Sunday, November 14, 2010

ഗംഗാതീര്‍ത്ഥം

  ശിവമേകി ക്ഷിതിയാകെ ,നിറയുന്ന ഭഗവാന്റെ -
തിരുമുന്‍പില്‍ കൂവള ദലമായിടാന്‍
ശിവമന്ത്രം ഉരുവിടും മനസ്സുമായണയുന്നോ -
രടിയന്റെ അഭിലാഷം നിറവേറ്റണേ ! 

തിരുപാദമണിയുന്ന പൊടി മുതല്‍ സുരഗംഗ -
ഒഴുകുന്ന മുടിവരെ തൊഴുന്നു ദേവാ .....
കരതാരിലണിയുന്നോരിടക്കയും ത്രിശൂലവും
കണികാണാന്‍ കരംകൂപ്പി തൊഴുന്നു  ദേവാ ! 

കനിവൂറും കനിയാം നിന്‍ ,ഹൃദയത്തിന്നമൃതത്തി -
ന്നൊരുകണം ഉലകാകെ ഉദയമേകും !
ഉമ ചായും വിരിമാറിന്‍ പുളകങ്ങള്‍ ഭഗവാന്റെ -
കരുണയായ് കമനീയ വസന്തമാകും .

No comments:

Post a Comment