയ്യപ്പനില്ലാത്തതൊന്നുമില്ല !
ആദിമധ്യാന്തങ്ങലെന്നതില്ല -വിശ്വമാകെ-
നിറഞ്ഞു നീയല്ലാതില്ല...!

ആത്മബോധത്തില്‍ കടുംതുടിയില്‍ -കേള്‍ക്കും-
ആദ്യമന്ത്രാക്ഷര ശംഖൊലിയില്‍ ,
ആരണ്യവാസ കാരുണ്യ പുരം -ഭാവ -
കോടിയില്‍ പുത്തോരഭാവസുനം ! !.

താരകള്‍പുക്കും അനന്തതയില്‍ -പുഷ്യ-
രാഗം വിരിഞ്ഞ സരോജിനിയില്‍,
പാടും കിളികള്‍തന്‍ കൂജനത്തില്‍ -നിന്റെ-
നാമം മുഴങ്ങുന്നു ദേവ ദേവാ ....!!!

Monday, November 22, 2010

   കുസൃതി കണ്ണന്‍

കരളിലെ കര്‍പ്പൂര ദീപം തെളിച്ചു ഞാന്‍ -
കരിമുകില്‍ വര്‍ണ്ണന്റെ വദനം കണ്ടു ..,
കനകാംബരപ്പൂക്കള്‍ മനസ്സില്‍ വരച്ചു ഞാന്‍ -
ഗുരുവായൂരപ്പന്റെ നയനം കണ്ടു ..!

അടിയനാത്തിരുമുടി അണിയിച്ചോരുക്കുവാന്‍
അകമലര്‍മാല കൊരുത്തു വന്നു
അലങ്കാര പൂജയിലായിരുന്നെന്നും നീ
അറിയാത്ത ഭാവം നടിച്ചിരുന്നു -നീ -
നടയടച്ചപ്പോള്‍ അകത്തിരുന്നു !

കവിളിലെ കള്ളച്ചിരി കണ്ടു  ഞാന്‍  നിന്റെ
കുസൃതികളൊക്കെ കിനാവ്‌ കണ്ടു ...
മനതാരില്‍ ഇപ്പോഴും നീ  വന്നു  പോന്നോട -
ക്കുഴലൂതി ഗാനം പകര്‍ന്നു     തന്നൂ -എന്റെ -
സ്വരമാകെ നീ  മാത്രമായിരുന്നു .....!


Sunday, November 21, 2010

പുഷ്യരാഗം

നിന്‍ മണിചുണ്ടുകള്‍ പുഷ്യരാഗം .
നീള്‍ മിഴിപ്പൂവുകള്‍ ഇന്ദ്രനീലം ,
നിത്യ വസന്തമേ നിന്‍  ഹൃദന്തം
നിസ്തുല പ്രേമത്തിന്‍ ചന്ദ്രകാന്തം !

എത്തി നീ എത്തി  നീ എന്‍ മനസ്സില്‍ -ഒരു -
ചിത്രപതംഗം കണക്കെ !
തപ്തവികാരം വിതുമ്പി നില്‍ക്കുന്നൊരു -
സ്വപ്നമരാളം കണക്കെ ..!

എന്റെ മോഹങ്ങള്‍തന്‍ പുഷ്പതല്‍പ്പത്തില്‍ നീ
എന്നുമെന്‍ ചാരത്തുറങ്ങി
എന്റെ  വിരല്‍ത്തുമ്പു ലാളിച്ച സൌഭാഗ -
സംഗീതമായ് നീയുറങ്ങി ...!

Saturday, November 20, 2010

പൊന്‍തൂലിക


 

കാവ്യം രചിക്കുമീപ്പേനയെന്‍ ഹൃത്തിലൊരു -  

വേദനയുടെ വേനല്‍ വിതയ്ക്കുമ്പോള്‍

മൂകം തേങ്ങുമെന്‍ അന്തരാളത്തിലീ -
മായാത്ത ചിത്രം തിളങ്ങുന്നു ...

എന്നോ പോയൊരെന്‍ കൗമാര വാസര-
പ്പൊന്‍പൂക്കളില്‍ മനം പായുന്നു.
അക്കലാശാലതന്‍ പ്രൌഡി  പോലെന്‍ ഗുരു-
വ്യക്തിത്തമാര്‍ന്നു വിലസുന്നു...

ആരാധ്യന്‍ ഗുരു.....ആദരാര്‍ഹന്‍ ഗുരു...
സ്നേഹത്താല്‍ മൃത്യു ജയിച്ചോനും.
എന്നും ഞങ്ങള്‍ക്കൊരാവേശം ഗുരു
ഇപ്പോഴും ഞങ്ങളിലാമോദം .....


*    *    *      *      *       *       *        *        *

വര്‍ഷങ്ങളെത്ര  കടന്നുപോയ്  ,ജീവിതം
വര്‍ഷവസന്തങ്ങളെത്ര കണ്ടു.....
ആകസ്മികമായിരുന്നാ സംഗമം
ക്ഷീണിതനെന്‍ ഗുരു കണ്മുന്നില്‍ ....!

ഏതോ മാരക രോഗം ചവച്ചോരാ -
പ്രാകൃത രൂപം കണ്ടു ഞാന്‍ ...
കൈയ്യെത്തും ദൂരത്ത്‌ നില്‍ക്കുന്ന മൃത്യുവിന്‍ -
കൈവിലങ്ങേല്‍ക്കാന്‍ തയ്യാറായി .....

നിസ്സംഗനായ്  , നിശബ്ദനായ്  ദു;ഖത്തിന്‍
കൈപ്പുനീരാവോളമുള്ളിലാക്കി .
ശബ്ദ സ്വരങ്ങളുയരാത്ത കണ്‍റത്തില്‍
മുട്ടിത്തടഞ്ഞു  ഗദ്ഗദങ്ങള്‍ ......!

ശോഷിച്ച കൈയ്യെന്‍ ശിരസ്സില്‍ ചാര്‍ത്തി
ആത്മാവിലെന്തൊരനുഭൂതി ....!
കുഞ്ഞു വിരല്‍ പിടിച്ചാദ്യ മന്ത്രാക്ഷരം
അന്നുരചിച്ചോരനുഭൂതി...!

*    *   *     *    *     *     *      *     *      *     *

കണ്ണു നിറഞ്ഞും വിറയ്ക്കും കരത്താ-
ലന്നെനിയ്ക്കേകി ഈ പൊന്‍പേന ....
ധന്യ മുഹൂര്‍ത്തങ്ങളെന്നിലുണര്ത്തും
ജന്മാവേശമാം പൊന്‍പേന .....!
അക്ഷരജ്വാലകളര്‍ത്‌ഥങ്ങളൊക്കെയും
തപ്തമുറങ്ങുമീപ്പൊന്‍പേന...!

താളില്‍ തത്തിക്കളിക്കുമ്പോഴും  പേന
ദീനം തേങ്ങുന്നതെന്തേ ...?
പോയിമറഞാലുമെന്നെ ഞാനാക്കുമീ
പ്പേനയിലെന്‍ ഗുരുവുണ്ടിന്നും ....!

Friday, November 19, 2010

കര്‍പ്പൂരപ്രിയന്‍

നയനങ്ങള്‍ക്കഞ്ജനമെഴുതുന്ന ദര്‍ശന -
മരുളുന്ന കര്‍പ്പൂര പ്രിയനേ ..
ശരണം വിളിച്ചെനിക്കണയുവാന്‍ നീ ബലം
തരണമെന്‍ പാദങ്ങള്‍ക്കയ്യനേ!

അഴുതയില്‍ മുങ്ങിയെടുത്തോരീ കല്ലിലെന്‍ -
അമരാത്ത മോഹങ്ങള്‍ ഉണ്ടേ ..!
അത് കല്ലിടാംകുന്നില്‍  ഇട്ടിറങ്ങുമ്പോള്‍
അകതാരില്‍ ആനന്ദ മു
ണ്ടേ    ..!

കരിമല കയറി ഇറങ്ങുന്നതെത്രയും -
കഠിനമാണെങ്കിലും അയ്യാ ,
കരുണാമൃതം തൂകി  ദേഹബലം തരൂ -
കരതാരി ലേറ്റി നീ  പോറ്റു .....!

അജന്താ ശില്‍പ്പങ്ങള്‍

അജന്താ ഗുഹയിലെ ചിത്രങ്ങളേ ...,
അതികമനീയമാം ശില്‍പ്പങ്ങളേ ...,
ആരാരു നിങ്ങള്‍ക്കു തന്നിതനശ്വര -
ദേവത തന്‍ മന്ദഹാസം !

മാരനെ ഉണര്‍ത്തുന്ന സുഗന്ധവുമായ് -മണി -
മാറിലോ കുംകുമ തിലകവുമായ്
ഏതൊരബ്സീനിയന്‍ സുന്ദരി നിങ്ങള്‍തന്‍
മാതൃകയായ് മുന്നിലിരുന്നു -ശില്‍പ്പി -
ക്കീവിധം നിങ്ങളെ ഒരുക്കാന്‍ ..!

അവളുടെ അവയവ സൌഭാഗമാണോ ,
അനവദ്യ സൌന്ദര്യമാണോ
അവളിലെ അംഗനാ വൈഭവമാണോ
അവനന്നു നിങ്ങളില്‍ തൂകി ..ശില്‍പ്പി -
അന്നസുലഭ നിര്‍വൃതി നേടി .....!


തൃക്കലഞ്ഞൂരപ്പന്‍

ഓം   നമ:ശിവായ  ശങ്കരനെ ,  
ഓംകാരസ്സംഭവനേ ത്രിക്കലഞ്ഞൂരപ്പനെ..,
അത്തിരുവടികള്‍ കണ്ടു വണങ്ങാന്‍
എത്തിടുന്നവര്‍ക്കഭയം നീയെ ,

അമ്പിളിധരനെ,   അംഗജരിപുവേ
അന്ജിത ഭാല വിലോചനനേ ..         
നടനം ചടുലം നടേശനെ
പാര്‍വതനന്ദിനി തന്‍ പ്രിയനേ                   

ഭൂതഗണാധിപ , ഭുല്ലമൃദുസ്മിത ,
ഭുവന ത്രയ പതിയേ ശരണം                  
ഭവം എന്‍ ദുരിതം   ഭസ്മമതാക്കാന്‍        
ഭഗവല്‍ ചരണം ശരണം ദേവാ ......               

Wednesday, November 17, 2010

സ്വാമിസന്നിധാനം

കുനുകുനുന്നനെ കാട്ടുപൂക്കള്‍
തിരി കൊളുത്തുന്ന മേടുകള്‍ ,
കുട മണിക്കുരുന്നൊലിയുലാവുന്ന -
മകരസംക്രമ വേളകള്‍ !

മനസ്സില്‍ നെയ്‌വിളക്കൊളി തെളിക്കുന്നു
മണികണ്ടാ  നിന്റെ തിരു രൂപം ..!
മതിവരുംവരെ ചരണദര്‍ശനം
തരണമേ ശരണ ദായകാ ...!

കരുണ ചൊരിയുമാ മിഴികളും -നിന്റെ -
അരുണ സുന്ദര വദനവും ,
കലിയുഗം തന്നില്‍ ഒരു പുണ്യം നേടാന്‍
കരങ്ങള്‍ കൂപ്പുന്നു ഭഗവാനെ ......!

Monday, November 15, 2010

ശ്രീനാരായണ യോഗീശ്വരാ മംഗളം ,-

മണിവീണകളുയരട്ടെ ഞങ്ങടെ
മനസ്സില്‍ തവപദമണയട്ടെ
പാവനമാം നിന്‍ ചരിതത്താല്‍

പാരില്‍ നിലാവു പരക്കട്ടെ
ഞങ്ങളുടെ നാവില്‍ ദേവനുദിക്കട്ടെ ....
ഗുരുദേവാ ...ഗുരുദേവാ ...ഗുരുദേവാ ...


കരുണയ്ക്കുറവാം അവിടുന്നൊരു
പുതുമലരായ് വന്നു പിറന്നാലും
പരിശുദ്ധാഭ വിതയ്ക്കും ചിരിയാല്‍
പാരിനു ശാന്തി   പകര്‍ന്നാലും ....
ഗുരുദേവാ .....ഗുരുദേവാ ...ഗുരുദേവാ ..

ഗുണകര ഭക്തപ്രിയനാം ഗുരുവി -
ന്നടിമലര്‍ കുമ്പിട്ടടിയങ്ങള്‍
പാടാനനുമതി തേടട്ടെ നിന്‍ -
പാവന ചരിതം പാടട്ടെ ....
ഗുരുദേവാ  .....ഗുരുദേവാ ...ഗുരുദേവാ ..

ബക്രീദിന്‍ പുണ്ണ്യദിനം

പൊന്നും പൂവുമണിഞ്ഞു വരുന്നു-
ണ്ടിന്നും ബക്രീദിന്‍ പുണ്ണ്യദിനം !
മിന്നും സ്വര്‍ഗ്ഗ മൃഗത്തെ യെടുത്തുകൊ -
ണ്ടെന്നും  നില്‍ക്കുന്നു ജബ്രീല്‍ ( ആ )

എല്ലാമെല്ലാം അള്ളാവിന്‍  കൃപ
എന്നീമാനവരോര്‍ക്കേണം
മണ്ണില്‍ നമുക്കുള്ളതെന്തും ത്യജിക്കുവാന്‍
മാനസം വിശ്വാസമാളേണം

ഇബ്രാഹിം നബി ചിന്തിചോരാബലി
ഇന്നും നമ്മിലൂണര്ത്തുന്നു
ഇക്കാണും സര്‍വവും സൃഷ്ടിച്ചവനുടെ -
ഇംഗിതമൊന്നേ പോറ്റെണ്ടു !




സ്വാമിയേ ശരണം...

അംബിളിക്കല ചുടുമീശ്വര -
നന്ദനാ ഹരിനന്ദനാ
അഞ്ചിതാഭ കലര്‍ന്ന നിന്‍ കഴല്‍
കുമ്പിടുന്നു ഗിരീശ്വരാ


പണ്ടു ശങ്കര മോഹ ഹേതുവില്‍
മോഹിനീ സുതനായി നീ
പന്തളത്തരചന്നു മാനസ -
പുത്രനായി വളര്‍ന്നു നീ ...


പാരില്‍ നന്മ പുലര്‍ത്തുവാന്‍
അവതാരമാണ്ടവനാണ് നീ
ഘോരമാം വിഹിനാന്തരേ പുലി -
പ്പാലിനായി ഗമിച്ചു നീ 


ദീന രക്ഷക ദിക്കിലൊക്കെ
നിറഞ്ഞ നിന്‍ പുകള്‍ കേള്‍ക്കവേ ...
മാനസത്തിലെ മകര സംക്രമ -
പൂജ പൂക്കള്‍ വിടര്‍ത്തിടും ...!

സര്‍വ്വ മംഗള ദായകാ വര-
ദായകാ ഹരിനന്ദനാ...
ഗര്‍വമൊക്കെയകറ്റിയെന്നില്‍
വിളങ്ങണേ ശബരീശ്വരാ .....!

സൌപര്‍ണികേ ഒഴുകൂ .....

    
സൌപര്‍ണികെ ..സൌപര്‍ണികെ
സുരലോകാമൃതെ ,സലിലധരെ
സപ്തസ്വരങ്ങളാല്‍ എത്ര രാഗങ്ങള്‍ പാടി -
സരസ്വതീ സ്തോത്രം ചൊല്ലി ഒഴുകുന്നു നീ .....!

കരിമ്പാറ രുദ്രാക്ഷത്തിന്‍ ജപമാല അണിഞ്ഞു നീ
ലളിതാ സഹസ്രനാമം ഉരുവിടുമ്പോള്‍
ത്രിപുര സുന്ദരിയായി , ത്രൈലോക്യ ശക്തിയായി
തിരു അവതാരം ചെയ്യും മൂകാംബിക !

അറിവിന്റെ വരദാനം , അമ്മെ നിന്നപദാനം
അനുപദം അരുളുന്ന മഹിതദാനം
ഉദയഗിരിയില്‍ മുടിമണിയായി വൈഡൂര്യമാം
ഉദയാര്‍ക്കന്‍ പുലരിയില്‍ ഉയരുമ്പോഴും ,

പകലിന്റെ പടിവാതില്‍ അടയ്ക്കുവാനന്തിയെത്തി -
പകലോനാം മാണിക്യത്തെ മറക്കുംപോഴും
സുരനദീ സൌപര്‍ണികെ  ഒഴുകുന്നു  നിത്യം നീയും
മൃതസംജീവനിയാകും ഹൃദയമോടെ ...!    

നിന്റെ രാജ്യം വരേണമേ ...

നിന്റെ രാജ്യം വരേണമേ ...
നിന്റെ  സ്നേഹം തരേണമേ ....
നിന്റെ  മാര്‍ഗേ നടത്തേണമേ ....
നിന്‍ പ്രകാശം നയിക്കേണമേ ....

നീതിക്കു വേണ്ടി വിശക്കുവോന്‍ ഭാഗ്യവാന്‍
നീതിമാന്‍ ചൊന്നതീ വചനം !
സ്വര്‍ഗരാജ്യത്തിനുടമകളാകുന്നു
നിശ്ചയം   ദു:ഖിതരെല്ലാം ....

സ്വര്‍ഗസ്ഥനായ പിതാവിന്റെ നാമത്തെ
നിത്യവും പൂജിതമാക്കൂ ......
സ്വര്‍ഗത്തിലെ പോലെ ഭുമിയിലും നിന്റെ
ഇഷ്ടങ്ങളെ നിറവേറ്റാന്‍ ....

ഭുമിയില്‍ നിക്ഷേപമൊന്നും നിനക്കായി
വേറെ കരുതി വയ്ക്കേണ്ടാ...
സ്വര്‍ഗത്തില്‍ മാത്രം കരുതുക നിന്‍  ധനം
 എത്തും അവിടെ നിന്‍ ഹൃത്തും ...!




പുണ്യദര്‍ശനം

        
കളകളമൊഴുകും പമ്പയില്‍ മുങ്ങി -
ക്കുളിച്ചു കരിമല കയറാം ...
കളഭത്തിന്റെ സുഗന്ധവുമായി -
കര്‍പ്പൂരപ്രിയനെ വണങ്ങാം !

ഓരോ തിരിയിലും , ഓരോ  ചൊടിയിലും
ഒളിചിന്നുന്നു ദേവന്‍ !
ഓരോ  മനസ്സിലും , ഓരോ  വപുസ്സിലും
ഒളിചിന്നുന്നു  നാഥന്‍ !

പതിനെട്ടാം പടി , പുണ്യത്തിന്‍ പടി -
കയറും ഭക്ത സമുദ്രം .....
ഇരവും പകലും ശാസ്താവേ നിന്‍
തൃക്കരതാരില്‍ സുഭദ്രം ...!

Sunday, November 14, 2010

നാരായണീയം

നാരായണീയമായ് മേല്‍പ്പത്തൂര്‍ നല്‍കിയ
നാദാദി ബ്രഹ്മത്തില്‍ മേവിയാലും
പുന്തേനു തുല്യമായ് പുന്താനമേകിയ
പുണ്യഗീതത്തില്‍ മയങ്ങിയാലും
നീയെന്നുമെന്നുടെ മാനസ്സാകാശത്തില്‍
നീഹാര ഹാരമണിഞ്ഞു നില്‍ക്കും .....! 

താനേ ഇറങ്ങിവരും പുഞ്ചിരിച്ചു നീ
തായമ്പക തുള്ളും മാനസ്സത്തില്‍
താഴിട്ട മന്ത്രപ്പുരയില്‍ ഒതുങ്ങാത്ത
തത്വമസ്സിയുടെ  വിശ്വഹൃത്തില്‍ ...!

നിന്മുടിക്കെട്ടിലെ പീലി പോല്‍ നെയ്ത്തിരി
നിന്ന് തിളങ്ങുന്നു ദീപങ്ങളില്‍
നിന്റെ സ്നേഹാര്‍ദ്രമാം സാന്ത്വന മന്ത്രങ്ങള്‍
നിത്യം മുഴങ്ങുന്ന ശംഖൊലിയില്‍   .....!

സ്നേഹമാണു ദൈവം

സ്നേഹമാണു  ദൈവം , ദാനമാണ് ദൈവം
എന്മനസ്സാം പൊന്‍ ചഷകം
സ്നേഹത്താല്‍ നിറയ്ക്കു !

സ്നേഹ വര്‍ണ്ണമാകെ പുവണിഞ്ഞിടുമ്പോള്‍
ജീവനെന്തു സൌഖ്യം ,
ജീവിതത്തിന്നര്‍ത്ഥം ! 

എന്‍ മനസ്സിന്‍ സ്നേഹം ,
ദൈവം  തന്ന ദാനം ,അന്യരിലേക്കിന്നെനിക്കു-
നല്‍കുവാന്‍  കഴിഞ്ഞു ! 

ഇപ്പോഴെനിക്കെത്ര മന:ശാന്തി വന്നണഞ്ഞു
ഇപ്പോഴെന്റെ ദു:ഖം -
ഒക്കെയുമൊഴിഞ്ഞു !

നക്ഷത്രങ്ങളോട്

"നീലാകാശ പഥങ്ങളില്‍ വിടരും
രാവിന്‍ പൂവുകളേ...!
തീരാദു:ഖ കഥ പറയാനൊരു
തോണി വരാറുണ്ടോ ?

കൂലം കുത്തിപ്പായും കാല -
നദിക്കരയെങ്ങാനും,
ഈ വിശ്വത്തെ   ഉയിര്‍ത്ത വരാഹം
ഇളവേല്‍ക്കുന്നുണ്ടോ ?   

ഇതിഹാസങ്ങള്‍ക്കെന്നും നിങ്ങള്‍
അമര സുരായുഥം 
ഇവിടെ പാവങ്ങള്‍ ഞങ്ങള്‍ക്കോ -
ഇളയുടെ സുസ്മേരം !"         

ഗംഗാതീര്‍ത്ഥം

  ശിവമേകി ക്ഷിതിയാകെ ,നിറയുന്ന ഭഗവാന്റെ -
തിരുമുന്‍പില്‍ കൂവള ദലമായിടാന്‍
ശിവമന്ത്രം ഉരുവിടും മനസ്സുമായണയുന്നോ -
രടിയന്റെ അഭിലാഷം നിറവേറ്റണേ ! 

തിരുപാദമണിയുന്ന പൊടി മുതല്‍ സുരഗംഗ -
ഒഴുകുന്ന മുടിവരെ തൊഴുന്നു ദേവാ .....
കരതാരിലണിയുന്നോരിടക്കയും ത്രിശൂലവും
കണികാണാന്‍ കരംകൂപ്പി തൊഴുന്നു  ദേവാ ! 

കനിവൂറും കനിയാം നിന്‍ ,ഹൃദയത്തിന്നമൃതത്തി -
ന്നൊരുകണം ഉലകാകെ ഉദയമേകും !
ഉമ ചായും വിരിമാറിന്‍ പുളകങ്ങള്‍ ഭഗവാന്റെ -
കരുണയായ് കമനീയ വസന്തമാകും .

Saturday, November 13, 2010

വിശ്വാസത്തിന്‍ പെരുനാള്‍

     
വിശ്വാസത്തിന്‍  പെരുനാള് -ബലിപ്പെരുനാള്
ഇതു സ്രഷ്ടാവിന്‍ കാരുണ്യം ചൊരിയും പെരുനാള്
ഇബ്രാഹിം നബി സ്വന്തം സുതനാം
ഇസ്മായീലിനെ ഖുര്ബാന്‍ ചെയ്യാന്‍
ഖല്‍ബില്‍ ഉറച്ചൊരു നാളിന്നോര്‍മ്മ -
പുതുക്കും പെരുനാള് -ഇത് -ത്യാഗപ്പെരുനാള് ..!

നീറും കരളോടു കയ്യിലുയര്ത്തിയ -
വാലത്ത് ജിബ്രീല്‍ അന്ന്‍ തടഞ്ഞു
നീളും കൃപയോടള്ളാവേകിയ -
സ്വര്‍ഗ്ഗമൃഗത്തെ ബലിനല്കുന്നു !

അള്ളാവിന്റെ തിരുനാമത്തില്‍ ,
അചഞ്ചലമാകും വിശ്വാസത്തിന്‍ ;
സന്ദേശങ്ങള്‍ വിടര്‍ത്തും സ്വര്‍ഗ്ഗ -
പൊന്പൂവാണീ പെരുനാള് .
.ബലിപ്പെരുന്നാള്

ഹേ! മഹാകവേ .. തവ ജീവിതം അനശ്വരം !

തൂലികത്തുമ്പാല്‍   ഭാവലോകങ്ങള്‍ വിരചിച്ച -
ഹേ! മഹാകവേ 
തവ ജീവിതം അനശ്വരം !
' വീണ പൂവിലും ' സ്വന്തം ജീവിതവനിയിലും
വീണ പൂക്കളെക്കണ്ടു കേണവനല്ലോ ഭവാന്‍ .!

ആ' പ്രരോദന' ത്തിങ്കല്‍ ഹൃദയ രക്തത്തിന്റെ -
ശുദ്ധിയും ശുഭദമാം ഭക്തിയും കണ്ടൂലോകം !
ആഴിതന്നാഴം പൂണ്ട ഭാവന ഭവല്‍ കാവ്യ -
മാദരാര്‍ഹമായ്  തീര്‍ത്ത ശ്രീലകം കണ്ടൂ കാലം !

ലോകമാദരിക്കുന്നോരാത്മീയാഗ്നിയാല്‍  സ്ഫുടം _
നേടിയ യുവയോഗിയായ്  വന്നല്ലോ ഭവാന്‍ !
കരളില്‍ കരുണ തന്‍ സ്വര്‍ണപുഷ്പവും വിരി-
ച്ചിവിടെ ശ്രീകോവിലില്‍  വന്നിരുന്നതും ഭവാന്‍ !

ലോലലോലമാമേതോ തന്തിമീട്ടുന്നു ലോക-
വീണയില്‍ മനസ്വിനി ' ലീല ' തന്‍ കരാംഗുലി .
ചിന്തതന്‍ തീയില്‍ തപിച്ചുരുകും സീതയ്ക്കേകി -
ബന്ധുര പരിവേഷം ! മാനവമനശാസ്ത്രം!

ആരണകുമാരിയെ ചെറുമന്‍ വേട്ടു -ദുര-
വാണൊരാ സമൂഹത്ത്തിലാഗ്നേയ ശരമെയ്തു !
ചന്ധാലി ദ്വിജനേകി സ്വന്തമാനസം -രണ്ടു-
മന്ധകാരത്തിന്നന്ത്യം കുറിച്ച  പ്രഹരങ്ങള്‍ !

സ്നേഹഗായകാ ...വീണമീട്ടുക വീണ്ടും നിന്റെ
മോഹമായിരുന്നൊരാ  സൂര്യന്റെ വരവിനായ് !
ഏകദൈവത്തില്‍ , ഏകമതത്തില്‍  ,മനുഷ്യനില്‍
കേവലസത്യം കണ്ട ഗുരുവിന്‍ നിറവിനായ്‌....!

Friday, November 12, 2010

ഏകദൈവം


ഹിന്ദു വിനീശ്വരന്‍ ക്രിസ്ത്യാനീശോ  
ഇസ്ലാമിനോ സ്നേഹ രൂപനള്ളാ !
ഈവിധം ഭിന്ന നാമങ്ങളില്‍ സര്‍വേശന്‍
ഏറെ  മതങ്ങള്‍തന്‍   ഏകരൂപം !

സൂര്യനും ചന്ദ്രനും നക്ഷത്രവും
ഏതു മതസ്ഥനും ഒന്നുപോലെ !
ആ വിധം തേജോമയനീശ്വരന്‍
എകമാണേകം  അതേകമത്രേ !

ജാതിയിതേകം  മതമിതേകം
ദ്യോവ്  നിറഞ്ഞൊരു ദൈവമേകം !
നാരായണ ഗുരുദേവനേകീ ,
നാടിന്നു സ്നേഹത്തിന്‍ നാകലോകം ...!


ഓണക്കിളിയേ നീ എവിടെ ?

കിലുകിലെയെന്തോ പറയും കിളിയേ
ഓണക്കിളിയേ  നീയെവിടെ ...?
കരളില്‍ കുളിരല പാകും നീയൊരു
കഥയുടെ കാണാപ്പുറമാണോ ...?!

മച്ചില്‍ നോക്കി , മരത്തില്‍ നോക്കി ,
തെച്ചിയില്‍ നോക്കി  കണ്ടില്ലാ ....,
കനവില്‍ നോക്കി ,കരളില്‍ നോക്കി
കള്ളന്‍ നിന്നെ കണ്ടില്ല ...!

കാതില്‍ നല്ലൊരു പുതുമഴപോല്‍   നിന്‍ -
രാഗം പണ്ടേ കേട്ടു ഞാന്‍
കാമമനോഹരമേതോ മാസ്മര -
ലോകം തന്നിലുയര്ത്തീ നീ ..!

മാബലി മന്നനു കേട്ടു  രസിക്കാന്‍
കാവ്യം ചൊല്ലിയ കവിയോ നീ ?!
മാണിക്യത്തിനു ശോഭ പകര്‍ന്നതു
മായികമാം നിന്‍  സ്വരസുധയോ ..?!

കുഞ്ചന്‍ കൊട്ടിയ ചേങ്കിലയോ നീ
തുഞ്ചന്‍ പോറ്റിയ ശാരികയോ ..?
ഓണപ്പാട്ടുകള്‍ പാടാന്‍ ഞങ്ങള്‍
-ക്കീണം നല്‍കും ഗായികയോ ?! 

Wednesday, November 10, 2010

ആറ്റുകാലമ്മയ്ക്ക് പൊങ്കാല


ആറ്റുനോറ്റെത്തി   ഞങ്ങള്‍ തിരുമുന്‍പില്‍
ആറ്റുകാലമ്മേ  പൊങ്കാല ...!
ആറാടിയെത്തും  ഇളംകാറ്റില്‍  തീനാളം
പാണീ മുകുളം പരം പൊരുളെ....!

പൊങ്കാല ത്തീയില്‍ തിളയ്ക്കുവതെന്തേ?
എന്റെ മനസ്സോ? നൈവേദ്യമോ?
പൊന്‍പുകച്ചുരുളുകള്‍  തേടുവതെന്തേ , നിന്‍    -
പങ്കജ മിഴികളോ? പാദങ്ങളോ  ?

മുജ്ജന്മ പാപങ്ങള്‍ എല്ലാം നിന്‍ മുന്നിലെ -
കത്തും അടുപ്പില്‍ ദഹിപ്പിച്ചേ....
ചിത്തത്തില്‍ പൊങ്കാല മധുരവും,  നിറയുന്ന -
ചിത് രൂപവുമായി മടങ്ങുന്നു......!

Tuesday, November 9, 2010

കണ്ണാ കരിമുകിലൊളിവര്‍ണ്ണാ........!



തിരുമൌലിയില്‍ ചാര്‍ത്താനൊരു പീലിക്കതിരുമായ്
അണയൂകയാണൂ ഞാന്‍ കണ്ണാ .....
പടിവാതിലില്‍ത്തടഞ്ഞടിയന്റെ മോഹത്തിന്‍
തിരി കെടുത്തീടരുതേ :ദേവാ ::ഗുരുവായുരപ്പാ ...


കരതലം കൂപ്പി മിഴിയടയ്ക്കുമ്പോഴേ
ചിരി തൂകി എത്തുന്നു നീ ,
അരയിലരഞ്ഞാണിന്‍ കിങ്ങിണി യൊ
ച്ചയും
ഒരുകയ്യില്‍ വെണ്ണയുമായ്‌

മനസ്സിലെന്‍ കണ്ണനീന്നേകുവാനൊത്തിരി
മധുരസ്വപ്നങ്ങളുണ്ട്
മണിമഞ്ചലേറ്റിയുറക്കുവാന്‍  ,  പാടുവാന്‍
മനതാരില്‍ മോഹമുണ്ട്
കണ്ണാ  കരിമുകിലൊളിവര്‍ണാ ........!

 

എന്‍ അയ്യനെക്കണ്ടോ?



എരുമേലി പേട്ടതുള്ളാനരുവിയില്‍ നീരാടി -
അണയുന്ന കുളിര്‍കാറ്റേ
അയ്യനെ കണ്ടോ?
അവിടെങ്ങാന്‍ പുലിയുണ്ടോ , പുലിപ്പുറത്തിരിപ്പുണ്ടോ?
ഇലക്കുമ്പിള്‍ നിറച്ചുമാ പുലിപ്പാലുണ്ടോ?

ഉലകെഴും ഏഴും കാത്തു ഉദയാര്‍ക്കനെപ്പോല്‍ വാഴും
ഉമപതി തനയനാം ഉ
ണ്ണിയെക്കണ്ടോ?
മദംകൊണ്ട മഹിഷിയെ യമലോകത്തയയ്ക്കുവാന്‍
ഉയിര്‍പൂണ്ട ഹരിഹര സുതനെ കണ്ടോ?  

ഇവിടുണ്ടെന്‍ ശബരീശന്‍ ,ഇടതൂര്‍ന്ന വനങ്ങളില്‍
ഇവിടുണ്ട്  പമ്പയാറ്റില്‍ , സന്നിധാനത്തില്‍ ...
ശരണം വിളിയ്ക്കും ശൈലത്തിരകളിന്‍ തിരികളില്‍
ശതലക്ഷം മനസ്സിലെ വെളിച്ചങ്ങളില്‍ ......!

Monday, November 8, 2010

ശബരിഗിരീശന്‍



"ദേഹബലം തന്നേ കാക്കും ദേവനിരുന്നരുളും
പൂങ്കാവനമിതു  തേടി വരുന്നേ , പുണ്യം നേടുന്നേ....!
പാദബലം തന്നേ  പാവം ഭക്തനിലുണരുന്നേ  ,
പാര്‍വ്വണ ശശികല പോലെ വിളങ്ങും പാവന മുഖകമലം ...!


പമ്പാതീര്‍ത്ഥത്തിന്‍  സ്നാനം പാപം കഴുകുന്നേ...
പമ്പാഗ
പതി  ദര്‍ശനമെന്റെ വിഘ്നമൊഴിക്കുന്നേ....!
ശങ്കരനന്ദനനെക്കാണാന്‍  ശബരീഗിരികയറാന്‍
ശരണം തരണം  സകലാശ്രയ നിന്‍ 
സവിധംപൂകീടാന്‍ ....!

കഡിനവ്രതം കൊണ്ടേ  ഹൃദയം പരിപാവനമാക്കി
കരളില്‍ നിന്റെ  രൂപമിരുത്തി  പൊന്നമ്പലമാക്കി
പലവഴി താണ്ടീ ഞങ്ങള്‍ പടികയറാന്‍ വന്നേ....
പരമേശ്വരസുത ദര്‍ശനമ
രുളാന്‍    മടികാണിക്കരുതെ"...!

പ്രകൃതിയിലേക്ക്




വയലിന്റെ കുളിരില്ല , വിരിയുന്ന-
വെള്ളാമ്പലിതളുകള്‍ തെളിയുന്ന പൊയ്കയില്ല...!
വരിനെല്ലു കൊത്തുവാന്‍  വാനിന്റെ മക്കളി-
ല്ലൊഴുകുവാന്‍ പുഴയിലോ പുളകമില്ല.....!

 

ഹരിതനീരാളം  വിരിച്ച പാടങ്ങളെ ,
പകരമിന്നെന്തായി  മാറി നിങ്ങള്‍ ?!
ശലഭ സന്താനങ്ങലെവിടെയിന്നവയുടെ -
ശബളാഭമാം പൂഞ്ചിറകെവിടെ  ?!

 

വിടരുന്ന ചുണ്ടുമായ് പുഞ്ചിരി തൂകി -
നിന്നഴകറ്റ നല്ല വയല്‍ ചെടികള്‍
അവയിനിക്കാ
ണില്ല , തെന്നലിന്‍ കൈകളില്‍ -
കുളിരിന്റെ വെണ്‍ചാമരങ്ങളില്ല !


കനല്‍ വെയില്‍ചൂടിന്‍  കരാളഹസ്തങ്ങളില്‍ -
പ്രകൃതിയും മക്കളും വെന്തിടുമ്പോള്‍
ഉരുകുന്ന ചൂടിലും തൊഴിലാളിയദ്ധ്വാന -
പ്പുതുഗാഥ കൂട്ടമായ്‌ നെയ്തിടുമ്പോള്‍ ..

 

ഇനി നമ്മള്‍ പുതിയ പ്രതിജ്ഞയെടുക്കണം
പ്രകൃതിയെ സ്നേഹിക്കാന്‍ , സംരക്ഷിക്കാന്‍
കുളിരും തണലുമായ്  കുടനീര്‍ത്തി നില്‍ക്കുന്ന -
വലിയ മരങ്ങള്‍ക്കു രക്ഷയേകാന്‍  ,..

 

വയലുകള്‍ വിളനിലമാക്കുവാന്‍ , കര്‍ഷക -
ത്തൊഴിലാളികള്‍ക്കും  മഹത്വമേകാന്‍
പുതുനീരുരവകള്‍ , പുല്‍മേടുകള്‍  നല്ല-
കുളവും പൂമ്പൊയ്കയും  നിലനിര്‍ത്തുവാന്‍ ..!









തൈപ്പൂയക്കാവടി

നീല മയിലേറി വരും വേല്മുരുകാ -
നീയേ തുണ , നീയേ  തുണ  ശ്രീമുരുകാ !
ചെന്തീക്കനല്‍ നിറമാളും നിന്മേനിയിലെന്നും ഞാന്‍
തെങ്കാശിപ്പൂവുകളാല്‍ അര്‍ച്ചന ചെയ്യാം .

മാനം തന്‍ തോളില്‍ മഴവില്‍ക്കാവടിയേന്തി
ക്കൊ  -  
ണ്ടാടുന്നു ,പാടുന്നു ശ്രീ  ഗുഹനാമം !
മൂവുലകും നിറയുന്നോന്‍ , ഭാവികാലം അറിയുന്നോന്‍ ,
ജ്ഞാനപ്പൊരുളാകുന്നോന്‍ ശ്രീ  വേലായുധന്‍ !

താഴമ്പൂ വിരിയുമ്പോള്‍ ,താഴ്വരകള്‍ പൂക്കുമ്പോള്‍
തൈപ്പൂയമെഴുന്നെ
ളും  കാവടി തുള്ളും ,
വേലേന്തും ഭഗവാനെ  , വേദനകള്‍
മാറ്റുവോനെ  
വേല്മുരുകാ  നിന്‍ മുന്നില്‍ കൈതൊഴുന്നിതാ ...!
  

"ശ്രീമുരുകാ ..,"


ശിവസുത സുന്ദര , ഗിരിജാ നന്ദന ,
വരമരുളുക നീ വേല്‍മുരുകാ ..,  
അറിവിന്‍ പടികളില്‍ ,അമൃത തലങ്ങളില്‍
മയിലേറി വരൂ ശ്രീമുരുകാ ..,

പ്രാര്‍ഥിക്കുന്നു നിന്‍ തിരു മുന്നില്‍ -
പാവന രൂപാ പഴാനീശാ ..,
കാത്തരുളീടുക ഞങ്ങളെയെന്നും
കാരുന്ന്യത്തൊടു കനല്‍വര്‍ണ്ണാ ...!  

കാലം നിന്‍  തിരു  മുന്നില്‍  വെറുമൊരു  -
മായാനദിയുടെ സംഗീതം ..,
നീയേ മൂവുലകത്തിന്‍ പൊരുളെന്‍
നീല മയില്‍പ്രിയ വേല്‍മുരുകാ ...! 

Sunday, November 7, 2010

സ്വര്‍ഗ്ഗമരാളിക

സപ്തസ്വരസുര കന്യകമാരെ
സ്വര്‍ഗ്ഗ  മരാളികമാരെ ,
ചിത്ര വിപഞ്ചിക മീട്ടുക നിങ്ങള്‍
സിത്താറിന്‍ ലയമോടെ....

ചിരിച്ചു വിടരും പൂവുകള്‍ നിങ്ങള്‍ ,
ചിലമ്പണിഞ്ഞ വികാരം ;
ചിത്രാമ്പരിയുടെ മുഗ്ദ്ധമനോഹര -
സ്നിഗ്ധാലാപന രാഗം !

സീതപ്പുല്ലുകള്‍ താളമടിക്കും .
സീയോന്‍ താഴ്വര തോറും
ശ്രിമ്ഗാരത്ത്തിന്‍  പാവല്പൂവുകള്‍
എന്തേ നിങ്ങള്‍  വിടര്‍ത്തി ?!

Saturday, November 6, 2010

അയ്യനയ്യപ്പന്‍

ഓടക്കാടുകള്‍ താണ്ടിവരും
ഓടക്കുഴലു വിളിച്ചുവരും ,
കോടക്കാറ്റെ   പൂംകാ
റ്റെ നീ-
തേടുവതാരെ അയ്യനെയോ....?!

കാലത്തിന്‍  കൈക്കുംബിളിലെന്നും
കാനനവാസന്  കൌമാരം
കലിയുഗ വരദാ ശാസ്താവേ-
കമനീയം നിന്‍ ഇതിഹാസം...!

ദേവ ഗുണത്താല്‍ മുഖകമലം
വ്യാഖ്ര ഗണത്താല്‍ അനുഗമാനം..!
ശൂലഫ
ത്താല്‍ വീര്യഗുണം
അയ്യപ്പാ നിന്‍ അവതാരം...!

ഹരിഹരസുതന്‍

ഹരിഹരസുതന്‍
ഹരിഹര സുതനേ  കാടമരുന്നൊരു -
കവിതേ , പന്തള രാജകുമാരാ...!
കാട്ടില്‍ പുലിയുടെ മേട്ടില്‍ നിന്റെ -
കാല്‍പ്പെരുമാറ്റം  കേള്‍ക്കുന്നുണ്ടേ ...!

ഹരിത മനോഹരമീപ്പൂമ്കാവനം ,
അതിലെന്നയ്യപ്പാ നിന്‍ വാസം ...!
കൌമാരത്തില്‍  കലിയുഗ വരദന്‍ -
കത്തും ചൈതന്യത്തിന്‍ ഭാസം ...!

കാടുകള്‍, മേടുകള്‍  എല്ലാം നിന്റെ-
കാരുണ്യത്താല്‍ രക്ഷിതമല്ലേ ...?!
എന്നും ഭക്ത മനസ്സില്‍ തെളിയും ,
ഈ ഉലകത്തിന്‍ നറുനെയ് വിളക്കേ...!

Friday, November 5, 2010

ശിലാകാവ്യം


ശിലയില്‍ വിരിയുന്ന ശില്‍പ സൌന്ദര്യമേ ,
ശിവ പുഷ്പ ലാവണ്യമേ......,
ശീവേലി തൊഴുതു മടങ്ങും ഋതുക്കള്‍ക്ക് ,
നീയൊരു   അനശ്വര ഗാനം, ! സോമ-
സാര മനോഹര ഗാനം !

 ത്രേതാ യുഗ രാമ ബാണം തറഞ്ഞൊരു
ദ്രാവിഡ കന്യയെപ്പോലെ ...,
നീലാന്ജന മിഴിക്കോണില്‍ വിരഹത്തിന്‍
വേദന പേറി  നീ നില്പ്പു !

ഹേമന്ത യാമിനി പൂവിട്ടു നില്‍ക്കുന്ന -
ഹേമ യാമങ്ങളില്‍ മുങ്ങി
ഈറന്‍ നിലാവില്‍ കുളിച്ചു നീ നില്‍ക്കവേ
ദേവകുമാരിക പോലെ  -നീയൊരു
മോഹ മരീചിക പോലെ ..!
  

Thursday, November 4, 2010

"സുന്ദര സ്വപ്നം...."

ചന്ദ്രകാന്തക്കല്ലു  ചാലിച്ചു നിന്‍ മുഖ -
ചന്ദനപ്പൂതീര്ത്തു ദേവന്‍ ,
ഇദ്രനീലക്കല്ലില് ഇന്ദീവരം കടന്ജ് -
ഈ മിഴി നിര്‍മ്മിച്ചു നാഥന്‍ ....!   

മാനസപ്പോയ്കയില്‍ നീന്തുന്ന -
മായിക മാദക ഹംസം കണക്കെ
ഓമല്‍ കിനാവിന്റെ തേരേറി വന്നു നീ -
കാമന്റെ പൂവമ്പു പോലെ  ...!

കാതര ഭാവങ്ങളില്‍ കര്‍ണികാരങ്ങള്‍
പൂവിട്ടു നില്‍ക്കുന്ന നിന്നെ,
കാണാതെ കാണും മനസ്സിലെ സ്വപ്‌നങ്ങള്‍
വാരിപ്പുണര്‍ന്നു മയങ്ങി ...!

Wednesday, November 3, 2010

ശ്രീ ഗുരുപ്രസാദം


നളിന വദന , മഹിത ചരിത ശ്രീ ഗുരോ നമ:
അരുളുക നീ ഭുവന ശാന്തി പാവന രൂപാ   ,
ശിവഗിരിക്ക്  ശിവമരുളിയ ശ്രീ ഗുരുദേവാ ...,
ശിലയുംഅലിയുമുലകില്‍ നിന്റെ കരുണ തന്നിലായ്‌...

പാവനം നിന്‍ ചരിതം, പാരിലിതെ മഹിതം,
പൂവിന്‍ഒത്ത ഹൃദയം ..ശ്രീ ഗുരുപ്രസാദം!

കാലത്തിന്‍ കല്‍വിളക്കില്‍ നെയ്ത്തിരിയായ് നീ ,
കാവ്യത്തിന്‍ കാനനത്തില്‍ കല്പകമായ് നീ,
കാടുകളില്‍  മേടുകളില്‍  തപസ്സിരുന്നു നീ ,
കര്‍മയോഗിയായി വന്നു പുണ്യമേകി  നീ....!

നാരായണ ശ്രീ ഗുരുവേ നന്മയേകണേ...
നാവില്ത്തിരുനാമമെന്നുമ് നൃത്തമാടണേ
നാളെ വെളിച്ചമായി നീയുദിക്കണേ
നീളെ നിന്‍ ശാന്തിയേകി നാടു
ര്ത്തണേ...

പരിണാമം

ചുടുചോര നിറമുള്ള കുസുമത്തിന്നിതളിലെന്‍
മിഴികള്‍ ഉടക്കി ഞാന്‍ നിന്നു
ഹരിതാഭ വിതറുന്ന പശ്ചാത്തലത്തിലീ
കമനീയ പുഷ്പം ലസിപ്പു ...!

ഒരു സുപ്രഭാതത്തിന്‍ സൌന്ദര്യ മൊക്കെയും
മലരിതില്‍ മേളിചിടുന്നു..!
ഒരു   പ്രേമഗീതത്തിന്‍ ലയഭംഗിയോക്കെയും 
മലരിതില്‍  തങ്ങി   നില്ക്കൂന്നൂ ..!

കാമനീയമായോരീ പൂവിന്റെ കാന്തിയില്‍
സകലം മറന്നു ഞാന്‍  നില്‍ക്കെ ..!
അറിയാതെന്‍ ചിന്തയില്‍ ഒരു പന്തികേടിന്റെ-
പഴുതാര ഇഴയുന്നതെന്തേ ..?

ഒരു  ഭിഷഗ്വര്യന്റെ തിരൂമുട്ടമലന്കരി -
ചിവിടെ വിരിഞ്ഞോരീ പുഷ്പം ..!
ഒരുപക്ഷെ മാംസം ,മനുഷ്യ മാംസം  തന്നെ
വളമായി ഭക്ഷിച്ച്ചിരിക്കാം ...!

ചിരിതൂകി നില്ക്കൂമീ പൂവിന്‍ ഹൃദന്തത്തില്‍  
അരുതാത്തതേറെയുണ്ടാകാം ,
ഒരു  പൊള്ളരാഷ്ട്രീയക്കാരന്റെ ചിരിപോലീ -
ച്ച്ചിരിയും മലീമാസമാകാം       
**  **  **  **  **  **  ** *

തുടുതുടുപ്പാര്‍ന്നോരീ വാഴപ്പഴത്തിന്റെ
മധുരിമ മാദകമല്ലേ ?
അഴകാര്‍ന്ന ,മനമാര്‍ന്ന ,രുചിയാര്‍ന്ന ഫലമിതില്‍
മനുജന്നു പീയൂഷമില്ലേ ?

കുതുകമിയന്നു മനോഹരമാം വാഴപ്പഴമിതില്‍
നോക്കി ഞാന്‍  നില്‍ക്കെ ..!,
ഒരു ഭയപ്പാടിന്റെ കരിമുകില്‍ വന്നെന്റെ
മനമാകെ നിറയുന്നതെന്തേ ?

കരള്‍ കാര്‍ന്നു തിന്നുഉന്ന രാസവസ്തുക്കളീ ,
ഫലമിതില്‍  ഉണ്ടായിരിക്കാം ..!,
മനുജന്റെ സ്വാര്‍ധത വിഷമായ്‌ നിറച്ച്ചിതിന്‍ -
തനുവാകെ ചീര്‍പ്പിച്ചതാകാം ... !

തുളസ്സിക്കതിരിലും , നറുപുഞ്ചിരിയിലും ,
യുവതയില്‍ , ചിന്തയില്‍പ്പോലും ,
ഇവിടെയീ ശതകത്തിന്‍   കപടസന്താനങ്ങള്‍
കടുകാളകൂടം നിറപ്പൂ ....

**  **  **  **  **  **  **  **

വനമാകെ വെട്ടുവോനരചനാകും  ,
ജനപദമാകെ വെട്ടുവോന്‍ മന്ത്രിയാകും ,
പ്രതികരിക്കാനോട്ടും അറിയാത്ത ചെറുപ്പക്കാര്‍
അവശിഷ്ടം തിന്നു കഴിഞ്ഞു കൊളളും ,
അഭിമാനമില്ലാതെ , ആത്മാവിന്നുടുതുനി -
ലെവലേശമില്ലാതെ കഴിഞ്ഞുകൊള്ളും ....

**  **  **  **  **  **  **  **  **  **  **  **


പഠവാളില്‍ തലചായ്ച്ച്ചുറക്കം നടിക്കുന്ന
പടുവിദ്ധിയാകും ചെറുപ്പക്കാരാ ...,
വിധി നിന്റെ ഭാവിക്കായ് വിത്തിട്ടതൊക്കെയും
അരിയാക്കി ,അറകേറ്റി  ബുദ്ധിമാന്മാര്‍ ......!


****  ****  ****  ****  ****  ****  ****  ****

ദിവ്യാനുരാഗം

കാതരേ  നീയൊരു  കല്‍ഹാരപുഷ്പമായ് ,
കാനന ഹൃത്തില്‍  വിരിഞ്ഞു..!
നീലക്കടമ്പിന്റെ   നീള്‍മിഴിത്തുമ്പു  നീട്ടി -
നീയെതോ കാര്യം പറഞ്ഞു ...!

ഈറനുടുത്തു ഹരിചന്ദനക്കുറിയിട്ടു -
പുലരിപ്പെണ്ണിതു വഴി വന്നിടുമ്പോള്‍ ...,
ഹിന്ദോള രാഗം പാടി ,ഹിരണ്‍മയീപുഷ്പം ചൂടി
ഹിമവാഹിനികള്‍ ചിരിക്കും ..!

ശീലാവതിക്കിളികള്‍ , ശീലാന്തി തൈമരങ്ങള്‍ ,
ശീതക്കാട്ടലയും  വനികള്‍ ...!
നീയെന്നില്‍ കവിതയാകും ഞാന്‍ നിന്‍ കഥയാകും ,
നാമിന്നൊരു കഥകളിപ്പദമാടും ...!
 

Tuesday, November 2, 2010

മായക്കണ്ണന്‍

ഗുരുവായൂരപ്പന്റെ  ചിരി കേട്ടുണര്‍ന്നു ഞാന്‍ ,
അറിയാതെ  കണ്ണുനീരൊഴുകുന്നു...!
ഒരു മയക്കത്തിലെന്‍ കണ്ണന്‍ പു
ണര്‍ന്നതായ്  -
മനസ്സില്‍ ഞാനിപ്പോഴും അറിയുന്നു..!

കനവിലാ
ണെങ്ങിലും  കണ്ടു ഞാന്‍ കണ്ണന്റെ
കു
റിമുണ്ടുടുത്തുളള കുസൃതിയാട്ടം ...!
എവിടെയും ഓടിയെത്തുന്നു  തന്‍  പൊന്നോട-
ക്കുഴ്ല്‍വിളി
ച്ചൊക്കെ മയക്കിടുന്നു ...!

പകലിരവെന്യേ  വിളിപ്പവര്‍ക്കൊപ്പം നീ-
പരിചില്‍ കാലാട്ടി ഇരിക്കുന്നു ...!
വിരിയുന്ന കണ്‍കളില്‍ വിസ്മയം  പേറി നീ -
വിമല ഹാസം തൂകിയണയുന്നു....!

കര്‍ത്താവേ , നിന്‍ നാമം എത്ര മനോഹരം

കര്‍ത്താവേ നിന്‍ നാമം എത്ര മനോഹരം ,
ഭൂമിയേക്കാളും മഹോന്നതം ...!
രക്ഷകാ നിന്‍ വിരല്‍ തുമ്പുകള്‍ സ്പര്‍ശിച്ച -
ഇക്ഷിതിയെത്ര മഹല്‍ത്തരം....!

ആകാശം പോലെ വിശാലമാം ഹൃത്തടം ,
ആഴിയെപ്പോലെ ദയാജലം ...!
ആയിരം നാവിനാല്‍ വാഴ്ത്ത്തിയാലും നിന്റെ-
അപദാനം തീരില്ല നിശ്ചയം...!

പരിപൂര്‍ണ ഹൃദയത്തോടവിടുത്തെ  സ്തോത്രങ്ങള്‍-
പരിതപിച്ചിന്നു ഞാന്‍ പാടുന്നു ...!
പതിതരെപ്പോറ്റുന്ന  തിരുക്കരത്താലെന്നെ -
തഴുകുന്നു നീ രക്ഷയേകുന്നു...!

Monday, November 1, 2010

വയ്ക്കത്തു വാഴുന്ന വിശ്വനാഥാ

വയ്ക്കത്തു  വാഴുന്ന വിശ്വനാഥാ  ..
വക്ഷസ്സില്‍ നാഗമണിഞ്ഞ ദേവാ ...
തൃക്കരം തന്നിലീ മുപ്പാരു മേന്തുന്ന
,തൃക്കടവൂരപ്പാ കൈതൊഴുന്നേന്‍ ...

നിത്യവും നിന്‍ നാമ മന്ത്രജപങ്ങളാല്‍ ,
ഹൃത്തടം ശുദ്ധീകരിച്ചു ഞങ്ങള്‍...
തൃപ്പാദ പങ്കജം പഞ്ചാക്ഷരികളായ് ...
എത്തും മലരിനാല്‍ പൂജചെയ്തൂ....

മാലിന്യമില്ലാത്ത മാനവ മാനസം,
വാഴുന്ന ശങ്കരാ കൈതൊഴുന്നേന്‍
മാനിനിയാം മനോമോഹിനി പാര്‍വ്വതി ,
മേവുന്ന വാമോരു കുമ്പിടുന്നേന്‍

"ശംഭോ മഹാദേവ , ശങ്കര ശ്രീകണ്‍൦,
ചന്ദ്ര കലാധര പാലയമാം ...."