ശാന്തമൊഴുകും കുളിര്‍കാറ്റുമാര്‍ദ്രമാം
കാന്തിയും ചിന്തുന്ന ചെമ്പഴന്തി...
ആ വയല്‍ വാരത്ത് വന്നു പിറന്ന വിണ്‍
താരകയല്ലി നീ പൊൻ കിടാവെ…
അമ്മ തൻ ശുഭ്രമാം പ്രാർത്ഥനാപീഠത്തിൽ
അച്ഛന്റെ പാണ്ഡിത്യ് സാരമായി..
നീ വന്ന് അവതരിച്ചല്ലൊ നഭസ്സിന്റെ
നീൾ മിഴിക്കോണിലെ പൊൻ വിളക്കായ്…!
നാണുവെന്നുള്ള രണ്ടക്ഷരം നാടിന്റെ
നാവിൽ വിശുദ്ധി തൻ നാമമായി...
നാദലയങ്ങൾതൻ നാഭിയിൽപ്പൂത്തൊരു
താമരപ്പൂവിൻ സുഗന്ധമായി...!
No comments:
Post a Comment