'ദുരിതഭൂമിയിലെ നിരാലംബര്‍ '
റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനിലെ പെന്‍ഷന്‍കാര്‍ .......
ഒരു മനുഷ്യന്‍ അവന്റെ ജീവിതത്തിലെ സുവര്‍ണകാലമെന്നു വിശേഷിപ്പിക്കുന്ന യൌവന- കാലം സാധാരണയായി പൊതുസര്‍വീസിനു വേണ്ടി ഉപയോഗിക്കുകയും ഉപജീവനം തേടുകയും ചെയ്യുന്നു . അതിലൂടെ ചെറുതെങ്കിലും ഭദ്രമായ ഒരു കുടുംബജീവിതവും കെട്ടിപ്പടുക്കുന്നു. വല്ലായ്മകളുടെയും ഇല്ലായ്മകളുടെയും ദുരിതകാലമായ വാര്‍ധക്യത്തിന്റെ ക്ഷീണിതവേളയില്‍ മരുന്നിനും ലളിതഭക്ഷണത്തിനും ലഭിക്കുന്ന പെന്‍ഷന്‍ എന്നാ നാമ -മാത്ര തുകയെ ആശ്രയിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ഒരു സാധാരണ ഇന്ത്യക്കാരന്റെ ജീവിതചക്ര സംക്രമണത്തില്‍ കണ്ടുവരുന്നത് .
തീരെ ധനികരല്ലാത്തവരാണ് ഏറിയ പങ്കും ക്ലാസ്സ് ത്രീ , ക്ലാസ്സ് ഫോര്‍ ലാവണങ്ങളില്‍ പ്രവേശിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നത് .ഇതില്‍ ഭാഗ്യം,രാഷ്ട്രീയ സ്വാധീനം ,അഴിമതി നടത്തുന്നതിനുള്ള സാഹചര്യം തുടങ്ങിയവയുടെ പിന്‍ബലത്തില്‍ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന കുറച്ചു പേരുണ്ട്. എന്നാല്‍ അധ്യാപകര്‍ ,ട്രാന്‍സ്പോര്‍ട്ട് ജീവനക്കാര്‍ തുടങ്ങി തുശ്ച്ചശമ്പളത്തില്‍ തുടരുകയും തുടങ്ങിയത് പോലെ ഒടുങ്ങുകയും ചെയ്യുന്നവരാണ് ധാരാളം പേര്‍ .
ഒരുപറ്റം മനുഷ്യരുടെ സേവനങ്ങളിലൂടെ സജീവമാകുന്ന സര്‍ക്കാര്‍ സേവനയന്ത്രം തിരിക്കുന്നവരില്‍ ഏറ്റവുമധികം ക്ലേശങ്ങള്‍ സഹിക്കുന്നവരും പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നവരും കെ.എസ് .ആര്‍ . റ്റി .സി. ജീവനക്കാരാണ്.എന്നാല്‍ ഇതര സര്‍ക്കാര്‍ സര്‍വീസുകളില്‍ കാലാകാലങ്ങളില്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളൊന്നും തന്നെ ഈ പാവങ്ങള്‍ക്ക് ലഭിക്കുന്നില്ല. കെ.എസ് .ആര്‍ . റ്റി .സി. യിലെ ഓപ്പറെറ്റിംഗ് വിഭാഗമായ കണ്ടക്റ്റര്‍ , ഡ്രൈവര്‍ ,മെക്കാനിക് എന്നിവരുടെ സര്‍വീസ് ജീവിതം വൃത്തിഹീനമായ പരിസരങ്ങളിലൂടെ ക്ലേശങ്ങളുടെയും ,
ദുരിതങ്ങളുടെയും അകമ്പടിയോടെയാണ് കടന്നു പോകുന്നതെന്ന് അധികമാരും അറിയുന്നില്ല ..!
അധികാരികളില്‍ നിന്നും ,ഭരണ മേലാലന്മാരില്‍ നിന്നും ,പലപ്പോഴും പൊതു ജനങ്ങളില്‍ നിന്നും അവഹേളനവും ,ആക്ഷേപങ്ങളും സഹിച്ചു
തുശ്ചമായ ശമ്പളത്തില്‍ ജോലിചെയ്യുന്ന ഈ വിഭാഗത്തിന്‍മേലാണ് കെ .എസ് .ആര്‍ .ടീ .സീ യുടെ ഊതിപ്പെരുപ്പിച്ച നഷ്ടകണക്കുകളുടെ കുരിശും പൊതുജനം കെട്ടി വൈക്കുന്നത് .
പെട്രോള്‍ ,ഡീസ്സല്‍, സ്പെയര്‍പാര്‍ട് വിളകള്‍ കുതിച്ച്ചുയര്‍ന്നാലും ,അപകടകാരികളായ പൊതുനിരത്ത്കളെന്ന കുളങ്ങളില്‍ വീണു കേടുപാടുകള്‍ സംഭവിച്ചാലും ,ഭരണാധികാരികളുടെ അഴുമതിയും,തീരെ കളവായി പെരുപ്പിച്ചു കാണിക്കുന്ന നഷ്ട കണക്കുകള്‍ ഹിമാലയം പോലെ ഉയര്‍ന്നു നിന്നാലും യാത്രാചാര്‍ജു വര്‍ധിപ്പിക്കാന്‍ അധികാരമില്ലാത്ത 'ചുമ്മാ മുതലാളിയായി' ഊര്‍ധ ശ്വാസം
വലിച്ചു നിരങ്ങി നീങ്ങുന്ന കെ.എസ്.ആര്‍.ടീ.സീയും ,ശമ്പളപരിഷ്കാരമോ,അര്‍ഹമായ ക്ഷാമ ബത്തയോ, മുന്‍കാല കുടിശിഖയോ ഇല്ലാത്ത കേവലം മനുഷ്യപ്പുഴുക്കളായ
ജീവനക്കാരും സമൂഹ മനസാക്ഷിയുടെ മുന്നില്‍ നീതി നിഷേധിക്കപ്പെട്ടവരാണ്.....!
ഇത് കെ .എസ് .ആര്‍ .ടീ .സീ യുടെ ആകെത്തുക.ഏറ്റവും വലിയ പ്രശ്നം ഇതല്ല .ഒരു ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ കരിയും ,പുകയും ഏറ്റുവാടിയും,ചെളിയും,വെള്ളവും കുഴികളും നിറഞ്ഞ നിരത്തുകളില്‍ തുള്ളി വിറച്ചു നീങ്ങിയും, പൊതുജനത്തിന്റെ നാവിന്‍തുമ്പിലെ സരസ്വതീകടാക്ഷം ഏറെ ഏറ്റുവാങ്ങിയും സേവനംചെയ്തു വിരമിച്ച മുപ്പതിനായിരം പെന്‍ഷന്‍കാരുടെ ദയനീയ ചിത്രമാണ്
മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ചു കളയുന്നത് ..!!
കൈ കാലുകള്‍ക്ക് ബലക്ഷയം സംഭവിച്ചു ഊന്നു വടിയുടെയും , വീല്‍ ചെയറിന്റെയും സഹായത്താല്‍ നിരങ്ങി നീങ്ങുന്നവരും ,കണ്ണ് കാണാത്ത അവസ്ഥയിലെത്തിയ വയോവൃധരും,ജീവിതനിമിഷങ്ങള്‍ക്ക് മരുന്നുകളുടെ വില നല്‍കേണ്ടവരും മറ്റാശ്രയങ്ങളില്ലാത്ത ഭാര്യ-മക്കള്‍ എന്നിവരെ പൊറ്റെണ്ടവര്‍ എന്നിങ്ങനെ ജീവിത പ്രശ്നങ്ങള്‍ ചൂഴ്ന്ന ,ആലംബ ഹീനരായ കെ.എസ്.ആര്‍.ടീ.സീ പെന്‍ഷന്‍കാര്‍ അക്ഷരാര്‍ഥത്തില്‍ ഇന്ന് ജീവന്‍ -മരണ പോരാട്ടത്തിലാണ്...!അവരെ കെ.എസ്.ആര്‍. ടീ.സീയില്‍ എത്തിച്ച വിധിയെയും, കണ്ണില്‍ ചോരയില്ലാത്ത അധികാരി വര്‍ഗ്ഗത്തെയും നിരന്തരം പഴിച്ചു കൊണ്ട് അവര്‍ കരയാതെ കരഞ്ഞുകൊണ്ടിരിക്കുന്നൂ..!
സമൂഹ മനസാക്ഷിയുടെ മുന്നിൽ കൈക്കുമ്പിൾനീട്ടി യാചിക്കുന്ന ഈ പരിചയ സമ്പന്നരായ പാവങ്ങൾക്കു അറിയാം കേ.എസ്സ്.ആർ.ടീ.സീ നഷ്ടത്തിലല്ലന്നു..!മുൻ മന്ത്രിമാരും ,എം.എൽ.ഈ.മാരും,മാധ്യമ പ്രവർത്തകരും ,മറ്റു ധാരാളം സൗജന്യ പാസ്സുകാരും നിരന്തരം സൗജന്യ യാത്ര ചെയ്താലും,ജന പ്രതിനിധികളുടെ താൽപര്യ പ്രകാരം ആളില്ലാത്ത നിരത്തിൽ കുറച്ചു ഓർഡിനറി ബസ്സുകൾ ഓടിയാലും ഈ വമ്പൻ പ്രസ്താനം നഷ്ടത്തിലാകില്ലെന്നു അവർക്കറിയാം ....! പിന്നെ പ്രൈവറ്റ് ബസ്സുകളിൽ നിന്നും ഈടാക്കുന്നതിന്റെ രണ്ടര ഇരട്ടിനിരത്തുക ടാക്സ് ഇനത്തില്‍ 'ഓടുന്നതും, ഓടാത്തതുമായ 'ഓരോ കെ.എസ്സ്.ആർ.ടീ.സീ വണ്ടികൾക്കു മേലും ചുമത്തീ എഴുതിചേർത്തു കാട്ടുന്ന കള്ളകണക്കുകളുടെ കളി മാത്രമാണീ നഷ്ടക്കണക്കെന്നും ഈ മിണ്ടാപ്രാണികൾക്കറിയാം....!!
കേവലം 5 ലേക്ഷം രൂപാ മുതൽ മുടക്കി ആരംഭിച്ച കെ.എസ്സ്.ആർ.ടീ.സീയുടെ ഇന്നത്തെ ആസ്തി വില 10000000 ലക്ഷം(10000 കോടി ) രൂപയിലധികമായതിന്റെ പിന്നിൽ ഈ പാവങ്ങളുടെ ചോരയും വിയര്‍പ്പും അലിഞ്ഞു ചേർന്നിട്ടില്ലേ?റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനിലെ പെന്‍ഷന്‍കാര്‍ .......
ഒരു മനുഷ്യന്‍ അവന്റെ ജീവിതത്തിലെ സുവര്‍ണകാലമെന്നു വിശേഷിപ്പിക്കുന്ന യൌവന- കാലം സാധാരണയായി പൊതുസര്‍വീസിനു വേണ്ടി ഉപയോഗിക്കുകയും ഉപജീവനം തേടുകയും ചെയ്യുന്നു . അതിലൂടെ ചെറുതെങ്കിലും ഭദ്രമായ ഒരു കുടുംബജീവിതവും കെട്ടിപ്പടുക്കുന്നു. വല്ലായ്മകളുടെയും ഇല്ലായ്മകളുടെയും ദുരിതകാലമായ വാര്‍ധക്യത്തിന്റെ ക്ഷീണിതവേളയില്‍ മരുന്നിനും ലളിതഭക്ഷണത്തിനും ലഭിക്കുന്ന പെന്‍ഷന്‍ എന്നാ നാമ -മാത്ര തുകയെ ആശ്രയിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ഒരു സാധാരണ ഇന്ത്യക്കാരന്റെ ജീവിതചക്ര സംക്രമണത്തില്‍ കണ്ടുവരുന്നത് .
തീരെ ധനികരല്ലാത്തവരാണ് ഏറിയ പങ്കും ക്ലാസ്സ് ത്രീ , ക്ലാസ്സ് ഫോര്‍ ലാവണങ്ങളില്‍ പ്രവേശിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നത് .ഇതില്‍ ഭാഗ്യം,രാഷ്ട്രീയ സ്വാധീനം ,അഴിമതി നടത്തുന്നതിനുള്ള സാഹചര്യം തുടങ്ങിയവയുടെ പിന്‍ബലത്തില്‍ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന കുറച്ചു പേരുണ്ട്. എന്നാല്‍ അധ്യാപകര്‍ ,ട്രാന്‍സ്പോര്‍ട്ട് ജീവനക്കാര്‍ തുടങ്ങി തുശ്ച്ചശമ്പളത്തില്‍ തുടരുകയും തുടങ്ങിയത് പോലെ ഒടുങ്ങുകയും ചെയ്യുന്നവരാണ് ധാരാളം പേര്‍ .
ഒരുപറ്റം മനുഷ്യരുടെ സേവനങ്ങളിലൂടെ സജീവമാകുന്ന സര്‍ക്കാര്‍ സേവനയന്ത്രം തിരിക്കുന്നവരില്‍ ഏറ്റവുമധികം ക്ലേശങ്ങള്‍ സഹിക്കുന്നവരും പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നവരും കെ.എസ് .ആര്‍ . റ്റി .സി. ജീവനക്കാരാണ്.എന്നാല്‍ ഇതര സര്‍ക്കാര്‍ സര്‍വീസുകളില്‍ കാലാകാലങ്ങളില്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളൊന്നും തന്നെ ഈ പാവങ്ങള്‍ക്ക് ലഭിക്കുന്നില്ല. കെ.എസ് .ആര്‍ . റ്റി .സി. യിലെ ഓപ്പറെറ്റിംഗ് വിഭാഗമായ കണ്ടക്റ്റര്‍ , ഡ്രൈവര്‍ ,മെക്കാനിക് എന്നിവരുടെ സര്‍വീസ് ജീവിതം വൃത്തിഹീനമായ പരിസരങ്ങളിലൂടെ ക്ലേശങ്ങളുടെയും ,
ദുരിതങ്ങളുടെയും അകമ്പടിയോടെയാണ് കടന്നു പോകുന്നതെന്ന് അധികമാരും അറിയുന്നില്ല ..!
അധികാരികളില്‍ നിന്നും ,ഭരണ മേലാലന്മാരില്‍ നിന്നും ,പലപ്പോഴും പൊതു ജനങ്ങളില്‍ നിന്നും അവഹേളനവും ,ആക്ഷേപങ്ങളും സഹിച്ചു
തുശ്ചമായ ശമ്പളത്തില്‍ ജോലിചെയ്യുന്ന ഈ വിഭാഗത്തിന്‍മേലാണ് കെ .എസ് .ആര്‍ .ടീ .സീ യുടെ ഊതിപ്പെരുപ്പിച്ച നഷ്ടകണക്കുകളുടെ കുരിശും പൊതുജനം കെട്ടി വൈക്കുന്നത് .
പെട്രോള്‍ ,ഡീസ്സല്‍, സ്പെയര്‍പാര്‍ട് വിളകള്‍ കുതിച്ച്ചുയര്‍ന്നാലും ,അപകടകാരികളായ പൊതുനിരത്ത്കളെന്ന കുളങ്ങളില്‍ വീണു കേടുപാടുകള്‍ സംഭവിച്ചാലും ,ഭരണാധികാരികളുടെ അഴുമതിയും,തീരെ കളവായി പെരുപ്പിച്ചു കാണിക്കുന്ന നഷ്ട കണക്കുകള്‍ ഹിമാലയം പോലെ ഉയര്‍ന്നു നിന്നാലും യാത്രാചാര്‍ജു വര്‍ധിപ്പിക്കാന്‍ അധികാരമില്ലാത്ത 'ചുമ്മാ മുതലാളിയായി' ഊര്‍ധ ശ്വാസം
വലിച്ചു നിരങ്ങി നീങ്ങുന്ന കെ.എസ്.ആര്‍.ടീ.സീയും ,ശമ്പളപരിഷ്കാരമോ,അര്‍ഹമായ ക്ഷാമ ബത്തയോ, മുന്‍കാല കുടിശിഖയോ ഇല്ലാത്ത കേവലം മനുഷ്യപ്പുഴുക്കളായ
ജീവനക്കാരും സമൂഹ മനസാക്ഷിയുടെ മുന്നില്‍ നീതി നിഷേധിക്കപ്പെട്ടവരാണ്.....!
ഇത് കെ .എസ് .ആര്‍ .ടീ .സീ യുടെ ആകെത്തുക.ഏറ്റവും വലിയ പ്രശ്നം ഇതല്ല .ഒരു ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ കരിയും ,പുകയും ഏറ്റുവാടിയും,ചെളിയും,വെള്ളവും കുഴികളും നിറഞ്ഞ നിരത്തുകളില്‍ തുള്ളി വിറച്ചു നീങ്ങിയും, പൊതുജനത്തിന്റെ നാവിന്‍തുമ്പിലെ സരസ്വതീകടാക്ഷം ഏറെ ഏറ്റുവാങ്ങിയും സേവനംചെയ്തു വിരമിച്ച മുപ്പതിനായിരം പെന്‍ഷന്‍കാരുടെ ദയനീയ ചിത്രമാണ്
മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ചു കളയുന്നത് ..!!
കൈ കാലുകള്‍ക്ക് ബലക്ഷയം സംഭവിച്ചു ഊന്നു വടിയുടെയും , വീല്‍ ചെയറിന്റെയും സഹായത്താല്‍ നിരങ്ങി നീങ്ങുന്നവരും ,കണ്ണ് കാണാത്ത അവസ്ഥയിലെത്തിയ വയോവൃധരും,ജീവിതനിമിഷങ്ങള്‍ക്ക് മരുന്നുകളുടെ വില നല്‍കേണ്ടവരും മറ്റാശ്രയങ്ങളില്ലാത്ത ഭാര്യ-മക്കള്‍ എന്നിവരെ പൊറ്റെണ്ടവര്‍ എന്നിങ്ങനെ ജീവിത പ്രശ്നങ്ങള്‍ ചൂഴ്ന്ന ,ആലംബ ഹീനരായ കെ.എസ്.ആര്‍.ടീ.സീ പെന്‍ഷന്‍കാര്‍ അക്ഷരാര്‍ഥത്തില്‍ ഇന്ന് ജീവന്‍ -മരണ പോരാട്ടത്തിലാണ്...!അവരെ കെ.എസ്.ആര്‍. ടീ.സീയില്‍ എത്തിച്ച വിധിയെയും, കണ്ണില്‍ ചോരയില്ലാത്ത അധികാരി വര്‍ഗ്ഗത്തെയും നിരന്തരം പഴിച്ചു കൊണ്ട് അവര്‍ കരയാതെ കരഞ്ഞുകൊണ്ടിരിക്കുന്നൂ..!
സമൂഹ മനസാക്ഷിയുടെ മുന്നിൽ കൈക്കുമ്പിൾനീട്ടി യാചിക്കുന്ന ഈ പരിചയ സമ്പന്നരായ പാവങ്ങൾക്കു അറിയാം കേ.എസ്സ്.ആർ.ടീ.സീ നഷ്ടത്തിലല്ലന്നു..!മുൻ മന്ത്രിമാരും ,എം.എൽ.ഈ.മാരും,മാധ്യമ പ്രവർത്തകരും ,മറ്റു ധാരാളം സൗജന്യ പാസ്സുകാരും നിരന്തരം സൗജന്യ യാത്ര ചെയ്താലും,ജന പ്രതിനിധികളുടെ താൽപര്യ പ്രകാരം ആളില്ലാത്ത നിരത്തിൽ കുറച്ചു ഓർഡിനറി ബസ്സുകൾ ഓടിയാലും ഈ വമ്പൻ പ്രസ്താനം നഷ്ടത്തിലാകില്ലെന്നു അവർക്കറിയാം ....! പിന്നെ പ്രൈവറ്റ് ബസ്സുകളിൽ നിന്നും ഈടാക്കുന്നതിന്റെ രണ്ടര ഇരട്ടിനിരത്തുക ടാക്സ് ഇനത്തില്‍ 'ഓടുന്നതും, ഓടാത്തതുമായ 'ഓരോ കെ.എസ്സ്.ആർ.ടീ.സീ വണ്ടികൾക്കു മേലും ചുമത്തീ എഴുതിചേർത്തു കാട്ടുന്ന കള്ളകണക്കുകളുടെ കളി മാത്രമാണീ നഷ്ടക്കണക്കെന്നും ഈ മിണ്ടാപ്രാണികൾക്കറിയാം....!!
ഓണത്തിനും, കൃസ്തുമസ്സിനും , രെംസ്സാനും മറ്റെല്ലാപെൻഷൻകാർക്കും പെൻഷൻ ലഭിക്കുമ്പോൾ, കഴിഞ്ഞ മാസ്സത്തെപെൻഷൻ തുകക്കുവേണ്ടി നിരവധി വൃദ്ധശരീരങ്ങള്‍ സമര പന്തലുകളിലും,കെ.എസ്സ്.ആർ .ടീ.സീ .ഡിപ്പോകളിലും വിശക്കുന്ന വയറുമായി കൈ നീട്ടിയിരിക്കുന്ന കാഴ്ച ദയനീയമാണു..., സാക്ഷരതയിലും,സംസ്കാരത്തിലും മുൻപന്തിയിൽ നിൽക്കുന്നു എന്നഭിമാനിക്കുന്ന കേരള ജനസ്സമൂഹം സ്വന്തം മനസ്സാക്ഷിയുടെ മുന്നിലെങ്കിലും ഈ കാഴ്ച കണ്ടു ലജ്ജിച്ചു തലകുനിച്ചു പോകും.ഈ ദയ്നീയദുരന്തത്തിനു ഉത്തരവാദപ്പെട്ട ഭരണാധികാരികൾ ; ജനങ്ങളുടെയും, ഈശ്വരന്റേയും കോടതികളിൽ വിചാരണ ചെയ്യപ്പെടുകയും ചെയ്യും...തീര്‍ച്ച ..!!!
No comments:
Post a Comment